Wednesday, June 1, 2011

പ്രിയ മഴ.

















എവിടെ നിന്നാണ് 
നീ വന്നത് ?
ആകാശത്തിന്റെ 
വടക്കേ ചരുവില്‍ നിന്നോ?
അതോ 
ഗിരി ശ്രിഖള്‍ക്കും
മപ്പുറം ...
മാലാഖമാരുടെ 
തോട്ടത്തില്‍ നിന്നോ?

ഓടിവന്നു എന്നെ
തണുപ്പിച്ചു പിന്നെ
കാണാ മറയതെക്ക്‌    ...

എന്നായിരുന്നു നിന്നെ 
ഞാന്‍ അറിഞ്ഞത്..
സ്നേഹിച്ചത്...
മുറ്റത്ത്‌ പിച്ചവച്ചു 
നടന്ന നാളിലോ..അതോ..
കൈകുംബിളാല്‍ നിന്നെ 
കൊരിയെടുതപോഴോ..
എന്നിലെ പ്രണയം മുഴുവന്‍ 
നീ പകുതെടുത്തപോഴോ

കറുത്ത കംബിളികുള്ളില്‍ നിന്നും 
ഒരു ശീത കാറ്റായി.. 
എന്റെ ജാലകവിരിയുടെ 
വിടവിലൂടെ ...അരുമയാം 
എന്റെ കവിളുകളെ 
കുളിരണിയിച്ചു ...
മിഴിയിണകളെ കൊതിപിച്ചു 
മുടി തുബുകളെ 
അലക്ഷ്യമായ് 
പറത്തിവിട്ടു
ഒരു ചെറു ഹുങ്കാരതോടെ നീ. .

തൊടിയില്‍, അരുവിയില്‍, 
എന്റെ തുളസിയില്‍, റോസില്‍ 
നവവധുപോലെ നാണിച്ചു നില്കും 
തൊട്ടാവാടി പൂകളില്‍ 
പ്രണയമായ്, സ്നേഹമായ് 
വാത്സല്യമായ് , താരാട്ടായ് 
പെയ്തിറങ്ങുന്നു നീ.. 

പിന്നെ
വീണ്ടും വരാമെന്ന 
ഉറപ്പോടെ
ഓടി മറയുന്നു ..
മേഘ കൂട്ടിനുള്ളില്‍ 
ഒളിക്കുന്നു .

No comments:

Post a Comment