Friday, January 7, 2011

ക്രിസ്മസ് സമ്മാനം


പല വര്‍ണ്ണത്തിലും വലിപ്പത്തിലും ഉള്ള നക്ഷത്ര വിളക്കുകള്‍ ക്കിടയിലൂടെ നടക്കുകയായിരുന്നു ഞങ്ങള്‍. കടകള്‍  മുഴുവന്‍ ക്രിസ്മസ് അടുത്തെത്തി  കഴിഞ്ഞുവെന്നു എല്ലാരേയും ഓര്‍മ്മിപിച്ചുകൊണ്ടിരുന്നു . പ്രകാശ വലയങ്ങല്‍കുള്ളിലുള്ള തുണി കടയിലേക്ക്   മോനെയും കൊണ്ട് ഞാന്‍ കടന്നു .. തിരക്ക് പിടിച്ച പര്ച്ചിസുകള്‍ നടക്കുകയാണ് അവിടെ . ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ പോക്കറ്റ്‌ കളില്‍    നിന്ന്  കടക്കാരന്റെ  പണ പെട്ടിയില്‍ക്ക്    വീണു കൊണ്ടിരുന്നു .പുതിയ ഫാഷന്‍  അനുസരിച്ചുള്ള  ഡ്രസ്സ്‌കളുടെ  കുംബാരത്തില്‍   നിന്ന് മോന്  പാകമായ  ഡ്രസ്സ്‌ അവനിഷ്ടപെട്ട  സ്റ്റൈലില്‍ ഉള്ളത് സെലക്ട്‌ ചെയ്യാന്‍ ഞാനേറെ കഷ്ടപെട്ടു.  ഏറെ തിരഞ്ഞ ശേഷം അവനിഷ്ടപെട്ട ഡ്രസ്സ്‌ മായി പുറത്തു കടന്നപോഴാണ്  ഞാനാ പഴയ കട കണ്ടത് . വിളക്കുകള്‍ വെച്ച് തെളിയിക്കുന്ന  നക്ഷത്രങ്ങള്‍ ഇപ്പോഴും അവിടെ തൂകിയടുണ്ട് . വൈദ്യുത പ്രഭയില്‍  മുങ്ങി നില്‍കുന്ന മറ്റു കടകളുടെ  നക്ഷത്ര വെളിച്ചത്തില്‍   മണ്ണെണ്ണ വിളക്കിന്റെ  നേര്‍ത്ത പ്രകാശത്തില്‍  കത്തുന്ന നക്ഷത്ര വിളക്കുകള്‍  ആരും ശ്രേധിചിരുനില്ല .  ഞാനാ നക്ഷത്രങ്ങളുടെ അടുത്തേക്ക് ചെന്നു അധികം മാറ്റമൊന്നും വരുതിയട്ടില്ല  ആ നക്ഷത്രത്തിന് .. ഓരോ മൂലയിലും ചെറുതായി അലങ്കാരപണി  വരുത്തിയതൊഴിച്ചാല്‍ അത് അന്നത്തെ ആ നക്ഷത്രങ്ങള്‍  തന്നെ..   "വാ പോകാം അമ്മെ " മോന് ധ്രിതിയായി . "എനിക്ക് ക്രിസ്മസ് സമ്മാനം വാങ്ങി തരാന്ന് പറഞ്ഞതല്ലേ  കടയൊക്കെ അടക്കും വേഗം വാ.. ഇവിടെ എന്താ അമ്മ നോക്കി നില്കുന്നത് " വില കൂടിയ ഡ്രസ്സ്ന്റെ പാക്കറ്റ് കയ്യില്‍ ചേര്‍ത്ത് പിടിച്ചുകൊണ്ടു അവനെന്നെ വലിച്ചുകൊണ്ടിരുന്നു. . എന്റെ കണ്ണുകള്‍ ആ കടയുടെ ഉള്ളു മുഴുവന്‍ പരതികൊണ്ടിരുന്നു .. ഇല്ല കാണാനില്ല .. ആ മനുഷ്യനെ ... മരിച്ചുവോ ദൈവമേ ... അറിയില്ല .. ആരോട ചോദികുക.. ആര്‍ക്കും അറിയാന്‍ വയ്യായിരിക്കും ..    മോനെയും കൂട്ടി ഞാന്‍ തിരിഞ്ഞു നടന്നു. അവനുള്ള ക്രിസ്മസ് സമ്മാനവും വാങ്ങി വീട് എത്തുമ്പോഴേക്കും എന്റെ മനസ് അവന്റെ പ്രായത്തിലേക്ക് ഓടുകയായിരുന്നു.     


