Saturday, January 8, 2011

എന്‍റെ അമ്മാമ്മ.. എന്‍റെ അമ്മ.
























കുരിശുമണി കൊട്ടുമ്പോള്‍
തൃസന്ധ്യാ ജപം
ചൊല്ലിയിരുനൊരു
അമ്മയുണ്ടായിരുന്നു എനിക്ക് .

ആര്‍ത്തലച്ചു പെയ്യുന്ന
മഴയിലും, ഇടിമുഴക്കതിലും
ബാര്‍ബര പുണ്യവതിയെ
വിളിക്കാന്‍ പഠിപ്പിച്ചോരമ്മ

'വല്യാര്‍പാടം തേറ്റം
ഇമ്പമായ് വാഴുന്ന '
ഈണത്തില്‍ പാടുന്നോരമ്മ

പതിരാനേരം
അമ്പലവും പള്ളിയും
നാട്ടുവിശേഷങ്ങളുമായി
നാട് ചുറ്റി നടക്കുന്ന,..
ഭഗവതിയുടെയും
തോമാശ്ലീഹയുടെയും
കഥ പരയുന്നോരമ്മ ..
പഴം കഥകളില്‍ നന്മയുടെ
പൊരുളുകള്‍
പഠിപ്പിച്ചോരെന്‍ പൊന്നമ്മ .

കൊട്ടന്ച്ചുക്കാതിയുടെയും
ടാര്പന്ടതിന്റെയും
മണം കലര്‍ന്ന ചട്ടയില്‍
മുഖം ചേര്‍ത്ത് മയങ്ങിയിരുന്നു ഞാന്‍ .

വയറിന്‍ മീതെ ചുറ്റിയ
കാലുകളില്‍ തഴുകി
എന്നെ ഉറക്കുനോരമ്മ.
പാതിരാ കോഴി കൂവിയാലും
ഉറങ്ങാന്‍ കഴിയാത്ത
എന്റെ നെഞ്ചിടിപുകള്‍ക്ക്
കാവലിരുന്നോരമ്മ.

വിരുന്നുവന്നൊരു
നെഞ്ചു വേദനക്ക്
കൂട്ടായ് മുന്നാം നാള്‍
പറന്നകലും മുന്‍പും
എന്നെയോര്‍ത്തു വേദനിച്ചോരമ്മ
ഇന്നെനികായ് മാത്രം
ആറടി മണ്ണില്‍
വിതുമ്പും മനസുമായ്
പ്രാര്‍ത്ഥനയോടെ കാത്തിരിപ്പു
എന്‍റെ അമ്മ അമ്മാമ്മ..
എന്‍റെ അമ്മ.

==============================================
ഇന്നലെയും ഇന്നും ആത്മാക്കളുടെ ദിവസം.. എന്‍റെ അമ്മയ്ക്കായ് ഇത് സമര്‍പ്പിച്ചുകൊള്ളുന്നു Nov 1,2
===============================================

1 comment: