Saturday, June 11, 2011

ചിതലരിച്ച മനസ് ..

സ്വപ്‌നങ്ങള്‍ പ്രതീഷകളെ വളര്‍ത്തി
പ്രതീഷകള്‍ മോഹങ്ങളെയും..
മോഹങ്ങള്‍ ജീവിക്കാന്‍..
ജീവിതം സ്നേഹമായ്
മഴയായ്, പ്രണയമായ്
നിറഞ്ഞോഴുകിയപ്പോള്‍
ഞാന്‍ മകളായ്, കൂട്ടുകാരിയായ്
കാമുകിയായി, ആരാധികയുമായ്...

മനസ് പുതു വര്‍ണ്താല്‍
ചിത്രങ്ങള്‍ മെനഞ്ഞു ..
ദൈവങ്ങള്‍ അസൂയമൂത്തു..
പ്രണയം പടിയിറങ്ങി..
ആരാധികയുടെ വേദന
കാണാതെ എഴുത്തുകാരനും ..
സൌഹൃദത്തിന്റെ ആഴമറിയാതെ
സുഹൃത്തും .......

മനസ്സില്‍ വലിയൊരു ദ്വാരം..
പ്രതീഷകള്‍ അതിലുടോലിച്ചുപോയി..
സ്വപ്‌നങ്ങള്‍ ജീര്‍ണിച്ചു ..
ചിതലരിച്ച മനസ് ..
വെള്ളത്തുണി വിരിച്ചു
പൂക്കള്‍ വിതറി..അത്തര് പൂശി. ..
അലങ്കരിച്ചു ഞാന്‍ ...
'ഹാ എത്ര മനോഹരം ..'
ഞാന്‍ പറഞ്ഞു കൂടെ അവരും

വിരഹിണി രാധ














കാര്‍മുകില്‍ വര്‍ണ്ണാ, കണ്ണാ
നിന്‍ ഭിക്ഷയ്കായ് കാത്തു നില്കുമൊരു
പ്രേമ ഭിക്ഷുകി ഞാനെന്നും
നിന്‍ നിത്യകാമുകിയല്ലോ.

കാളിന്ദി തീരേ നിന്‍ വേണുഗാനം
കതോര്‍ത്തിവള്‍ ഇന്നുമിരിപ്പു
എനികായ് തീര്‍ത്തൊരു കുന്നികുരു
മാലയില്‍ നിന്‍ ഓര്‍മ്മകളുമായ്
അലയുകയാണിന്നും വിരഹിണി രാധ .

നീയെന്‍ വൃധാവനം മറന്നോ- കണ്ണാ
എന്നെ പുല്‍കിയ സന്ധ്യകളും
നീയെന്നുമെന്‍ വെണ്ണ കള്ളനല്ലേ
എന്നും നിന്‍ സ്വന്തമെന്നാകിലും
കൂടെ ചേരാതെ പോയവള്‍ ഞാന്‍..

ഇനിയുമെത്ര യുഗങ്ങള്‍ നിന്കായ്‌
പുനര്ജനിചീടെണം ഞാന്‍ .
അന്നെനികായ്‌ മാത്രം ജനിചീടുമോ നന്ദാ.
എന്നെ കൂടെ ചേര്‍ത്തീടുമോ   കണ്ണാ.

Wednesday, June 1, 2011

തണല്‍ മരം


നിനക്ക് ഭക്ഷിക്കാന്‍
കായ്‌കളോ, പഴങ്ങളോ
പൊഴിക്കാന്‍ എനികാവില്ല
എന്നാല്‍...
എന്റെ ശിഖിരങ്ങള്‍ താഴ്ത്തി
നിനക്ക് ഞാന്‍ തണലോരുക്കാം
എന്റെ ചില്ലകള്‍ മുഴുവന്‍
നിനകായ് തരാം..
അവ വിറ്റു നീ
ഭക്ഷികാനുള്ള വക
തേടി കൊള്ളുക..
കാരണം ...
ഞാന്‍ വെറുമൊരു തണല്‍ മരം മാത്രമാണ്

-----------------------------

എന്റെ തണലില്‍ നീ
വിശ്രമിച്ചു
എന്റെ ചില്ലകള്‍ മുഴുവന്‍
നിനകായ് ഞാന്‍
താഴ്ത്തി തന്നു..
എന്നിട്ടും
എന്തിനാണ് നീ...
എന്റെ കടക്കല്‍ കോടാലികൊണ്ട്
ആഞ്ഞു വെട്ടിയത് ?

പ്രിയ മഴ.

















എവിടെ നിന്നാണ് 
നീ വന്നത് ?
ആകാശത്തിന്റെ 
വടക്കേ ചരുവില്‍ നിന്നോ?
അതോ 
ഗിരി ശ്രിഖള്‍ക്കും
മപ്പുറം ...
മാലാഖമാരുടെ 
തോട്ടത്തില്‍ നിന്നോ?

ഓടിവന്നു എന്നെ
തണുപ്പിച്ചു പിന്നെ
കാണാ മറയതെക്ക്‌    ...

എന്നായിരുന്നു നിന്നെ 
ഞാന്‍ അറിഞ്ഞത്..
സ്നേഹിച്ചത്...
മുറ്റത്ത്‌ പിച്ചവച്ചു 
നടന്ന നാളിലോ..അതോ..
കൈകുംബിളാല്‍ നിന്നെ 
കൊരിയെടുതപോഴോ..
എന്നിലെ പ്രണയം മുഴുവന്‍ 
നീ പകുതെടുത്തപോഴോ

കറുത്ത കംബിളികുള്ളില്‍ നിന്നും 
ഒരു ശീത കാറ്റായി.. 
എന്റെ ജാലകവിരിയുടെ 
വിടവിലൂടെ ...അരുമയാം 
എന്റെ കവിളുകളെ 
കുളിരണിയിച്ചു ...
മിഴിയിണകളെ കൊതിപിച്ചു 
മുടി തുബുകളെ 
അലക്ഷ്യമായ് 
പറത്തിവിട്ടു
ഒരു ചെറു ഹുങ്കാരതോടെ നീ. .

തൊടിയില്‍, അരുവിയില്‍, 
എന്റെ തുളസിയില്‍, റോസില്‍ 
നവവധുപോലെ നാണിച്ചു നില്കും 
തൊട്ടാവാടി പൂകളില്‍ 
പ്രണയമായ്, സ്നേഹമായ് 
വാത്സല്യമായ് , താരാട്ടായ് 
പെയ്തിറങ്ങുന്നു നീ.. 

പിന്നെ
വീണ്ടും വരാമെന്ന 
ഉറപ്പോടെ
ഓടി മറയുന്നു ..
മേഘ കൂട്ടിനുള്ളില്‍ 
ഒളിക്കുന്നു .