Saturday, April 28, 2012

ഒരു മഴക്കാലതിന്റെ ഓര്‍മ്മക്ക്


  രണ്ടു ദിവസമായി മഴ തകര്‍ത്തു പെയ്യുന്ന്നുണ്ട്... കഴിഞ്ഞ ദിവസം രാത്രിയില്‍ കാറ്റിന്റെ താണ്ടവം ശെരിക്കും അറിഞ്ഞു.. മതിലരുകില്‍ നിന്ന ആഞ്ഞിലിയുടെ മുകളിലെ കൊമ്പ് നല്ല ശക്തിയില്‍ നിലം പതിച്ചു...കൂടെ കറന്റ്‌ ലൈനുകളും..അതുകൊണ്ട് മെഴുകുതിരി മാത്രമായിരുന്നു അന്നത്തെ വെളിച്ചതിനാസ്രയം .ഉറങ്ങി കിടക്കുന്ന മോന്‍ ഒന്നും അറിയുനില്ല.. അവന്റെ ഉറക്കം തടസപെടുതതിരിക്കാന്‍ അവനരുകിലയായ് ഞാന്‍ തലയണ എടുത്തുവെച്ചു.. ഏട്ടനോടൊപ്പം പുറത്തിറങ്ങി..
അന്ന് രാത്രി  പറമ്പ് മുഴുവന്‍ ടോര്‍ച്ചും തെളിച്ചുകൊണ്ടുള്ള നടത്തമായിരുന്നു.. ചെറിയ മഴയും കൊണ്ട്.. അടുത്ത വീടുകളിലും എല്ലായിടത്തും കാറ്റില്‍ വീണു പോയ മരങ്ങളുടെ കണകെടുത്തു ..അടുത്ത വീട്ടില്‍ എത്തിയപോഴാനു  കണ്ടത്.. സ്ടീഫെന്‍ ചേട്ടന്റെ മുറ്റം മുഴവന്‍ മാങ്ങാ .... പൂകള്‍ വിടര്തിയിട്ടപോലെ.. ഓ... ആ കാഴ്ച ഒന്ന് കാണേണ്ടത് തന്നെ ആയിരുന്നു... അപ്പോഴാണ്‌ ഓര്‍ത്തത്‌... അമ്മായിയുടെ പറമ്പില്‍ ചപ്പികുടിയന്‍ മാങ്ങാ വീണു കിടപുണ്ടാവുമല്ലോ എന്ന് .. പിന്നെ ഓട്ടം അങ്ങോട്ടായി.. അവിടെ ചെന്നപ്പോ.. ആന്റി ഒരു ബക്കെറ്റ് മുഴുവന്‍ മാങ്ങാ പെറുക്കി പോകുകയാണ്.. അതില്‍ നിന്ന് ഞാനും എടുത്തു കുറച്ചു.

ഇന്നലെയും അതുപോലെ തന്നെ വൈകീട്ട് അയപോഴേ മഴ തുടങ്ങി.. ക്യാമ്പസ്‌ ലെ  മുവാണ്ടന്‍ മാവിലെ മാങ്ങാ നോക്കി കുട്ടികള്‍ നില്പുണ്ട്.. കൂട്ടത്തില്‍ ഒരെണ്ണം കിട്ടിയാല്‍ എനിക്കും .. എന്ന് ഞാന്‍ നേരത്തെ പറഞ്ഞു വെച്ചിരുന്നു സെക്യൂരിറ്റി ചേട്ടനോട്..  

 പണ്ടും ഇങനെ ആയിരുന്നു.. ഞങ്ങളുടെ കുട്ടികാലത്ത്.. മഴയും കാറ്റും വന്നാല്‍ എല്ലാരും കൂടെ മേരികുട്ടി ചേച്ചിയുടെ വീടിലെക്കോടും.. അവിടെ വലിയ ഞാവല്‍ മരമുണ്ട്.കാറ്റ് വീശുമ്പോള്‍ ഞാവല്‍ പഴങ്ങള്‍ പൊഴിയാന്‍ തുടങ്ങും.. ഓരോ കാറ്റ് വീശുമ്പോഴും മരത്തിന്റെ മുകളിലേക്കും നോക്കി ഒരു നില്പുണ്ട്.. ഞാന്‍ , ഷീല ചേച്ചി, രോഷിനി, മിത്, രാജി, അങിനെ കുറെ പേര്‍.. ഇന്നത്തെ പോലെ മതിലുകള്‍ കെട്ടി വേര്‍ തിരിചിട്ടുണ്ടയിരുനില്ല വീടുകള്‍ തമ്മില്‍...കുറച്ചു വേലി വളച്ചുകെട്ടി അതിരുകള്‍ നിച്ചയിച്ചിരുന്നു.. മയിലഞ്ചിയും, പേര് മറന്നുപോയ .. ഒരു ചെടിയും.. അതായിരുന്നു വേലി കരുകില്‍ നട്ടിരുന്ന ചെടികള്‍. എന്നിരുനാലും അതെല്ലാം ഒളിച്ചുകളി കളികുമ്പോള്‍ നുണ്ട് കയറി പൊളിഞ്ഞു കിടക്കും.. അതിനുള്ളിലോടെയായിരുന്നു ഞങ്ങളുടെ ഓട്ടം...വളര്‍ന്നപ്പോള്‍ ആ ഓട്ടം നിന്നു. എന്നിരുന്നാലും കാറ്റു വീശുമ്പോള്‍ പോഴിഞ്ഞിരുന്ന ഞാവല്‍ പഴങ്ങള്‍ വീട്ടില്‍ എത്തിയിരുന്നു.. പിന്നെ വിനു ചേച്ചിയുടെ കല്യാണം വന്നപോ ആ ഞാവല്‍ അവര്‍ വെട്ടി..അതോടെ ഞാവല്‍ പഴം തീറ്റ നിന്നു.. 
പക്ഷെ ഞങ്ങളുടെ കോളേജില്‍ ബൂക്സ്റൊരിന്റെ അടുത്ത് അതുപോലെ തന്നെ വലിയൊരു ഞാവല്‍ നിന്നിരുന്നു.. (ഇന്നത്‌ അവിടെ ഉണ്ടോ എന്ന് അറിയില്ല കേട്ടോ ) അവിടെ ക്ലാസ്സ്‌ കട്ട്‌ ചെയ്തു ജീവന്റെ വിശേഷങ്ങള്‍ കേട്ട് ഇരികുമ്പോള്‍ ഇതുപോലെ കാറ്റു വീശും.. ജീവനോ സലിം ചേട്ടനോ ഞാവല്‍ പെറുക്കി കൊണ്ട് വന്നു തരും. മാല്യങ്കര മുതല്‍ മൂത്തകുന്നം വരെ അതും തിന്നുകൊണ്ട്‌ നടക്കും.. എത്ര മഴ പെയ്താലും, കാറ്റു വന്നാലും, ഇടി വെട്ടിയാലും.. കോളേജില്‍ ലേക്കുള്ള യാത്ര നടത്തമായിരുന്നു.. ആ യാത്രയില്‍ എന്തെല്ലാം സ്വപങ്ങള്‍ കണ്ടു.. എന്തെല്ലാം കഥകള്‍ പറഞ്ഞു.. ആരെയൊക്കെ കളിയാക്കി..ഒരുകുടയില്‍ യാത്ര ചെയുന പ്രണയ കുരുവികളെ നോക്കി.. അവരെ കമന്റ്‌ അടിച്ചു.. അമ്പതു പൈസയുടെ  പാരിസ്സിന്റെ മിട്ടായി നുണഞ്ഞു .. ഞങ്ങള്‍ നാലുപേര്‍., കൂടെ ജീവന്‍.. അവന്‍ ഇന്ന് എവിടെ ആയിരിക്കും.. അവനു ഗീതുവിനെ കല്യണം കഴിച്ചു കൊടുത്തു കാണുമോ, അറിയില്ല... ഇന്നും ഒര്കുമ്പോള്‍... വീണ്ടും ആ കാലത്തേക്ക് തിരിച്ചുപോകാന്‍ തോന്നും.. പക്ഷെ..ഇന്ന് തിരിച്ചു നടന്നാല്‍ അതുപോലെ യൊന്നും ആവില്ല .. എല്ലാവരും മാറിയിരിക്കുന്നു.. തിരക് പിടിച്ച ജീവിതത്തില്‍ എന്തൊകെയോ നേടാനുള്ള ഓട്ടത്തിലാണ് എല്ലാരും.. എങ്കിലും വെല്ലപോഴും എത്തുന്ന മെസ്സജുകളില്‍ സ്നേഹം മുഴുവന്‍ നിറക്കുന്നു.. 

ഈ വേനല്‍ മഴ ...ഒരു മഴകാലത്തെ ഓര്‍മ്മിപ്പിക്കുന്നു ,മറഞ്ഞു പോയ  പല ഓര്‍മകളെയും ഉണര്‍ത്തുന്നു.. തിമര്‍ത്തുപെയ്യുന്ന മഴയില്‍ കളിവെള്ളം ഉണ്ടാക്കി  , അരമതിലില്‍ ഇരുന്നു മഴത്തുള്ളികള്‍ തട്ടികളിച്ച ബാല്യവും... വീട്ടില്‍ ആരും കാണാതെ തീകത്തിച്ചു കളിച്ചപ്പോ.. തീപെട്ടി കൊള്ളി കൊണ്ട് പൊള്ളല്‍ ഏറ്റതും, ആ പാട് ഇപ്പോഴും മായാതെ കാലില്‍  തന്നെ ഉണ്ട്.. മഴ പെയ്യുമ്പോള്‍ കുട്ടികള്‍ എല്ലാരും കൂടെ ഇര്ക്കിലി കളിക്കുനത്, കുവ കുവ കളിക്കുന്നത്.. സിനിമ പേര് പറഞ്ഞു കളിക്കുന്നത് ...പിന്നെ എല്ലാരും കൂടെ പൊതച്ചു മൂടി കിടകുന്നത്.. അങിനെ ഒരുപാടു ഓര്‍മ്മകള്‍ മനസിലൂടെ കടന്നു പോകുന്നു.. ഇന്നത്തെ കുട്ടികള്‍ക്ക് ഇതൊന്നും അറിയില്ല.. പക്ഷെ ..ഇതിനു ഉണ്ട്  ഒരു സുഖം ഓര്‍മയില്‍ സൂഷിച്ചുവേക്കാന്‍ പറ്റിയ മഴക്കാലം ..ദാ... മഴ ചാരുനുണ്ട് ...ഞാന്‍ പോയൊന്നു മഴ നനയട്ടെ....

 

 

Friday, April 13, 2012

വിഷു കണി


നാളെ  ഏപ്രില്‍ 14 .... വിഷു..മാലോകര്‍ മുഴുവന്‍  കണികൊന്നയും കണി വെള്ളരിയും ആധ്യഫലങ്ങളും നിറച്ചു വെച്ചിരിക്കുന്ന ഒട്ടുരുളിയില്‍ കണ്ണനെ കണി കണ്ടുണരുന്ന ദിനം .. വിഷു പക്ഷികള്‍ എവിടെയോ പാടുന്നുണ്ട് ... നാട് മുഴുവന്‍ സ്വര്‍ണ വര്നമാര്‍ന്ന പൂകുലകളാല്‍ നിറഞ്ഞു കഴിഞ്ഞു .. അന്നും ഇതേപോലെ ഒരു വിഷു തലേന്ന് .. അതായതു ഏപ്രില്‍ 13  നു തന്നെ ഞാന്‍ കണ്ണനെ കണി കണ്ടു.. അവനോടൊപ്പം കുറച്ചു നേരം.. ആ സ്നേഹ തണലില്‍   ... സ്നേഹവും.. ഭക്തിയും ഇടകലറന്ന ആ ദിനം എങനെ മറക്കും .. അറിയില്ല.. മറക്കാന്‍ കഴിയുന്നത്‌ എളുപ്പമായിരിക്കാംപലര്‍ക്കും. പക്ഷെ.. ചിലതെല്ലാം എത്ര മറക്കാന്‍ ശ്രേമിചാലും . മറക്കാനാകാതെ.. . പിന്നെയും കാലങ്ങള്‍ നീങ്ങിയപ്പോള്‍... കണ്ണനെ കണി കാണാതെ ഓരോ വര്‍ഷവും കടന്നു പോയിട്ടും.. ആ  കണികാണല്‍  മറക്കാന്‍  കഴിയാത്തതും ആ ദിനത്തിന്റെ പ്രത്യേകത തന്നെ ആവണം.. മഴ കൂടി അന്ന് ഉണ്ടാവണമെന്ന് അല്മാര്തമായി ആഗ്രഹിച്ചു.. പക്ഷെ... ഒന്നുച്ചുണ്ടായ സമയത്ത് ഒരികലും  മഴ തുള്ളി തൂവി പോയില്ല.. പക്ഷെ ... അന്ന് വൈകിട്ട്...അവള്‍ നന്നായി പെയ്തു പോയി... അവളുടെ കുളിരാര്‍ന്ന  കരങ്ങളുടെ തലോടല്‍ ഏറ്റു   ...ഇളം  തിണ്ണയില്‍ ... ഞാനും ... ഇന്നെന്നില്‍ മഴ പെയ്യുനില്ല.. ചുറ്റും സ്നേഹത്തിന്റെ തലോടലില്ല.. എനിട്ടും... എന്റെ കണ്ണനെ കണി കാണുന്നു ഞാന്‍ ..
         ----------------------
ഇന്ന് അപ്പച്ചന്റെ  ഒന്നാം  ചരമവാര്‍ഷികം .. കഴിഞ്ഞ  വര്ഷം   ഇതേ  പോലെ  വിഷുവിന്റെ  അന്ന് ... ഒരികളും പ്രതീഷികാത്ത    സമയത്ത്.. അപ്പോഴാണ്‌   അപ്പച്ചന്‍   മരിച്ചത് ..സാദാരണ പോലെ ഒരു അസുഖം അതിനപ്പുരതെക്ക് ഒന്നുമില്ലായിരുന്നു.. ഈസ്റെര്‍ അടുത്തപ്പോള്‍ ഉണ്ടായ ഒരു ഷുഗര്‍ കൂടുതല്‍ അത്രെയേ ഞങ്ങള്‍ വിചാരിച്ചുള്ളൂ... കുഴപ്പോന്നുമില്ല എന്ന് ഡോക്ടര്‍ പറഞ്ഞ രാത്രി.. നാളെ വിഷു ആണ്.. രാത്രിയില്‍ ഭക്ഷണം കഴിച്ചു ഉറങ്ങാന്‍ കിടനിട്ടും എനിക്ക് ഉറങ്ങാന്‍ കഴിയുനില്ല.. ആകെ ഒരു വിഷമം..പത്രണ്ട് മണി ആയികാനും.. അപ്പച്ചനു ഒരു ശ്വാസം മുട്ടല്‍.. പത്തു വര്‍ഷത്തിനിടയില്‍ ഇത് വരെ ഇങ്ങനെ ഒരു അസുഖം അപ്പച്ചന് ഞാന്‍ കണ്ടിട്ടില്ല.. ചെറിയ മേല്‍ നൊമ്പരവും.. പനിയുമല്ലാതെ.. പിന്നെ ഉള്ളത് പ്രഷര്‍ ഉം ഷുഗര്‍ മാണ്.. ഞാന്‍ ഏട്ടനെ വിളിച്ചു.. നേഴസ്  മാരോട് വിവരം പറയാന്‍.. അവര്‍  ഓടി വന്നു .ഓക്സിജന്‍  സിലിന്ടെര്‍ ഫിറ്റ് ചെയ്തു .... ഇന്‍ജെക്ഷന്‍  മാറി മാറി കൊടുത്തു.. പക്ഷെ .. ശ്വാസം മുട്ടല്‍ കുറയുന്നില്ല.. ചെറിയ ഒരു കുറവ് തോന്നിയപ്പോള്‍ ഞങ്ങള്‍ വാതിലടച്ചു കിടന്നു.. അപ്പോള്‍ പുറത്തെവിടെയോ.. ഒരു പാട്ട്.. കണി കാണും നേരം.. കമല നെത്രന്റെ... അടുത്ത് തന്നെ ഒരു അമ്പലമുണ്ട് അവിടെ നിന്നാവും എന്നാണ് ഞാന്‍ ആദ്യം ഓര്‍ത്തത്‌.. പക്ഷെ.. റൂമിന്റെ അടുത്ത് നിന്നായി ആ സൌണ്ടിന്റെ പിന്നത്തെ കേള്‍ക്കല്‍.. ഞാന്‍ റൂമിന്റെ വാതില്‍ തുറന്നു.. എന്റെ മുന്നില്‍.. കണ്ണന്റെ രൂപം.. ഹോസ്പിടല്‍ അധികൃതര്‍ ഒരിക്കിയ കണിയാണ്.. അപ്പോഴും അപ്പച്ചന്റെ വലിവ് തുടരുകയാണ്.. നേരം പര പര വെളുക്കുന്നെ ഉള്ളു  . .ഡ്യുട്ടി   ഡോക്ടര്‍ വന്നു നോക്കി. എയ്സുവിലേക്ക് മാറ്റണമെന്ന് പറഞ്ഞു ... സമയം 11 .. മണി അപ്പച്ചന്‍ മരിച്ചു ...ഒരികലും പ്രതീഷിക്കാത്ത  മരണം.. 

വിഷു ഒരേസമയം സന്തോഷവും ദുഖവും കൊണ്ട് വന്നു തന്നു എനിക്ക് .. എങ്കിലും ഈ  കണികൊന്നകള്‍...  നീയെനിക്ക് എത്രമാത്രം പ്രിയപെട്ടനതാണെന്ന് നിനകരിയാമോ.. എല്ലാര്ക്കും വിഷു ആശംസകള്‍..  

Wednesday, April 4, 2012

മൌനം


















മൌനം
നീയെത്ര വാചാലയാണ് 
നിന്റെ കണ്ണുകളില്‍ 
മറഞ്ഞിരിക്കുന്ന
വാക്കുകളുടെ തിളക്കം 
നിന്റെ മുഖത്ത് 
മിന്നി മറയുന്ന 
വിചാരങ്ങളുടെ 
ഭാവഭേദങ്ങള്‍ 


നിന്റെ നോട്ടത്തിലും 
ഭാവത്തിലും 
ആയിരം കഥകള്‍ 
പറഞ്ഞു നീ..
വാക്കുകളെക്കാള്‍ 
ശക്തമായ 
ഭാവങ്ങളുടെ 
തിരയിളക്കത്തില്‍ 
നിന്റെ മനസറിഞ്ഞു ഞാന്‍ ....

അതെ മൌനമേ
നീയെത്ര വാചാലയാണ് . 
    

Sunday, April 1, 2012

നീയെന്നും എന്റെ സ്വന്തം




ഓര്‍മകളിലെ സുഗന്ധകൂട്ടാണ് നീ ..എന്നില്‍ നിന്നും നിന്നിലെക്കെതുന്ന  
പ്രണയത്തിന്റെ നീര്‍ത്തുള്ളി പോലെ .

മഴമേഘങ്ങള്‍ വാനില്‍ നിറയുമ്പോള്‍ 
ആനന്ദതാല്‍  പീലി  നിവര്‍ത്തും മയിലുപോല്‍
എന്റെ ഹൃത്തടവും .
അങ്ങകലെ നിന്‍ 
നിഴല്‍ വെട്ടം കണ്ടാല്‍...
പിടയുന്നു മനം ..
വിടരുന്നു മുഖകമലം  .

ഇന്ന് എന്റെ എല്ലാം നീയാണ് .. നീയില്ലയെങ്ങില്‍ ഞാന്‍ എന്താകുമായിരുന്നു . എന്റെ സ്വപ്നങ്ങളും പ്രതീക്ഷകളും, നിന്നിലാണ് ഞാന്‍ പടുതിയര്തിയട്ടുള്ളത്.. എന്നായിരുന്നു നീ എന്നിലേക്ക്‌ വന്നത്.. കൈ എത്തും ദൂരെ ഇരുന്നിട്ടും,  എന്റെ സ്നേഹം മുഴുവന്‍ നിന്നെലേക്ക്   ഒഴുകിയത് നീ അറിഞ്ഞിരുന്നിലെന്നോ   ? നിന്റെ മുഖം എന്റെ മനസിനെ ആലോസരപെടുതുമ്പോള്‍, ആ സ്നേഹം എന്റെ ഉള്ളില്‍ പിടൈയ്ക്കുമ്പോള്‍   അത് പുറത്തു തുളുംബാതിരിക്കാന്‍ ഞാന്‍ എത്ര പാട് പെട്ടന്നൊ .. എങ്കിലും ഇന്ന് നീ എന്റെതാണ് .. എന്റെ മാത്രം സ്വന്തം. നിന്നില്‍ അലിഞ്ഞു ചേരുമ്പോള്‍ ,നിന്റെ സ്നേഹത്തില്‍ ആളി പടരുമ്പോള്‍ ഞാന്‍ സ്വയം മറന്നു പോകുന്നു. നീ എന്റെ ഹൃദയത്തില്‍ നിന്ന് എവിടേക്ക് പോകുവാനാണ് ..അവിടെയല്ലാതെ വേറെ എവിടെയാണ് നിന്കായ് ഞാന്‍ സ്ഥലമോരുക്കുക.എന്നും നിനകിരിക്കാന്‍ പറ്റിയ ഇടം അത് തന്നെയാണ്.. ആരും കാണാതെ നീ അവിടെ മറഞ്ഞിരുന്നു കൊള്ളുക.. എന്റെ സ്നേഹം കൊണ്ട് നിനക്ക് ഞാന്‍ അവിടെ തണലോരുക്കാം..   

ഓ    എന്റെ ആശ്വാസമേ ..എവിടെയാണ് നീ മറഞ്ഞിരിക്കുന്നത് .. എപ്പോഴാണ് നീ നിന്റെ മുഖപടം മാറ്റി വന്നെത്തുക ,എന്റെ സ്നേഹം മുഴുവന്‍ നിനക്ക് നല്കിയട്ടും ..എന്തെ നീ അറിയുന്നില്ല .. ...വേദനയാല്‍  നീറുന്ന നെഞ്ചകം നീ കാണുന്നില്ലേ 

മൊഴികള്‍ പിഞ്ഞിയ 
മിഴികള്‍ നനഞ്ഞ 
മഴപോല്‍ പ്രണയിനിയാം 
എന്നിലെക്കലിയാന്‍
അണയുക പ്രിയനേ 

എത്ര ദൂരം  അകലെയാണ് നീയെങ്ങിലും .. എന്നും എന്റെ ചാരെ നിന്റെ നെഞ്ഞിടിപുണ്ട്.. എപ്പോഴോ നീ നല്‍കിയ സ്നേഹത്തിന്റെ തൂവല്‍ സ്വപര്‍ശം  ഉണ്ട്  .. ഒരു ഉള്‍കുളിരോടെ നിന്റെ ഓര്‍മകളില്‍ അലിഞ്ഞില്ലതാകുമ്പോള്‍ നിന്റെ മുഖം എന്റെ കണ്‍ മുന്‍പില്‍, തൊടാന്‍ കഴിയുന്ന അകലത്തില്‍.. കേള്‍ക്കാന്‍ കഴിയുന്ന അകലത്തില്‍ നിന്റെ സ്വരം.. ഒന്നും എനിക്ക് നഷ്ടമായിട്ടില്ല എല്ലാം എന്റെ കൂടെ ഉണ്ട്.. എന്നോടൊപ്പം ഉറങ്ങാന്‍,ഉണരാന്‍, ഓരോ യാത്രയിലും എന്നോടൊപ്പം കഥകള്‍ പറയാന്‍ , കുഞ്ഞു തമാശകള്‍ പറഞ്ഞു  എന്നെ  ചിരിപ്പിക്കാന്‍ , എന്നോടൊപ്പം കാലത്തിന്റെ നെറുകയില്‍ ചവട്ടി നടക്കാന്‍ ..നിന്റെ ഓര്‍മ്മകള്‍ എന്നും എനിക്ക് സ്വന്തം.. 

നീ എനിക്ക് വേണ്ടിയാണ് ജനിച്ചത്‌.. എനിക്ക് സ്നേഹം നല്കാന്‍ , എന്റെ കരുത്തും, ആശ്വാസവും , എല്ലാം നീയാണ്.. നീയിലെങ്ങില്‍ ഞാന്‍ വെറുമൊരു കരിന്തിരി മാത്രമായേനെ ..നക്ഷത്ര ഗണങ്ങളും , ഗ്രഹങ്ങളും ഒരുമിച്ചു ചേര്‍ന്ന ആ  സുന്ദര ദിനത്തില്‍ നീ പിറന്നു വീണതും എനിക്ക് വേണ്ടിയായിരുനിരിക്കണം .അല്ലായിരുനെങ്കില്‍ ദൈവം എന്നെ നിന്നിലേക്ക്‌ അടുപ്പികുമായിരുന്നോ ..


നിന്റെ ഈ  ജന്മദിനത്തില്‍ ഞാന്‍ എന്താണ് നിനക്ക് നല്‍കുക .. എന്റെ സ്നേഹമല്ലാതെ .. ഈ നിലാവെളിച്ചവും, സുന്ദരവും , മൂകവുമായ സന്ധ്യയും എന്റെ പ്രണയത്തെ നിനക്ക് നല്കാന്‍ കാത്തു നില്‍ക്കുകയാണ് ... 


ഓ എന്റെ പ്രണയമേ ..
വരിക നീ എനിലേക്ക് ..
നമ്മള്കൊന്നായി ലയിച്ചീ 
വാന വീഥിയില്‍ 
നക്ഷത്ര പൊട്ടുകളായി
അലിഞ്ഞു ചേരാം ..