Saturday, April 28, 2012

ഒരു മഴക്കാലതിന്റെ ഓര്‍മ്മക്ക്


  രണ്ടു ദിവസമായി മഴ തകര്‍ത്തു പെയ്യുന്ന്നുണ്ട്... കഴിഞ്ഞ ദിവസം രാത്രിയില്‍ കാറ്റിന്റെ താണ്ടവം ശെരിക്കും അറിഞ്ഞു.. മതിലരുകില്‍ നിന്ന ആഞ്ഞിലിയുടെ മുകളിലെ കൊമ്പ് നല്ല ശക്തിയില്‍ നിലം പതിച്ചു...കൂടെ കറന്റ്‌ ലൈനുകളും..അതുകൊണ്ട് മെഴുകുതിരി മാത്രമായിരുന്നു അന്നത്തെ വെളിച്ചതിനാസ്രയം .ഉറങ്ങി കിടക്കുന്ന മോന്‍ ഒന്നും അറിയുനില്ല.. അവന്റെ ഉറക്കം തടസപെടുതതിരിക്കാന്‍ അവനരുകിലയായ് ഞാന്‍ തലയണ എടുത്തുവെച്ചു.. ഏട്ടനോടൊപ്പം പുറത്തിറങ്ങി..
അന്ന് രാത്രി  പറമ്പ് മുഴുവന്‍ ടോര്‍ച്ചും തെളിച്ചുകൊണ്ടുള്ള നടത്തമായിരുന്നു.. ചെറിയ മഴയും കൊണ്ട്.. അടുത്ത വീടുകളിലും എല്ലായിടത്തും കാറ്റില്‍ വീണു പോയ മരങ്ങളുടെ കണകെടുത്തു ..അടുത്ത വീട്ടില്‍ എത്തിയപോഴാനു  കണ്ടത്.. സ്ടീഫെന്‍ ചേട്ടന്റെ മുറ്റം മുഴവന്‍ മാങ്ങാ .... പൂകള്‍ വിടര്തിയിട്ടപോലെ.. ഓ... ആ കാഴ്ച ഒന്ന് കാണേണ്ടത് തന്നെ ആയിരുന്നു... അപ്പോഴാണ്‌ ഓര്‍ത്തത്‌... അമ്മായിയുടെ പറമ്പില്‍ ചപ്പികുടിയന്‍ മാങ്ങാ വീണു കിടപുണ്ടാവുമല്ലോ എന്ന് .. പിന്നെ ഓട്ടം അങ്ങോട്ടായി.. അവിടെ ചെന്നപ്പോ.. ആന്റി ഒരു ബക്കെറ്റ് മുഴുവന്‍ മാങ്ങാ പെറുക്കി പോകുകയാണ്.. അതില്‍ നിന്ന് ഞാനും എടുത്തു കുറച്ചു.

ഇന്നലെയും അതുപോലെ തന്നെ വൈകീട്ട് അയപോഴേ മഴ തുടങ്ങി.. ക്യാമ്പസ്‌ ലെ  മുവാണ്ടന്‍ മാവിലെ മാങ്ങാ നോക്കി കുട്ടികള്‍ നില്പുണ്ട്.. കൂട്ടത്തില്‍ ഒരെണ്ണം കിട്ടിയാല്‍ എനിക്കും .. എന്ന് ഞാന്‍ നേരത്തെ പറഞ്ഞു വെച്ചിരുന്നു സെക്യൂരിറ്റി ചേട്ടനോട്..  

