Wednesday, October 31, 2012

മരണം


"DEATH IS THE MOST WONDERFUL SOLUTION FOR ALL SORROWS AND WORRIES"

മരണം എല്ലാ ദുഃഖങ്ങളുടെയും  വേദനകളുടെയും പ്രതിവിധി . ജനിച്ചാല്‍ ഒരിക്കല്‍ മരിക്കണം . അത് ചിലപ്പോള്‍ ഇന്നാവാം അല്ലെങ്കില്‍ നാളെയോ... മരണമെന്ന യാഥാര്‍ത്ഥ്യത്തിനു  മുന്നില്‍ മാത്രം മനുഷ്യര്‍ക്ക്‌ വലിപ്പ ചെറുപ്പമില്ല, പണവും, പ്രതാപവും  ഇല്ല. മരണത്തെ ഭയന്നാലും ഒരു നിമിഷമെങ്കില്‍ ഒരു നിമിഷം മരണത്തെ എല്ലാവരും സ്നേഹിക്കാറുണ്ട് .. ഇല്ലേ ? മരണം പ്രതിഷികാതെ കടന്നു വരുന്ന വിരുന്നുകാരന്‍ ചിലപ്പോ ചെന്ന് വാങ്ങുന്നവനും .. ജീവിതത്തിലെ ചില നിമിഷങ്ങളില്‍ മരണം ഒരു അനുഗ്രഹമായി തോന്നും. ചിലപ്പോ ശാപവും.

എനിക്കിപ്പോള്‍ തിരക്കാണ്, പിന്നെയാവട്ടെ എന്ന് പറഞ്ഞു ഒഴിയുവനാവാത്തതും മരണത്തിനു മുന്നില്‍ മാത്രം . ഈ ഭൂമിയിലെ എല്ലാം വിട്ടെറിഞ്ഞ്‌ സ്വയം അറിഞ്ഞോ അറിയാതെയുള്ള യാത്ര... 
ഒറ്റപെടലിനോടും ,  ഏകാന്തതയോടും വിടപറഞ്ഞു.. എല്ലാരുടെയും അവസാന സ്നേഹ പ്രകടനങ്ങളും ഏറ്റു വാങ്ങി...

മരണം എന്നത് ഒരു യാഥാര്ത്യാമാണ് ഇന്നോ നാളെയോ വരാനിരിക്കുന്ന യാഥാര്‍ത്ഥ്യം .. ചിലര്‍ ജീവിച്ചു മരിക്കുന്നു. മറ്റു ചിലര്‍ മരിച്ചിട്ടും ജീവിക്കുന്നു.. ഇതില്‍ ഏതാവാം  ഞാന്‍.. അറിയില്ല......

മരണം തണുപ്പാണ് 
കൊടും മഞ്ഞിന്റെ തണുപ്പ്..
അന്ധകാരത്തില്‍ നിന്നും 
പ്രകാശതിലേക്കുള്ള  
അലമാവിന്റെ പ്രയാണം 

മരണം സുന്ദരമാണ് ..
ഉറക്കം പോലെ ശാന്തം 
മഴ പോലെ പ്രണയാതുരം ..
കടല്‍ പോലെ ആഴമുള്ളതും

Friday, October 12, 2012

നിന്നോട്


കഴിഞ്ഞ കുറെ ദിവസങ്ങളില്‍ ആയി.. മനസ് എവിടെയൊക്കെയോ സഞ്ചരികുകയായിരുന്നു.  നിന്നെ ഒപ്പം കൂട്ടാതെയുള്ള ഒരു യാത്ര..പക്ഷെ ആ യാത്ര നിന്നിലൂടെ ആയിരുന്നു..യാത്രയില്‍ ഞാന്‍ കണ്ടെത്തിയ ഓരോ മുഖങ്ങളും എന്നെ  വേദനിപ്പിച്ചു.സത്യത്തില്‍  യാത്രയുടെ  ഇടയക്കു വെച്ച്  മതിയാക്കിയാലോ എന്ന്  പോലും ഞാന്‍ വിചാരിച്ചതാണ് ...എന്നിട്ടും ഞാന്‍ യാത്ര തുടര്‍ന്നു ..നിന്നിലേക്ക്‌ തന്നെ തിരിച്ചുള്ള യാത്ര ..

നിന്നിലൂടെ കയറി ഇറങ്ങിപോയ ആരെപോലെയും അല്ല ഞാന്‍.... എന്നിട്ടും നീയെന്നെയും ഞാന്‍ നിന്നെയും ഒരുപാടു സ്നേഹികുന്നുണ്ട്.. ഇല്ലേ ? ഈ ചോദ്യം കാണുമ്പോള്‍ നീ വിചാരികുക നിനകെന്താ ആ കാര്യത്തില്‍ ഉറപ്പില്ലേ എന്നാവും..വെറുതെ എന്റെ ഒരു കൊച്ചു സന്തോഷത്തിനു നീ വീണ്ടും വീണ്ടും  "നീയെന്റെ എല്ലാമാണ്" എന്ന് കേള്‍ക്കാന്‍ ഒരു ചോദ്യം....ഇത്രയൊക്കെ അറിയമായിരുനിട്ടും,
 എനിക്കും നിനക്കുമിടയില്‍ പിണകങ്ങളുടെ ,പരിഭവങ്ങളുടെ  മഴചാറ്റല്‍... ആ ചാറ്റല്‍ കണ്ണുകളും മനസും ഏറ്റെടുക്കുമ്പോള്‍...അപ്പോഴെല്ലാം നീ പറയും ഞാന്‍ പെണ്ണെന്നു. അതെ ഞാന്‍ പെണ്ണും നീ ആണുമാണ് ..എവിടെയോ വായിച്ചതോര്‍ക്കുന്നു പെണ്ണ് വെ ണ്ണ പോലെയും ആണു  അഗ്നിപോലെയും ആണെന്ന് ..നിന്നോട്   ജയിക്കാന്‍ വേണ്ടി.. അല്ല സ്വയം തോല്‍ക്കാതിരിക്കാന്‍ ഞാന്‍ പെണ്ണിന്റെ ഭാവങ്ങളെ പറ്റി  സംസാരിക്കും..അമ്മയും,  മകളും, കാമുകിയും, ഭാര്യയുമായ പെണ്ണിനെ പറ്റി .എങ്കിലും പലപ്പോഴും ഞാന്‍ വെറും പെണ്ണ് മാത്രമാകുന്നു.. നിന്റെ കാര്യത്തില്‍ ..നിന്നോടുള്ള സ്നേഹത്തിന്റെ കാര്യത്തില്‍.. നിന്നിലുള്ള അവകാശത്തിന്റെ കാര്യത്തില്‍ ..ഞാന്‍ വെറും പെണ്ണ് മാത്രമാണ്. കുശുമ്പും, സ്വാര്‍ത്ഥതയും നിറഞ്ഞ പെണ്ണ്. 

 നീയിലാത്ത പകലുകളെ ഞാന്‍ വെറുത്തു... നിന്റെ സ്വപ്നവുമായി എത്താത്ത രാത്രികളെയും..പുലര്‍ച്ചകളില്‍ പെയ്യുന്ന മഴയില്‍, മഞ്ഞില്‍,  ഇളം വെയിലില്‍ പോലും ഞാന്‍ നിന്നെ തിരഞ്ഞു നടന്നു. നിന്റെ ചാരെ നിന്റെ നെഞ്ചോടു ചേര്‍ന്ന് കിടന്നു സ്വപ്നങ്ങള്‍ മെനയാന്‍ ഞാന്‍ കൊതിച്ചിരുന്നു..എന്നിട്ടും ഒന്നും പറയാതെ നീ ഇറങ്ങി പോയി.. എവിടെക്കാണ്‌ നിന്റെ യാത്ര എന്നറിയാതെ  എല്ലായിടത്തും ഞാന്‍ നിന്നെ തേടി നടന്നു..ഒടുവില്‍ ആരും പറയാതെ നീ വീണ്ടും എന്നിലേക്ക് തന്നെ തിരിച്ചു കയറി വന്നു. മഴയും, വെയിലും , സന്ധ്യകളും കാറ്റു മൊക്കെ നിന്നോട് വന്നു പറഞ്ഞിരുന്നോ ഞാന്‍ നിന്നെ കാത്തിരിക്കുകയാണെന്ന്... നീയിലാതെ എനിക്ക് സ്വപ്‌നങ്ങള്‍ ഇല്ലാന്ന്.. 

മഴ മേഘങ്ങള്‍ക്കും അപ്പുറത്ത് മാലാഖമാരുടെ രാജ്യത്തു നീയും ഞാനും .
പിണക്കങ്ങളോ , പരിഭവങ്ങളോ  ഇല്ലാതെ ..ഞാന്‍ നിന്നെന്റെയും നീയെന്റെത് മാത്രമായി നമ്മുക്ക് പറന്നു നടക്കണം.. സ്നേഹപക്ഷികളെ പോലെ.. നീയരിയുന്നുണ്ടോ  നിന്നിലാണ് എന്റെ സന്തോഷമെന്ന്. നിന്റെ വിരല്‍ തുമ്പിലൂടെ എനിക്ക് ലോകം മുഴുവന്‍ അറിയണം. നിന്റെ നെഞ്ചില്‍ ചേര്‍ന്നിരുന്നു എനിക്ക് സ്വപ്‌നങ്ങള്‍ കാണണം.. കടലിലെ തിരമാലകള്‍ പോലെ നിന്റെ സ്നേഹം എന്നിലേക്ക്‌  അടിച്ചു കയറുമ്പോള്‍, ആ സ്നേഹതണലില്‍ നിറഞ്ഞു കിടക്കെ എനിക്ക് മരിക്കണം . നിന്റെ സ്നേഹം  മാത്രം മനസ് നിറയെ നിറഞ്ഞു ഒരു മടക്കയാത്ര..  മാലാഖമാരുടെ നാട്ടില്‍ നിന്നെ എന്റെ മാത്രം  സ്വന്തം ആക്കാന്‍ ആദ്യം പോയി ഞാന്‍ കാത്തിരിക്കട്ടെ.. നിന്റെ വരവും കാത്തു ഞാന്‍ ഉണര്‍ന്നിരിക്കും ...


Monday, October 8, 2012

തിരുനാളും ചില നഷ്ടങ്ങളും

 
സെപ്റ്റംബര്‍ അവസാനത്തെ ആഴ്ച അതായതു 29 വി. മൈക്കള്‍  മാലാഖയുടെ തിരുനാള്‍. കുറച്ചുവര്‍ഷങ്ങള്‍ക്കു   മുന്ന് വരെ ഒക്ടോബര്‍ മാസത്തിലെ ആദ്യത്തെ ഞായറാഴ്ച ആയിരുന്നു ഞങ്ങളുടെ പള്ളിയില്‍ തിരുനാള്‍ ആഘോഷിച്ചിരുന്നത് ..പിന്നെ പിന്നെ സെപ്റ്റംബര്‍ അവസാനത്തെ ഞായറാഴ്ച ആയി. ഞങ്ങള്‍ ഏറ്റവും കൂടുതലായി കാത്തിരിക്കുന്നത്  ഈ തിരുനാളിന് വേണ്ടിയാണ്. പണ്ട് എന്റെ കുട്ടികാലത്ത് ബുധനാഴ്ച ആരംഭിച്ചു ഞായറാഴ്ച അവസാനിച്ചിരുന്ന  തിരുനാള്‍ ഇപ്പോള്‍ കുറെ വര്‍ഷങ്ങളായി തിങ്കള്‍ മുതല്‍ ഞായര്‍ വരെയാണ്.അന്നൊക്കെ തിരുന്നാള്‍  ഉത്സവമാണ് ..പള്ളി മുഴുവന്‍ ലൈറ്റ് അലങ്കരിച്ചു.. പള്ളിപറമ്പ് മുഴുവന്‍ ട്യൂബ് ലൈറ്റിന്റെ പ്രകാശത്തില്‍ മുങ്ങി നില്കുന്നത് കാണാന്‍ ഒരു പ്രതെക്യ ഭംഗി തന്നെ ആണ്.. ഓരോ ദിവസവും രാത്രിയില്‍ നാടകവും , ഗാനമേളയും ചവിട്ടു നാടകവും അങിനെ ഓരോ കലാ പരിപാടികളും ഉണ്ടാവും. എല്ലാ പരിപാടികള്‍ക്കും അമ്മയും പടിഞ്ഞരെലെ അമ്മമ്മയും റോസ താതിയും ഞങ്ങള്‍ കുട്ടികളും  കൂടിയ പോക്ക് .. എല്ലാവരും പോയി ഏറ്റവും മുന്നില്‍ സ്ഥാനം പിടിക്കും.. സ്റ്റേജില്‍ നടക്കുന്നത് മുഴുവന്‍ ആദ്യം ഞങ്ങള്‍ക്ക് കാണണം എന്നാണ് മനസിലിരിപ്പ്. ഓരോ നടന്മാരുടെയും നടിമാരുടെയും മുഖത്തേക്ക് സ്കൂഷിച്ചുനോക്കി  ഇരൂപ്പു ..അന്നൊക്കെ പരിപാടി ആരംഭിക്കുക 9 മണിക്കാണ്. നേരം വെളുക്കുമ്പോള്‍ ആണ്  പരിപാടികള്‍ കഴിയുക ..എന്നിരുനാലും ഉറക്കച്ചടവോടെ എല്ലാ പരിപാടിയും കണ്ടിരിക്കും.. റേഡിയോ യില്‍ കേള്‍കുന്ന നാടകങ്ങള്‍ നേരിട്ട് അവതരിപ്പികുന്നത് കാണുമ്പോള്‍ സന്തോഷമാണ് . .പിന്നെ  ശനിയാഴ്ചയാണ് ഞങ്ങള്‍ക്ക് ഏറ്റവും ഇഷ്ടമുള്ള ദിവസം.. അന്ന് രാത്രിയില്‍ കുര്‍ബാന കഴിഞ്ഞു പ്രദക്ഷിണം ഉണ്ടാവും, വെടികെട്ടും . പ്രദക്ഷിണം കടന് പോകുന്ന  റോഡ്‌ മുഴുവന്‍ സീരിയല്‍ ബള്‍ബ്‌ കൊണ്ടും മെഴുകുതിരികളും മണ്‍ ചിരാതു  കത്തിച്ചു വെച്ച്.. എന്തൊരു ശേലായിരുന്നു ആ കാഴ്ചകള്‍. കുട്ടികളായിരുന്നപ്പോള്‍ അതെല്ലാം കാണാന്‍ ആയിരുന്നു ഇഷ്ടം.. പിന്നെ പള്ളിപറമ്പ് മുഴുവന്‍ നിറഞ്ഞു നില്‍കുന്ന ബലൂണ്‍ കച്ചവടകരെയും, വളപെട്ടികാരെയും  (പെട്ടി കച്ചവടകാരെ അന്ന് പറഞ്ഞിരുന്നത് അങ്ങിനെ ആയിരുന്നു )ബലൂണ്‍ വാങ്ങാനും,  വളകള്‍ വാങ്ങാനും കരഞ്ഞിരുന്ന ബാല്യകാലം ..  അന്ന് എനികേറ്റവും ഇഷ്ടം ബലൂണ്‍ ആയിരുന്നു. അമ്മ തന്നിരുന്ന പെരുനാള്‍ നേര്ച്ചയില്‍ 50 പൈസ നേര്ച്ചയിട്ടിട്ടു..ബാക്കി 50 പൈസക്ക് ആപ്പിള്‍ ബലൂണ്‍ വാങ്ങും.. ഇന്നാ ആപ്പിള്‍ ബലൂണ് 10 രൂപയാണ്.. പിന്നെ ആപ്പിള്‍ ബലൂണിന്റെ സ്ഥാനം  ലവ് ഷെയ്പ്പില്‍ ഉള്ള  ഹൈഡ്രജന്‍ ബലൂണുകള്‍ കൈവശ പെടുത്തി..ബാല്യം പിന്നിട്ടു കൌമാരത്തില്‍ എതിയപ്പോളും  ബലൂണിന്റെ സ്ഥാനം പോയില്ല. എല്ലാ പെരുനാളിനും ഒരു ആപ്പിള്‍ ബലൂണ്‍ വങ്ങും.. അത് വീടിന്റെ മച്ചില്‍ സൂക്ഷിച്ചു വെക്കും.. കാറ്റ് പോയി ചെറുതാകും എന്നലാതെ  എന്റെ ബലൂണുകള്‍ പൊട്ടി പോയിരുനില്ല. അതിനോടൊപ്പം കുട്ടന്സ്(ക്യുട്ടസിനെ അന്ന് പറഞ്ഞിരുന്നത് ) വാങ്ങാന്‍ ഓരോ പെട്ടികടകരുടെ അടുത്ത് പോകും. ഓരോ വിരലുകളില്‍ ഓരോ കളര്‍ ഇട്ടുനോക്കും.. അങിനെ 5 വിരലുകളിലും പല നിറത്തില്‍ ക്യുട്ടസ്  ഇട്ടതിനു ശേഷം എതെങ്കിലും  ഒരു കളര്‍ വാങ്ങിയാല്‍ ആയി.. അന്ന് വളയില്‍ മുഖ്യ സ്ഥാനം ചുറ്റുവള ക്കാന്.. .പല കളറില്‍ , സ്പ്രിങ്ങുപോലെ ചുരുണ്ട വളകള്‍..ഇന്ന് അങിനെ ഒരു വള  കടയില്‍ കാണാനേ ഇല്ല .ഒരു ടസെന്‍  വളക്കു  2 രൂപയാണ് എന്നാണെന്റെ ഓര്മ ..രണ്ടു കയ്യിലും ചുറ്റുവള ഇട്ടു പെരുനാള്‍ കഴിഞ്ഞു പിറ്റേ ദിവസം ക്ലാസ്സില്‍ ഒരു പോക്കുണ്ട്.എന്താ ഗമ എന്നറിയാമോ..ഒരു പ്രധാനപെട്ട കാര്യം പറയാന്‍ വിട്ടുപോയി.. ചുണ്ട് ചുവപ്പികുന്ന മിട്ടായിയും ഉണ്ട് അന്ന്. പല നിറത്തിലുള്ള മിട്ടായി ഒരു പാക്കറ്റ് ..അന്ന് ലിപ്സ്ടിക്കിന് പകരം ചായം മിട്ടായി വാങ്ങി ചുവന്ന കളറിലെ മിട്ടായി ചുണ്ടില്‍ തേച്ചു പിടിപ്പിക്കും. ചുണ്ടിനും, നാക്കിനും, ചുവപ്പ് നിറം.. കൌമാരവും കഴിഞ്ഞു യൌവനത്തില്‍ എത്തിയപ്പോള്‍.. മിട്ടായിയും വളയും മാറി.. പക്ഷെ ബലൂണ്‍ എന്നും എന്റെ കൂടെ തന്നെ ഉണ്ടായിരുന്നു.. അപ്പോഴേക്കും ബലൂണ്‍ 2 രൂപയായി മാറിയിരുന്നു. എങ്കിലും ഞാന്‍ എന്റെ ബലൂണിനെ മറന്നില്ല ..ഞായറാഴ്ച വൈകിട്ട് രൂപം എടുതുവൈക്കുനതിനു മുന്ന് ഞങളുടെ ഗാങ്ങ് പള്ളിപറമ്പിലേക് ഇറങ്ങും ഓരോ കച്ചവടകാരുടെ അടുത്തും ഓരോ സാധങ്ങളുടെ വില ചോദിച്ചു... ഐസ് ക്രീം വാങ്ങി കഴിച്ചു.. ഒരു നടപ്പാണ്. അന്നും ഇന്നും എനിക്ക് പള്ളിപറമ്പിലും ഉത്സവ പറമ്പിലും വില്‍ക്കുന്ന കോണ്‍  ഐസ്ക്രീം ആണ് കൂടുതല്‍ ഇഷ്ടം .. ഡിഗ്രി ക്ക് പടികുംബോഴേക്കും പള്ളിയില്‍ വേദപാഠം പഠിപ്പിക്കാന്‍ തുടങ്ങി. അതുകൊണ്ട് കുറച്ചു അച്ചടക്കവും മറ്റും പള്ളിപറമ്പില്‍ കാണിച്ചില്ലേല്‍ മോശമല്ലേ എന്ന് വിചാരം വന്നു തുന്ടങ്ങി. വിചാരം മാത്രമേ ഉണ്ടായിരുനുല്ലുട്ടോ  പ്രവര്‍ത്തിക്കു അധികം മാറ്റമൊന്നും വന്നിരുന്നില്ല വേദപാഠം പഠിപ്പിക്കുന്ന ഞങ്ങള്‍ കുറച്ചു പേര്‍ ഞാന്‍, ജൂലിയറ്റ് , ഷൈബി , ഷിക്സി ,ബിജി , ജെസ്സി ,ഷേര്‍ലി  എല്ലാരും കൂടി യാണ് പള്ളിയില്‍ നില്‍ക്കുക അത് കഴിഞ്ഞു  പ്രദക്ഷിണം..വഴിയില്‍  കാണുന്ന എല്ലാവരെയും      നോക്കിയും, ലോക വിശേഷം മുഴുവനും പറഞ്ഞാണ് ഞങ്ങളുടെ നടപ്പ്.. ഇടക്കെങ്ങാന്‍ അച്ചന്മാരെ കണ്ടാല്‍ നല്ല കുട്ടികള്‍ ആകും  ഞങ്ങള്‍... ഓരോ തിരുനാളും സുന്ദരമായ ദിവസങ്ങള്‍ ആയിരുന്നു. വിവാഹം കഴിഞ്ഞു ഓരോരുത്തരായി ഓരോ ഇടങ്ങളിലേക്ക് പോയി .. പിന്നെ എല്ലാവരും തമ്മില്‍ കണ്ടുമുട്ടുന്നത് മാലാഖയുടെ തിരുനാളിനാണ്. ആദ്യമൊക്കെ എല്ലാരേയും കാണുമായിരുന്നു കുറെ കഴിഞ്ഞു കുട്ടികള്‍ ഉണ്ടായപ്പോള്‍  പലരെയും  കാണാറില്ല. കണ്ടാല്‍ തന്നെ സൌഹ്ര്ധം പുതുക്കി.... പണ്ടത്തെ ഓരോ കാര്യങ്ങള്‍ ഒര്മാപെടുത്തി ..പിരിഞ്ഞുപോകും.. 