അന്നൊക്കെ ക്രിസ്മസ് വന്നെത്തിയാല്‍ വീട്ടില്‍ വലിയ സന്തോഷമാണ് . അന്നാണ്  വെള്ളേപ്പം ഉണ്ടാക്കുക . ഇറച്ചി  കറി കൂട്ടി ചോറ് തിന്നുന്ന ദിവസവും അന്നാണ്. വീട്ടില്‍ വളര്‍ത്തുന്ന കോഴികളില്‍ ഒരെണ്ണതിനെ   സങ്ങടതോടെ ആണെങ്കിലും  ക്രിസ്മസ് ദിവസം  അമ്മച്ചി കൊല്ലും. . ക്രിസ്മസ്ന്റെ  രണ്ടു ദിവസം മുന്നേ ഓലമടലുകളില്‍ നിന്ന് വാരികള്‍ എടുത്തു അപ്പച്ചന്‍ ക്രിസ്മസ് നക്ഷത്രം ഉണ്ടാക്കാന്‍ തുടങ്ങും . പല നിറത്തിലുള്ള  ചായ കടലാസുകള്‍  മൈദാമാവില്‍  മുക്കി നക്ഷത്രത്തിന്റെ ആകൃതിയില്‍  ചേര്‍ത്ത് കെട്ടിയ വാരികളില്‍ ഒട്ടിച്ചു കഴിഞ്ഞാല്‍ നക്ഷത്രം റെഡി . പിന്നെ കാത്തിരിപ്പാണ് ക്രിസ്മസ് തലേന്ന്  വന്നെത്താന്‍ .. അന്നാണ് നക്ഷത്രം വീടിന്റെ കോലായിലെ ഏറ്റവും അറ്റത്തെ കഴുകോലില്‍ ഒരു വടി നീട്ടി   കെട്ടി   അതില്‍ തൂകുക . മണ്ണെണ്ണ വിളിക്കിന്റെ പ്രകാശത്തില്‍ അതങ്ങനെ മിന്നി മിന്നി കത്തികൊണ്ടിരിക്കും . പഴയത് ആണെങ്കിലും ഉള്ളതില്‍ നല്ല ഉടുപ്പുകള്‍ അമ്മച്ചി നന്നായി തേച്ചു വെച്ചിടുണ്ടാവും പാതിരാ കുര്‍ബനൈക്ക് പോകുമ്പോള്‍ ഞങ്ങള്‍ക്ക് അണിയാന്‍ . അതൊക്കെ ഇട്ടൊരു പോക്കാണ്..  അപ്പച്ചനും   അമ്മച്ചിയും, അനിയനും അനിയത്തിമാരുമൊക്കെ ആയി.. പള്ളിയില്‍ പോകുന്നതിനു മുന്നേ കലക്കി വെച്ച വെള്ളപ്പ പൊടി പാതിരകുര്‍ബ്ന കഴിഞ്ഞു വരുമ്പോഴേക്കും പൊന്തിയടുണ്ടാവും     അത് ഓരോന്നായി ചുട്ടെടുത് അമ്മച്ചി മുറത്തില്‍  കമത്തിയിടും. അപ്പച്ചന്‍ മേടിച്ചുകൊണ്ട് വന്ന ഇറച്ചിയില്‍ കുറച്ചെടുത്തു ഇഷ്ടു (സ്റ്റു) ഉണ്ടാക്കിയടുണ്ടാവും രാവിലെ ഞങ്ങള്‍ എഴുനേറ്റു വരുമ്പോഴേക്കും .നേരം ഒരു 10 മണി ആവുമ്പോഴേക്കും അയലത്തെ വീടുകളില്‍ നിന്ന്  പല തരത്തിലുള്ള മണങ്ങളും വന്നു തുടങ്ങും   , പുതിയ വസ്ത്രങ്ങളും അണിഞ്ഞ കൂട്ടുകാരെയും ഒക്കെ കാണുമ്പോള്‍ അറിയാതെ കണ്ണ് നിറയും.. അപ്പച്ചന്‍ കാണാതെ കണ്ണ് തുക്കാന്‍    ശ്രേമികുംബോഴേക്കും ആ  നെഞ്ച് വിങ്ങുന്നത്  അടുത്ത്  നിന്ന് കേള്‍ക്കാം. ക്രിസ്മസ് സമ്മാനം കാണിക്കാന്‍ വരുന്ന കൂട്ടുകാരുടെ മുന്നില്‍ വെറും കയ്യോടെ നില്‍കുന്ന മക്കളുടെ സങ്ങടം അപ്പച്ചന്റെയും അമ്മച്ചിയുടെയും കണ്ണ് നിറയ്ക്കതിരിക്കാന്‍ ഞങ്ങളവരെ അകത്തേക്ക് വിളിക്കാറില്ല . കൂട്ടുകാരോടൊപ്പം  ക്രിസ്മസ്  കരോള്‍ കണ്ടു ഓരോ വീടുകളിലും കയരിറങ്ങി ഞങ്ങള്‍ നടന്നു ക്രിസ്മസ്   ആഘോഷത്തില്‍ ആ വേദനയെല്ലാം മറക്കും       .
 
അന്നും   അതുപോലെ  ക്രിസ്മസ് വന്നെത്തി. പുതിയ നക്ഷത്രവിളക്ക്‌ വീടിന്റെ ഉമ്മറകോലായില്‍ തൂകിയിട്ടപോഴാണ്‌ അപ്പച്ചന്‍ എന്നെ വിളിച്ചത്. "നമ്മള്‍ക്ക് കടയില്‍ പോയിട്ട് വരാം ... "ഇളയതുങ്ങളെയും പിടിച്ചുകൊണ്ടു അപ്പച്ചന്‍ മുന്നേ നടന്നു . അമ്മച്ചിയോടൊപ്പം പുറകില്‍ നടന്നിരുന്ന എന്നോട് അമ്മച്ചി പതിയെ പറഞ്ഞു. "പുതിയ ഉടുപ്പ് വാങ്ങിതരാട്ടോ . ഈ ക്രിസ്മസ്നു    ഇടാന്‍ .."     ശെരിയാണ് പഴയതെല്ലാം ചീത്തയായി കഴിഞ്ഞിരുന്നു. ഈ ക്രിസ്മസ് നു അതിട്ടോണ്ട്‌ പോയാല്‍ കൂട്ടുകാര്‍ എല്ലാവരും കളിയാക്കും. തുള്ളിചാടികൊണ്ടാണ് ഞാനും അനിയത്തിമാരും അപ്പച്ചന്റെയും അമ്മച്ചിയുടെയും ഒപ്പം നടന്നത്.  ജംഗ്ഷന്‍ലില്‍ ഒരു അപ്പാപ്പന്റെ കടയില്‍ എത്തിയപ്പോള്‍ അപ്പച്ചന്‍ നിന്നു കൂടെ ഞങ്ങളും . . അവിടെ പലവിധത്തില്‍ ഉള്ള ഉടുപ്പുകള്‍ . ആയിടെ ഫാഷന്‍ ആയി മാറിയ ചുരിദാറുകള്‍ , മിടികള്‍. കൂട്ടുകാരെല്ലാരും   കഴിഞ്ഞ  ക്രിസ്മസ്നെ ചുരിദാറുകള്‍ വാങ്ങിയിരുന്നു. അന്ന് സങ്ങടതോടെയാ ആ പഴയ ഉടുപ്പ് തന്നെ പാതിരകുരബാനൈക്ക്  പോയപ്പോള്‍ എടുത്തിട്ടത്. എന്റെ കൈ ചുരിദാര്‍ലേക്ക്   നീണ്ടു .  അനിയന് ട്രൌസറും , ബനിയനും വാങ്ങി, അനിയത്തിമാര്‍ക്കു മിടികളും, അമ്മച്ചി വില കുറഞ്ഞ ഒരു ഓയില്‍ സാരീ .. എന്റെ കൈ നീണ്ട ചുരിദാര്‍ ..വില കുറച്ചു കൂടുതലായിരുന്നു അതിനു. കടക്കാരന്‍ ആകെ കൂട്ടി നോക്കി എനിട്ട്‌ പറഞ്ഞു  300  രൂപ .. അപ്പച്ചന്‍ പോക്കറ്റില്‍ നിന്നു മുഷിഞ്ഞ കുറെ ഇരുപതിന്റെയും, പത്തിന്റെയും നോട്ടുകള്‍ പുറത്തെടുത്തു എണ്ണി നോക്കി .. ആകെ 250 . മടികുതിലുണ്ടായിരുന്ന ചില്ലറ പൊതി തുറന്നു .. എനിട്ടും 265  രൂപ മാത്രം  സങ്ങടതോടെ ഞാനാ ചുരിദാര്‍ കവര്‍ മേശപുരതെക്ക് വെച്ചു. എന്റെ കുഞ്ഞു മുഖത്ത്  സങ്ങടകടല്‍ ഇരുമ്പി മറയുന്നത് ആ അപ്പാപ്പനും കണ്ടു. " നമ്മള്‍ക്ക് മിഡി നോക്കാം മോളെ " അപ്പച്ചന്‍ എന്നെ ആശ്വസിപ്പിക്കാന്‍   ശ്രേമിച്ചു. "എനിക്ക് സാരീ വേണ്ട.. അതും കൂടി കൂട്ടി അവള്‍ക്കു ചുരിദാര്‍ മേടിച്ചോ   "..അമ്മച്ചി പറഞ്ഞു. അവള്‍ അത്രിക്ക് ആശിച്ചതല്ലേ   .. ഇതെല്ലം കേട്ട് നിന്ന കടകാര്നപ്പപ്പന്‍  പറഞ്ഞു.. " ഒന്നും മാറ്റേണ്ട.. ഇതെന്റെ ക്രിസ്മസ് സമ്മാനമായി അവള്കിരികട്ടെ " ചുരിദാറിന്റെ കവര്‍ എന്റെ കയ്യില്‍ നല്‍കി കൊണ്ട് ആ അപ്പാപ്പന്‍ എന്നെ നോക്കി പുഞ്ചിരിച്ചു. നിറഞ്ഞു വന്ന അപ്പച്ചന്റെ കണ്ണുകള്‍ ഞങ്ങളാരും കാണാതെ ഒപ്പാന്‍ ശ്രേമികുന്നത് എത്ര ഒളിച്ചിട്ടും ഞാന്‍ കണ്ടു ..

പള്ളിയില്‍ നിന്നും മണി മുഴങ്ങിയപ്പോള്‍ ആണ് ഞാന്‍ ഞെട്ടി ഉണര്‍ന്നത്. എന്റെ മാറോടു ചേര്‍ത്ത് അപ്പച്ചന് വേണ്ടി വാങ്ങിയ ഷര്‍ട്ട്‌ ന്റെ  പാക്കറ്റ് ..പുറത്തു കാരോള്‍ സംഘം പാടുകയാണ് അവരോടൊപ്പം എന്റെ മോനും.."ജിങ്ങില്‍ ബണ്‍ ...ജിങ്ങില്‍ ബണ്‍ ..അങ്കിള്‍ സന്തോക്ലൌസ് ..."

 

No comments:

Post a Comment