 പണ്ടും ഇങനെ ആയിരുന്നു.. ഞങ്ങളുടെ കുട്ടികാലത്ത്.. മഴയും കാറ്റും വന്നാല്‍ എല്ലാരും കൂടെ മേരികുട്ടി ചേച്ചിയുടെ വീടിലെക്കോടും.. അവിടെ വലിയ ഞാവല്‍ മരമുണ്ട്.കാറ്റ് വീശുമ്പോള്‍ ഞാവല്‍ പഴങ്ങള്‍ പൊഴിയാന്‍ തുടങ്ങും.. ഓരോ കാറ്റ് വീശുമ്പോഴും മരത്തിന്റെ മുകളിലേക്കും നോക്കി ഒരു നില്പുണ്ട്.. ഞാന്‍ , ഷീല ചേച്ചി, രോഷിനി, മിത്, രാജി, അങിനെ കുറെ പേര്‍.. ഇന്നത്തെ പോലെ മതിലുകള്‍ കെട്ടി വേര്‍ തിരിചിട്ടുണ്ടയിരുനില്ല വീടുകള്‍ തമ്മില്‍...കുറച്ചു വേലി വളച്ചുകെട്ടി അതിരുകള്‍ നിച്ചയിച്ചിരുന്നു.. മയിലഞ്ചിയും, പേര് മറന്നുപോയ .. ഒരു ചെടിയും.. അതായിരുന്നു വേലി കരുകില്‍ നട്ടിരുന്ന ചെടികള്‍. എന്നിരുനാലും അതെല്ലാം ഒളിച്ചുകളി കളികുമ്പോള്‍ നുണ്ട് കയറി പൊളിഞ്ഞു കിടക്കും.. അതിനുള്ളിലോടെയായിരുന്നു ഞങ്ങളുടെ ഓട്ടം...വളര്‍ന്നപ്പോള്‍ ആ ഓട്ടം നിന്നു. എന്നിരുന്നാലും കാറ്റു വീശുമ്പോള്‍ പോഴിഞ്ഞിരുന്ന ഞാവല്‍ പഴങ്ങള്‍ വീട്ടില്‍ എത്തിയിരുന്നു.. പിന്നെ വിനു ചേച്ചിയുടെ കല്യാണം വന്നപോ ആ ഞാവല്‍ അവര്‍ വെട്ടി..അതോടെ ഞാവല്‍ പഴം തീറ്റ നിന്നു.. 
പക്ഷെ ഞങ്ങളുടെ കോളേജില്‍ ബൂക്സ്റൊരിന്റെ അടുത്ത് അതുപോലെ തന്നെ വലിയൊരു ഞാവല്‍ നിന്നിരുന്നു.. (ഇന്നത്‌ അവിടെ ഉണ്ടോ എന്ന് അറിയില്ല കേട്ടോ ) അവിടെ ക്ലാസ്സ്‌ കട്ട്‌ ചെയ്തു ജീവന്റെ വിശേഷങ്ങള്‍ കേട്ട് ഇരികുമ്പോള്‍ ഇതുപോലെ കാറ്റു വീശും.. ജീവനോ സലിം ചേട്ടനോ ഞാവല്‍ പെറുക്കി കൊണ്ട് വന്നു തരും. മാല്യങ്കര മുതല്‍ മൂത്തകുന്നം വരെ അതും തിന്നുകൊണ്ട്‌ നടക്കും.. എത്ര മഴ പെയ്താലും, കാറ്റു വന്നാലും, ഇടി വെട്ടിയാലും.. കോളേജില്‍ ലേക്കുള്ള യാത്ര നടത്തമായിരുന്നു.. ആ യാത്രയില്‍ എന്തെല്ലാം സ്വപങ്ങള്‍ കണ്ടു.. എന്തെല്ലാം കഥകള്‍ പറഞ്ഞു.. ആരെയൊക്കെ കളിയാക്കി..ഒരുകുടയില്‍ യാത്ര ചെയുന പ്രണയ കുരുവികളെ നോക്കി.. അവരെ കമന്റ്‌ അടിച്ചു.. അമ്പതു പൈസയുടെ  പാരിസ്സിന്റെ മിട്ടായി നുണഞ്ഞു .. ഞങ്ങള്‍ നാലുപേര്‍., കൂടെ ജീവന്‍.. അവന്‍ ഇന്ന് എവിടെ ആയിരിക്കും.. അവനു ഗീതുവിനെ കല്യണം കഴിച്ചു കൊടുത്തു കാണുമോ, അറിയില്ല... ഇന്നും ഒര്കുമ്പോള്‍... വീണ്ടും ആ കാലത്തേക്ക് തിരിച്ചുപോകാന്‍ തോന്നും.. പക്ഷെ..ഇന്ന് തിരിച്ചു നടന്നാല്‍ അതുപോലെ യൊന്നും ആവില്ല .. എല്ലാവരും മാറിയിരിക്കുന്നു.. തിരക് പിടിച്ച ജീവിതത്തില്‍ എന്തൊകെയോ നേടാനുള്ള ഓട്ടത്തിലാണ് എല്ലാരും.. എങ്കിലും വെല്ലപോഴും എത്തുന്ന മെസ്സജുകളില്‍ സ്നേഹം മുഴുവന്‍ നിറക്കുന്നു.. 

ഈ വേനല്‍ മഴ ...ഒരു മഴകാലത്തെ ഓര്‍മ്മിപ്പിക്കുന്നു ,മറഞ്ഞു പോയ  പല ഓര്‍മകളെയും ഉണര്‍ത്തുന്നു.. തിമര്‍ത്തുപെയ്യുന്ന മഴയില്‍ കളിവെള്ളം ഉണ്ടാക്കി  , അരമതിലില്‍ ഇരുന്നു മഴത്തുള്ളികള്‍ തട്ടികളിച്ച ബാല്യവും... വീട്ടില്‍ ആരും കാണാതെ തീകത്തിച്ചു കളിച്ചപ്പോ.. തീപെട്ടി കൊള്ളി കൊണ്ട് പൊള്ളല്‍ ഏറ്റതും, ആ പാട് ഇപ്പോഴും മായാതെ കാലില്‍  തന്നെ ഉണ്ട്.. മഴ പെയ്യുമ്പോള്‍ കുട്ടികള്‍ എല്ലാരും കൂടെ ഇര്ക്കിലി കളിക്കുനത്, കുവ കുവ കളിക്കുന്നത്.. സിനിമ പേര് പറഞ്ഞു കളിക്കുന്നത് ...പിന്നെ എല്ലാരും കൂടെ പൊതച്ചു മൂടി കിടകുന്നത്.. അങിനെ ഒരുപാടു ഓര്‍മ്മകള്‍ മനസിലൂടെ കടന്നു പോകുന്നു.. ഇന്നത്തെ കുട്ടികള്‍ക്ക് ഇതൊന്നും അറിയില്ല.. പക്ഷെ ..ഇതിനു ഉണ്ട്  ഒരു സുഖം ഓര്‍മയില്‍ സൂഷിച്ചുവേക്കാന്‍ പറ്റിയ മഴക്കാലം ..ദാ... മഴ ചാരുനുണ്ട് ...ഞാന്‍ പോയൊന്നു മഴ നനയട്ടെ....

 

 

1 comment: