Saturday, January 8, 2011

ഓര്‍മയിലെ പുഞ്ചിരി



ഡിഗ്രി പഠന കാലം . അവസാന വര്‍ഷമായത്തിന്റെ അഹങ്കാരത്തില്‍ ഞാനും എന്റെ കൂട്ടുകാരികളും ഞായര്‍ ആഴ്ച വേദപാഠ ക്ലാസ്സ്‌ എടുക്കാന്‍ തുടങ്ങി . അന്നൊക്കെ ഞങ്ങള്‍ എല്ലാ ദിവസവും പള്ളിയില്‍ പോകും, രാവിലെ 7 .14 ന്റെ കുര്ബാനൈക്ക് പോയാല്‍ 8.15 ആവും തിരിച്ചു വീട്ടില്‍ എത്തുമ്പോള്‍ . കുര്‍ബാന കഴിഞ്ഞു സിമിത്തേരിയില്‍ സന്ദര്‍ശനം ... അവിടെ ചെന്ന് കിടക്കാന്‍ ഉള്ളതല്ലേ..ആദ്യമേ തന്നെ എല്ലാരോടും ഒന്ന് കുശലെനെഷണം നടത്തും.. ഉടനെ വരാം എന്ന് പറഞ്ഞു തിരിച്ചു പോരും . പിന്നെ എല്ലാരും കൂടി കൊച്ചു കൊച്ചു വിശേഷങ്ങളുമായി കൂടും. ഞാന്‍ , സുനി, റാണി, ജീമോള്‍, മിച്ചെല്‍ . പള്ളിയില്‍ ആയിടെ സ്ഥിരമായി വരുന്ന പയ്യന്മാരെ വാച്ച് ചെയ്യുകയാണ് സുനിയുടെ പ്രധാന ഹോബി. അവര്‍ ആരെ കാണാന്‍ ആണ് വരുന്നതെന്ന് അവള്‍ ഇതിനകം കണ്ടെത്തി കഴിഞ്ഞിരിക്കും. പിന്നെ അവരുടെ വിശേഷങ്ങളാണ് പറയാന്‍ ഉണ്ടാവുക.. തിരിച്ചു പോരുമ്പോള്‍.. ജീമോളും, മിച്ചലെയും ഒരുമിച്ചു പോകും.. പിന്നെ ഞാനും റാണിയും സുനിയും ..വിശേഷങ്ങള്‍ പറഞ്ഞു.. കളിച്ചും ചിരിച്ചും സുനിയുടെ വീടിന്റെ അടുത്തുള്ള ഇടവഴിയിലൂടെ നടന്നു പോരും.. നേരെ പോന്നാല്‍ ഞാന്‍ വേഗം വീടിലെതും.. അതുകൊണ്ട ആ വഴിക്കുള്ള വരവ്. . നടന്നു വരുന്ന വഴിയില്‍ സുനിയുടെ വീടിന്റെ അടുത്താണ് അദ്ധേഹത്തിന്റെ വീട്.. എന്നും ഞങ്ങള്‍ അയാളെ കാണും. സുനിയോടു മാത്രം വിശേഷങ്ങള്‍ ചോടികുകയും പുഞ്ചിരികുകയും ചെയ്യുന്ന ഇക്ക. ഒരു ദിവസം ഞാനും സുനിയും മാത്രമേ ഉണ്ടായിരുനുല്ല് . ആണും പതിവ് പോലെ തിരിച്ചു വരുന്ന വഴിയില്‍ ഇക്കയെ കണ്ടു.. അവളോട്‌ വിശേഷങ്ങള്‍ തിരക്കി.. " ഇത് നൌഷാദ ഇക്ക.. നീ അറിയില്ലേ..എന്റെ ഇക്കയ.. " എന്നും പറഞ്ഞു അവള്‍ ഇക്കയെ എനിക്ക് പരിചയപെടുത്തി.തിരിച്ചവല്‍ എന്നെ എക്കൈക്ക് പരിചയപെടുത്താന്‍ തുടങ്ങിയപ്പോള്‍ ഇക്ക പറഞ്ഞു.. "എനികറിയാം മാത്തപ്പന്‍ ചേട്ടന്റെ മോളല്ലേ.." എന്റെ പേരെങ്കിലും ചോദികുമെന്നു കരുതി ഞാന്‍ .എന്നാല്‍ ഇക്ക എന്നോട് ഒന്നും ചോദിച്ചില്ല.. പകരം ഒരു പുഞ്ചിരി മാത്രം ആ മുഖത്ത് ഉണ്ടായി. പിന്നീടുള്ള എല്ലാ ദിവസവും എനിക്ക പുഞ്ചിരി കിട്ടി. സുനി കൂടെ ഉണ്ടെങ്ങിലും ഇല്ലെങ്കിലും എന്നും രാവിലെ ആ പുഞ്ചിരി കിട്ടികൊണ്ടിരുന്നു. .

ഒരു ഗുഡ് മോര്‍ണിംഗ് പറയും പോലെ ഗുഡ് മോര്‍ണിംഗ് പുഞ്ചിരി. ..ബിരുദ പഠനം കഴിഞ്ഞു ഓരോരുത്തര്‍ ഓരോ വഴിക്കായി.. എനിക്ക് ആയിടെ ഒരു ചെറിയ ജോലി കിട്ടി.. പള്ളിയില്‍ എല്ലാരും കൂടുമെങ്ങിലും തിരിച്ചു വരുന്നത് പല വഴിക്കായി.. പഴയപോലെ അധികനേരം ആര്‍ക്കും സംസാരിച്ചു നില്‍കാന്‍ കഴിയാതെ ആയി.. അതുകൊണ്ട് സുനിയുടെ കൂടെയുള്ള തിരിച്ചു വരവ് നടകതെയായി.. എന്നിരുനാലും എന്നും ഞാന്‍ ജോലിക്ക് പോകുന്നതും തിരിച്ചു വരുന്നതും നൌഷാദിക്കയുടെ വീടിന്റെ മുന്നിലൂടെ ആയിരുന്നു.. അതുകൊണ്ട് തന്നെ എന്നും എനിക്ക ഗുട്മോര്‍നിംഗ് പുഞ്ചിരി കിട്ടികൊണ്ടിരുന്നു. ഞാന്‍ നടന്നു വരുന്നത് കാണുമ്പോഴേ ഇക്കയുടെ മുഖത്ത് പുഞ്ചിരി പറക്കുംയിരുന്നു. ഇക്കയുടെ വീടിന്റെ മുന്നില്‍ ഗേറ്റിനു അപ്പുറവും ഇപ്പുറവുമായി ഇക്കയും ഇത്തയും . ചിലപോഴൊക്കെ മക്കളുമായി ..അങ്ങനെ നില്കുംബോഴവും ഞാന്‍ വരിക.. എല്ലായ്പോഴും എനികാ ഗുഡ് മോര്‍ണിംഗ് പുഞ്ചിരി കിട്ടി .

വര്‍ഷങ്ങള്‍ കഴിഞ്ഞു എന്റെ വിവാഹം കഴിഞ്ഞു എങ്കിലും ജോലിക്ക് വരുന്നത് ആ വഴിക്ക് തന്നെ ആയതിനാല്‍ എന്റെ ഗുട്മോര്‍നിംഗ് പുഞ്ചിരി മാത്രം മുടങ്ങിയില്ല. എന്നാല്‍ ഇത്രയും വര്‍ഷത്തിന്റെ ഇടയില്‍ ഒരികല്‍ പോലും ഇക്ക എന്നോട് സംസാരിച്ചില്ല.. പലപ്പോഴും എന്തെങ്ങിലും ചോദികണമെന്നു കരുതിയാവും ഞാന്‍ നടന്നു വരിക .. എന്നാല്‍ ഇക്കയുടെ മുഖത്ത് ആ പതിവ് ചിരി മാത്രമേ കാണുള്ളൂ.. അതുകൊണ്ട് തന്നെ ഞാനും ഒന്നും ചോദിച്ചില്ല. രാവിലെ ഞാന്‍ വൈകിയാണ് ഇറങ്ങുതെങ്ങില്‍.. ഇക്കയെ എനിക്ക് കാണാന്‍ കഴിയില്ല.. എന്നാല്‍ അന്ന് വൈകീട്ടോ..അല്ലെങ്ങില്‍ പുറത്ത് എവിടെയെങ്കിലും വെച്ച് ഞാന്‍ ഇക്കയെ കാണും. .ആദ്യമൊന്നും ഞാന്‍ അത് ശ്രേധിചിരുനില്ല .. പിന്നെ പിന്നെ എനിക്ക് തോന്നി തുടങ്ങി .. ഒരു ദിവസം പോലും ഇക്കയെ ഞാന്‍ കാണതിരിനിട്ടില്ല എന്ന്. ആ ഗുഡ് മോര്‍ണിംഗ് പുഞ്ചിരി കിട്ടാതെയും ഇരുനിട്ടില്ല. ഞങ്ങളുടെ സൌഹ്രദം പുഞ്ചിരിയിലൂടെ തുടര്‍ന്നുകൊണ്ടിരുന്നു .

വിശുദ്ധമായ റംസാന്‍ മാസം .. പെരുനാളിനു രണ്ടു ദിവസം മാത്രം ബാക്കിനില്‍കെയാണ് ഞാന്‍ കുറച്ചു ദിവസം വീട്ടില്‍ നില്ക്കാന്‍ വേണ്ടി വന്നത്. വിവാഹ ശേഷം പഴയപോലെ എല്ലാ ദിവസവും പള്ളിയില്‍ പോകാന്‍ ജീവിത ചുറ്റുപാടുകള്‍ നിമിത്തം സാധിചിരുനില്ല. ഇവിടെ വരുമ്പോഴാണ് പള്ളിയില്‍ പോകാന്‍ കഴിയുക.. അതുകൊണ്ട് തന്നെ വീട്ടില്‍ നില്ക്കാന്‍ വലിയ ഇഷ്ടാണ് . പഴയപോലെ ഏതെങ്കിലും കൂട്ടുകാരെ കിട്ടിയാല്‍ വിശേഷങ്ങള്‍ പറയാം .. അതുകൊണ്ട് അന്നും ഞാന്‍ പള്ളിയില്‍ പോയി. തിരിച്ചു വന്നപ്പോള്‍ പഴയപോലെ സുനിയുടെ വീടിന്റെ വഴിയിലൂടെ .. ഇക്കയുടെ വീടിന്റെ മുന്നില്‍ ഇക്കയും ഇത്തയും .. എന്നെ കണ്ടപ്പോള്‍ മുഖത്ത് പുഞ്ചിരി.. അടുതെതിയപ്പോള്‍ " എന്ന് വന്നു വീടിലേക്ക്‌ .." അന്ന് ആദ്യമായ് ഇക്കയുടെ ചോദ്യം. അതെയെന്നു മറുപടി പറഞ്ഞു വീടിലേക്ക്‌ നടകുമ്പോള്‍ കാലുകള്‍ക്ക് പതിവിലും കൂടുതല്‍ വേഗത ഉണ്ടായിരുന്നു. വീട്ടില്‍ എത്തിയ ഉടന്‍ ഏട്ടനെ വിളിച്ചു പറഞ്ഞു .. ഇക്ക എനോട് മിണ്ടിയല്ലോ.. . നാലഞ്ചു വര്‍ഷത്തിന്റെ ഇടയാക്കു ആദ്യമായി എന്നും കാണുന്ന ഒരാള്‍ സംസാരിച്ച സന്തോഷത്തിലായിരുന്നു അന്ന് ഞാന്‍ ജോലിക്ക് പോയതും തിരിച്ചു വന്നതുമെല്ലാം. പതിവിനു വിപരീതമായി അന്ന് ഞാന്‍ ബസ്‌ ആണ് ജോലിക്ക് പോയത്. .

റംസാ ന്റെ തലേ ദിവസം ആയതിനാല്‍ ആവണം അടുത്തുള്ള മുസ്ലിം പള്ളിയില്‍ നിന്നും രാവിലെ ഉള്ള ബാങ്കുവിളി ഉച്ചത്തില്‍ ആയിരുന്നു. ഉറക്കെ എന്ന് മാത്രമല്ല.. പതിവിലും കൂടുതല്‍ നേരം അത് നീണ്ടു നില്‍കുകയും ചെയ്തു. ഉറഗന്‍ സുംമാതിക്കാത്ത ആ ബന്ക്വിളിയോടു ദേഷ്യം തോന്നിയാണു ഞാന്‍ എഴുനേറ്റു അടുക്കളയിലേക്ക് പോയത്. ഗ്ലാസ്സിലേക്ക്‌ ചായ പകരുമ്പോഴാണ് പുറത്തു നിന്നു അമ്മച്ചിയുടെ സ്വരം കേട്ടത് . എന്താണെന്നറിയാന്‍ ഞാന്‍ പുറത്തേക്കു ചെന്നപ്പോള്‍ .. " നീ അറിയില്ലേ ആ കുന്ജുമൊഇദേന് മാപ്പിളയുടെ മോന്‍ നൌഷാദ .. അവന് മരിച്ചു.. രാവിലെ നിസ്കരിക്കാന്‍ വേണ്ടി വിളിക്കാന്‍ ചെന്നപ്പോ.. മരിച്ചു കിടക്കുന്നു.. ചെറിയ കുട്ടികളാ. നല്ല മരണം ... " 

അമ്മച്ചി എന്തൊകെയോ പറഞ്ഞു കൊണ്ടിരുന്നു.. ഒന്നും കേള്‍ക്കാന്‍ എനിക്ക് കഴിഞ്ഞില്ല . എന്റെ കാതുകള്‍ അടഞ്ഞു പോയിരുന്നു. ഇന്നലെ എന്നോട് ആദ്യമായി സംസാരിച്ച വ്യക്തി .. എനിക്ക് ഗുഡ് മോര്‍ണിംഗ് പുഞ്ചിരികള്‍ തന്നിരുന്ന ഇക്ക. ആ നിശ്ചലമായ ദേഹം കാണാന്‍ പോവാന്‍ എനിക്ക് മനസ് വന്നില്ല . ശാന്തതയോടെ ഉറങ്ങുന്ന ആ മുഖത്ത് പുഞ്ചിരി ഉണ്ടാവില്ല . . എനോര്തപ്പോ.. ഉറക്കെ കരഞ്ഞു പോയി ഞാന്‍. ഇക്കക്ക് അറിയുമായിരുന്നോ അടുത്ത ദിവസം മരിക്കുമെന്ന് .. അതുകൊണ്ടാണോ അന്ന് എന്നോട് സംസാരിച്ചത് . ഇത്രയും നാള്‍ ഒരു വാക്ക് പോലും മിണ്ടാതെ ..പുഞ്ചിരികള്‍ മാത്രം ബാക്കിയാക്കി പരസ്പരം കടന്നു പോയിരുന്ന രണ്ടുപേര്‍ .. ഒരു ദിവസം ഒരു വാക്ക് മാത്രം മിണ്ടി ..പിറ്റേ ദിവസം മരണത്തിലേക്ക് ഊളയിട്ടിറങ്ങി കളഞ്ഞു . പിറ്റേന്ന് പെരുനലിന്റെ സന്തോഷത്തില്‍ മൈലാഞ്ചി അണിഞ്ഞ കയ്യുമായി നില്‍കേണ്ട ഇത്ത.. .. പുതുവസ്തരന്ഗലുമയി സന്തോഷ തിമര്‍പ്പില്‍ മുങ്ങേണ്ട കുരുന്നുകള്‍.. ഒര്കുന്തോരം.. സങ്ങടമെന്നില്‍ തിങ്ങി.. രണ്ടു ദിവസം ഞാന്‍ ജോലിക്ക് പോയില്ല..

രണ്ടു ദിവസം കഴിഞ്ഞു ഞാന്‍ അതിലൂടെ പോകുമ്പോ.. വെറുതെ ഞാന്‍ ഒന്ന് നോക്കി.. അവിടെയെങ്ങാന്‍ ഇക്ക ഉണ്ടോന്നു.. ഒരു പുഞ്ചിരി എന്നെ കാത്തു നില്പുണ്ടോ എന്ന്. പൊഴിഞ്ഞ ഇലകള്‍ മാത്രം .. ഇന്നും ഞാന്‍ ആ ഗേറ്റിന്റെ അടുതെതുമ്പോ അറിയാതെ നോക്കി പോകും.. ഇദൈകവിടെ ഒരു നിഴല്‍ പോലെ തോന്നിപോകും.. ..ഓരോ നോമ്ബുകലാവും ഇക്കയുടെ ഓര്‍മകളും കൊണ്ടാണ് വന്നെത്തുക.. എങ്കിലും മനസ്സില്‍ ഇന്നും ആ പുഞ്ചിരി ഉണ്ട്.. മരണത്തിനും മായ്ക്കാന്‍ കഴിയാത്ത പുഞ്ചിരി.

1 comment: