Thursday, December 29, 2011

ഓര്‍മയുടെ വാതില്‍














ഒളിഞ്ഞും തെളിഞ്ഞും
ചിമ്മിയും മിന്നിയും
കാലത്തിന്റെ പുറകില്‍

നിന്ന് എന്തോ എത്തി
നോക്കിക്കൊണ്ടിരുന്നു
ഓര്‍മയുടെ വാതില്‍
തുറന്നടയുമ്പോള്‍

ഞാനാ വാതില്‍ തുറന്നു
അകത്തു കടന്നു
കാലങ്ങള്‍ കടന്നതുകൊണ്ടാവണം
അവിടമാകെ പഴയ
മണ്ണിന്റെ മണം
തങ്ങി നിന്നിരുന്നു

സ്വപ്നങ്ങള്‍  നെയ്ത
പകലും..
കണ്ണീരണിഞ്ഞ
രാത്രിയും
എത്തി നോക്കിയത്
പരിചയമുള്ള മുഖം
കടന്നു പോയതുകൊണ്ടാവണം

വിതുമ്പി നിന്ന
ചുണ്ടുകളും
കൂമ്പിയടഞ്ഞ
കണ്ണുകളും
പറഞ്ഞത്...
ചുവന്ന നിറമുള്ള
മഞ്ചാടിയെ പറ്റി..   

ആളൊഴിഞ്ഞ പഴയ
ചാരുകസേരക്കും
നൂലിട്ടു വലിച്ചു കെട്ടിയ
കണ്ണടയ്ക്കും   ..
ഒരു മൂല പൊട്ടിയ മരുന്ന്
പാത്രത്തിനും നഷ്ടമായ
പഴയൊരു വിപ്ലവകാരി

പിന്നെ,
ചുവന്ന റോസ്സപൂകളാല്‍
ശവമഞ്ചം   തീര്‍ത്തു
അതില്ലോളിപിച്ചു
വെച്ചിരിക്കുന്ന
വിരല്‍ തുമ്പുകള്‍ ..

ഓര്‍മയുടെ
വാതിലനപ്പുറത്തെ
കാഴ്ചകള്‍ കണ്ടു
മിഴികള്‍ നിറഞ്ഞില്ല
ചുണ്ടുകള്‍ വിറച്ചുമില്ല
പുറത്തിറങ്ങിയാ
വാതില്‍ വലിച്ചടച്ചു
താഴിട്ടപ്പോള്‍ എന്തിനോ
എന്റെ കൈകള്‍ വിറച്ചിരുന്നു ..

 

Wednesday, December 28, 2011

മനസ് പെയ്യുന്നു















വാനിലെ താരകങ്ങള്‍
ഭുമിയിലെ
നക്ഷത്ര വിളക്കുകളോട്
കിന്നാരം ചൊല്ലുന്ന
പാതിരാവു

ഭുമിക്കു ചുറ്റും
മഞ്ഞു പെയ്യുന്നു...
കണ്ണുകള്‍ ഇറുകെ
പൂട്ടിയുരങ്ങിയൊരു
നിശാഗന്ധിയും
പ്രണയാര്‍ദ്രമാം
തലോടലില്‍
മിഴികള്‍ മെല്ലെ
തുറക്കുന്നു

മഞ്ഞുപെയ്യുന്ന
മാമരങ്ങള്‍ കോച്ചുന്ന
ധനുമാസത്തിലെ
ക്രിസ്തുമസ് രാത്രി...

ദൂരെ മണല്‍കാടുകള്‍
കടന്നു വന്ന സ്വരം
എന്റെ
കാതുകളില്‍
കുളിര്‍ തൂകുന്നു
മനസ്സ് പെയ്യുന്നു
പ്രണയം നിറഞ്ഞു
തുളുമ്പുന്നു  .

ഇന്ന് ഓര്‍മ്മകള്‍ക്കപ്പുറം
ഈ ക്രിസ്ത്മസ് രാവിലും
മനസ് പെയ്യുകയാണ്
ഏതോ മൌനത്തിന്റെ
കുളിരില്‍...


Monday, December 19, 2011

ഓര്‍മ്മ കുറിപ്പ് -1


 നീണ്ട ഇടവഴി ചെന്നവസാനികുന്നത്
ആ ജാലക വാതിലനടുത്തു
പാതി വകഞ്ഞ വിരിയുടെ മറവില്‍
പുഞ്ചിരി തൂകുന്ന മുഖം ..എനികായ്‌
കാത്തു നില്‍കുന്ന സ്നേഹത്തിന്റെ മുഖം..
പകരം നല്കാന്‍ ഒരു നറുപുഞ്ചിരി  മാത്രമെന്‍
മുഖത്തും മനസിലുമന്നു ....
മഴയെ പ്രണയിക്കാന്‍ തുടങ്ങിയ  കാലം.
അവനെനിക്ക് മഴയുടെ മയില്‍‌പീലി തുണ്ടുകള്‍ 
നിറഞ്ഞ കഥകള്‍ സമ്മാനിച്ചു ..
വേര്‍പിരിയല്‍ അനിവാര്യമാണെന്ന
തിരിച്ചറിവില്‍ മൌനമായ്  തേങ്ങവേ..
ഈ മുഖം മറകില്ല ഒരികലും..ഇടറിയവാക്കുകള്‍..
പോവാതിരിക്കാന്‍ കഴിയുമായിരുനില്ല അവനു
തടയാന്‍ എനിക്കും..
ഇന്നെന്റെ സ്വപനങ്ങളില്‍ ആ മുഖമില്ല
കാതില്‍ ആ സ്വരവും..എങ്ങിലും ഹൃത്തില്‍
ആ നനുത്ത സ്നേഹം ഇപ്പോഴും സ്പന്ദിക്കുന്നു.
ഒരു വിരല്‍ തുമ്പില്‍ ഇപ്പോഴും കേള്‍ക്കാവുന്ന
അകലത്തില്‍ ...അവനുണ്ട് ..പക്ഷെ ...

വെള്ളയടിക്കപെടുന്നവര്‍


എന്റെ തൊട്ടടുത്തായിരുന്നു അവളുടെ നിശ്വാസം പതിച്ചത്. ചുണ്ടുകളുടെ വിറയല്‍ ഞാന്‍ ശെരിക്കും അറിഞ്ഞു   . എന്താണ് അവള്‍ അവനോടു പറയുന്നതെന്ന് കേള്‍ക്കാന്‍ കാതോര്‍ത്തിരുന്നു ഞാന്‍ . മഴതുള്ളി കിലുക്കം പോലെ വീഴുന്ന ചിരികള്‍ മാത്രം.
അവന്റെ കൈകള്‍ എന്നെ തലോടി അവളുടെ വിരല്‍ തുമ്പിലേക്ക്‌ ..
അവരുടെ എത്രെയെത്ര സ്വാകാര്യങ്ങള്‍ക്കും, സല്ലാപങ്ങള്‍ക്കും കാതോര്‍ക്കേണ്ടി  വന്നിരിക്കുന്നു.
അവളുടെ കണ്ണുനീരിന്റെ നനവും എന്നെ നനചിടുണ്ട്. നഖമുനയാല്‍ അവളെന്റെ മാറില്‍ ചിത്രങ്ങള്‍  കോരി വരച്ചു.അവന്റെയും അവളുടെയും പേരുകള്‍ നെഞ്ചില്‍ പതിച്ചു.. ആ സ്നേഹത്തിനു ഞാന്‍ കാവല്‍ നിന്നു.അവന്റെ ഷൂസുകള്‍ എന്റെമേല്‍ അമര്‍ത്തി പതിക്കുന്ന വേദന പലപ്പോഴും കടിച്ചമര്‍ത്തി ഞാന്‍. അവര്‍ കോറിവരിക്കുന്ന പല പല ചിത്രങ്ങള്‍ , വരികള്‍ പലപ്പോഴും എന്നെ വീകാരധീനനാക്കി .

അവര്‍ പിരിഞ്ഞ  ദിനം . എനിക്ക് മറക്കാന്‍ കഴിയില്ല അത്. എന്ന് തിരിച്ചു വരുമ്പോഴും.. അവരുടെ പേരുകള്‍ പതിച്ച എന്റെ അടുത്താണ് അവര്‍ കാത്തിരിക്കാം എന്ന് പറഞ്ഞിരികുന്നത്. അവളുടെ തേങ്ങലിന്റെ സ്വരം എന്നെ കാതുകളെ അസ്വസ്ഥമാക്കി കൊണ്ടിരുന്നു.

ഇന്നാണ് ആ ദിനം.. അവര്‍ തിരിച്ചു വരുന്ന ദിവസം...സമയമേറെ കടന്നു പോയി.. ആരും ആ വഴി വന്നില്ല.. കാത്തിരുന്നു എന്റെ കണ്ണ് കഴച്ചതല്ലാതെ..
ദിവസങ്ങളും , മാസങ്ങളും.. കടന്നു പോയികൊണ്ടിരുന്നു.. അടുത്ത അധ്യയന വര്‍ഷമായി..
ബക്കറ്റ്‌കളും   തൂക്കി കുറെയാളുകള്‍ .. അവരെന്റെ ദേഹം മുഴുവന്‍ വെള്ളയടിച്ചു.. അയ്യോ..അവിടെ അടിക്കല്ലേ ..എന്റെ നെഞ്ചില്‍ എഴുതിയ അവരുടെ പേരുകള്‍.. അവര്‍ക്ക് കാത്തിരിക്കാനുള്ള  അടയാളം.. അത് മായ്കല്ലേ .. 

എന്റെ നിലവിളി അവര്‍ കേട്ടില്ല . അവര്‍ എല്ലായിടത്തും വെള്ള പൂശി എന്നെ പുത്തന്‍   ഉടുപ്പ് അണിയിച്ചു . പിന്നെയും പലരും വന്നു. അവരും എന്റെ നെഞ്ചില്‍ ചിത്രങ്ങള്‍ എഴുതി. പക്ഷെ എഴുതി പോയവരാരും പിന്നെ അതിലെ തിരിച്ചു വന്നില്ല..