Monday, October 31, 2011

ഓര്‍മയുടെ വളപൊട്ട്


 ചില ഓര്‍മ്മകള്‍ ജീവിതത്തിലെ മുത്തുകള്‍ ആണ്. നമ്മുടെ ജീവിതത്തിലെ വളരെ ചെറിയ കാര്യങ്ങള്‍ പോലും ഓര്‍മകളിലൂടെ ജീവിക്കും ..ശരിയല്ലേ?.

തിരക്കിട്ട പണിയിലായിരുന്നു ഞാന്‍..  വീടും പറമ്പും എല്ലാം അടിച്ചു വാരി..കഴുകി വൃത്തിയാക്കണം. പറമ്പിന്റെ മൂലയില്‍ കൂട്ടി വെച്ചിരുന്ന ചപ്പും ചവറും കത്തിച്ചു കളയാന്‍ തീപെട്ടി എടുക്കാന്‍ അടുകളയില്‍ കയറിയതാണ് ഞാന്‍ . അലുമോന്‍ ആണെങ്ങില്‍ തീയെങ്ങാന്‍ കണ്ടാല്‍ പിന്നെ അവിടന്ന് പോരില്ല.. തീയിലേക്ക് ചുള്ളികള്‍ പെറുക്കി എറിഞ്ഞു കളിക്കല്‍ അവന്റെ പതിവാണ്.. ദൈവമേ അവന്‍ ഇപ്പോഴൊന്നും ക്ലാസ്സ്‌ കഴിഞ്ഞു വരല്ലേ  എന്ന പ്രാര്‍ത്ഥനയോടെ ഞാന്‍ തീപ്പെട്ടി തപ്പി.. ഈ ഒരു സാധനം എവിടെ കൊണ്ട് ചെന്ന് വെച്ചാലും കാണില്ല.. അനിയന്റെ പണിയാണ്.. ആരും കാണാതെ ഒന്ന് വലിക്കാന്‍ അവന്‍ എടുത്തുകൊണ്ടു പോകുന്നതാ.. അവനോടു ചോധികാനും പറ്റില്ല.. നീയെടുതോന്നു.. ചേട്ടനും ചേച്ചിയും കാണാതെ ആണല്ലോ അവന്റെ വലി.. ആരും അതറിയുന്നില്ല എന്ന  അവന്റെ വിചാരം . നടക്കട്ടെ.... ഗ്യാസ് ഓണ്‍ ആക്കി ഞാന്‍ മെഴുകുതിരിയിലേക്ക് തീ പകര്‍ന്നു. അപ്പോഴാണ്‌ പുറത്തു നിന്ന് ഒരു വിളി , അമ്മേ... .. ആരാണാവോ എന്ന ചിന്തയോടെ കത്തിച്ചുവെച്ച തിരിയുമായി ഞാന്‍ ഉമ്മറത്ത്‌ എത്തി. ഒരു ഭിഷകാരിയാണ്.. കൂടെ നിഷ്കളങ്കമായ ചിരിയുമായി ഒരു പെണ്‍കുഞ്ഞു.. പുറത്തെ മാറാപ്പില്‍ ഒരു കുഞ്ഞു തല കൂടി ഞാന്‍ കണ്ടു.. എന്തെങ്ങിലും താ അമ്മെ..ഏട്ടന്റെ  പോക്കറ്റില്‍ തപ്പിയപ്പോള്‍ കിട്ടിയത് ഒരു പത്തു രൂപ നോട്ടു.. ചില്ലറയൊന്നും കാണാനുമില്ല.. ആ പെണ്‍കുഞ്ഞിന്റെ നീടിയ  പാത്രത്തിലേക്ക് ആ പത്തു രൂപ ഞാന്‍ ഇടുമ്പോള്‍  ആ അമ്മയുടെ അടുത്ത ചോദ്യം.. കുറച്ചു കഞ്ഞി   വെള്ളം തരുമോ.. പോരിഞ്ഞിട്ടു വയ്യ. ഞാന്‍ അകത്തേക്ക് തിരിയുമ്പോള്‍ ഇവര്‍ എന്തെങ്ങിലും എടുത്തുകൊണ്ടു പോകുമോ.. അതിനാണോ ഇവര്‍ വീണ്ടും ഓരോന്നും ചോധികുന്നെ അതായിരുന്നു എന്റെ ചിന്ത  .. എന്റെ മനസ് ഓരോ ദിവസത്തെയും വാര്‍ത്തകളിലൂടെ   പായാന്‍ തുടങ്ങി.. ഇന്നത്തെ കാലത്ത് ആരെയും  വിശ്വസിക്കാന്‍ പറ്റില്ല . മാറാപ്പു കെട്ടിലെ കുഞ്ഞിന്റെ കരച്ചില്‍... കേട്ടിലെന്നു വെക്കാന്‍ എനിക്ക് കഴിഞ്ഞില്ല. ഞാന്‍ കഞ്ഞിവെള്ളം എടുത്തുകൊണ്ടു വന്നു അവര്‍ക്ക് കൊടുത്തു.. വീടിന്റെ ഉമ്മരപടിയുടെ ചാരെ ഇരുന്നു അവര്‍ കുഞ്ഞിനെ പുറത്തെടുത്തു.. പകുതി വെള്ളം പെണ്‍കുട്ടിക്കും.. പകുതി അമ്മയും കുടിച്ചു.. പിന്നെ അവര്‍ ആ പത്രത്തിലേക്ക് നോക്കി.. പിന്നെ എന്നെയും.. ആ അമ്മയുടെ മുഖത്ത് കണ്ണ് നീരിന്റെ നനവ്‌ ...ആശ്വാസത്തിന്റെ പുഞ്ചിരി. ഒരു  കുഞ്ഞി കൈ പത്രത്തിന്റെ ഉള്ളിലേക്ക് ആര്‍ത്തിയോടെ നീണ്ടു.. .എന്നോട് നന്ദി പറഞ്ഞു അവര്‍ നീങ്ങുമ്പോഴേക്കും മെഴുകുതി കേട്ടുപോയിരുന്നു.. പിന്നെയും കത്തിക്കാനുള്ള മടിക്കു ഞാന്‍ അവിടെ ഇരുന്നു...അപ്പോള്‍ ചുവരില്‍ തൂകിയിട്ടിരുന്ന  ഫോട്ടോയില്‍ ഇരുന്നു എന്നെ നോക്കി അമ്മ പുഞ്ചിരിച്ചു..

 തമ്ബ്രാട്ടി ...എന്ന വിളിയോടെ നീലി തള്ള വന്നു അമ്മയുടെ  കസേരയുടെ അടുതിരിക്കും. എന്താ നീലി വിശേഷം എന്നും പറഞ്ഞു അമ്മയുടെ ഒരു ഇരുപ്പുണ്ട്‌. രാജകിയ സ്റ്റൈലില്‍ . എങ്കിലും ആ മനസ് നിറയെ കരുണയാണ്. അമ്മയോട് കാശ് ചോദിയ്ക്കാന്‍ വന്നിരിക്കുന്ന വരവാണ് നീലി തള്ള. മുണ്ടിന്റെ മടിയില്‍ നിന്നും നീലി തള്ളക്കു പുകയില വേടിക്കാന്‍ അമ്മ കാശ് കൊടുക്കും. ആരെങ്കിലും ഒരു തുള്ളി വെള്ളം ചോദിച്ചു വന്നാല്‍ അമ്മ പറയും.. അതില്‍ ഒരു കയില്‍ ചോറ് കൂടി ഇട്ടുകൊടുക്കാന്‍.. വെള്ളം ചോധികുമ്പോള്‍   അവരുടെ പ്രതീഷ ഒരു ചോറ് തരിയെങ്ങിലും   അതില്‍ ഉണ്ടാവും എന്ന...ഉമ്മറത്ത്‌ വരുന്ന ആരുടെയും മനസ് പ്രാകി പോകരുത്.. അവരുടെ സന്തോഷത്തിന്റെ ഒരു കണിക മതി....സ്വര്‍ഗത്തിലേക്കുള്ള ഒരു വാതില്‍ തുറക്കാന്‍ . .എന്റെ അമ്മയില്‍ നിന്ന് എനിക്ക് പകര്‍ന്നു കിട്ടിയ ഒരു പാഠം .

ഇന്നെനിക്കും ഒരു വാതില്‍ തുറന്നു കിട്ടിയല്ലോ എന്ന സന്തോഷമായിരുന്നു അമ്മയുടെ മുഖത്തപ്പോള്‍... സമയം കുറെ ആയി...അലുമോന്‍ വരുന്നതിനു മുന്ന് ചവറുകള്‍ കത്തിക്കണം ..നാളെ ആല്മാക്കളുടെ ദിവസമാണ് ആല്മാക്കളുടെ  ദിവസം എല്ലാ പരിസരവും വൃത്തിയാക്കുന്നത് അമ്മക്ക് നിര്‍ബന്ധമുള്ള  കാര്യമാണ്.. ഇന്ന് അമ്മ വരുന്ന ദിവസമാണ്.. ഈ പേരകിടാവിനെ കാണാന്‍ .. അവളുടെ കയ്യില്‍ നിന്ന്  രണ്ടുരുള ചോറ് തിന്നാന്‍.. അല്ലെങ്ങില്‍ ആ വന്നുപോയത്.. എന്റെ അമ്മയായിരുന്നോ ?