പതിവുപോലെ ഈ വര്‍ഷവും കാത്തിരിപ്പിന്റെ അവസാനമായി തിരുനാള്‍ വന്നെത്തി... വീട്ടില്‍ തിരക്കായ കാരണം തിങ്കള്‍ മുതല്‍ വെള്ളിവരെ പള്ളിയില്‍ എത്താന്‍  കഴിഞ്ഞില്ല പക്ഷെ കറക്റ്റ്  സമയത്ത് ഓരോ ദിവസവും കലാ പരിപാടികള്‍ കാണാന്‍ ഞാനും ഏട്ടനും മോനും വന്നു..പഴയതൊക്കെ തിരിച്ചു വരുന്ന ഒരു കാലം പോലെ തോന്നി കാരണം കുറെ വര്‍ഷങ്ങള്‍ക്കു ശേഷമായിരുന്നു നാടകം കണ്ടത്... നമ്മുടെ തൊട്ടുമുന്‍പില്‍ അവര്‍ കഥാപാത്രങ്ങളായി ജീവിക്കുന്നത് കാണുമ്പോള്‍.. ഓരോ രംഗവതരണവും...അതൊക്കെ വീണ്ടും കുട്ടികാലത്തേക്ക്  കൂട്ടികൊണ്ടുപോയി.. സ്റ്റേജ് ന്‍റെ  തൊട്ടടുത്ത്‌ നിന്ന് ഓരോ മുഖഭാവവും.. നോക്കി കൊണ്ടിരുന്ന കൊച്ചുകുട്ടിയുടെ മനസിലേക്ക്...
ഇപ്പോള്‍ ഗാനമേളക്ക് പകരം മെഗാ ഷോ ആണ്.. ഒരു അവിയല്‍ പ്രോഗ്രാം..ഗാനമേളയും മിമിക്സും  ഡാന്‍സും എല്ലാം കൂടി.. എങ്കിലും എല്ലാ പരിപാടികള്‍ക്കും പഴയപോലെ ഒരുപാടു പേര്‍ കാണുവാന്‍ ഉണ്ടായിരുന്നു. കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്ന് വരെ ആര്‍ക്കും താല്‍പര്യമില്ലാതെ നടത്തിപോന്നിരുന്ന പരിപാടികള്‍ക്ക് കാഴ്ചക്കാര്‍ കൂടുതലായി .. നേരത്തെ തുടങ്ങി നേരത്തെ അവസാനിക്കുനത് കൊണ്ടുമാവാം ..എന്തായാലും നാടകം കാണാനും ചവിട്ടു നാടകം കാണാനും  ഒരുപാടുപേര്‍ ഉണ്ടായിരുന്നു. മെഗാ ഷോ തുടങ്ങി കുറച്ചു കഴിഞ്ഞപ്പോഴേക്കും ആളുകളുടെ കൊഴിഞ്ഞുപോക്കും കണ്ടു . 
ഇത്തവണയും പരിചയമില്ലാത്ത ഒരുപാട് മുഖങ്ങളും, പരിചിത മുഖങ്ങളുമായി ശനിയാഴ്ച ..പള്ളിയില്‍ ഓരോ മുഖങ്ങള്‍ കാണുമ്പോഴും ഇവരൊക്കെ ആരാ എന്നായിരുന്നു മനസ്സില്‍.. കുട്ടികളൊക്കെ വലുതായി, വിവാഹം കഴിച്ചു..അവരുടെ കുഞ്ഞി മുഖങ്ങളൊക്കെ ഇപ്പൊ വലുതായി മാറിയിരിക്കുന്നു. ഇവിടേയ്ക്ക് വിവാഹം കഴിച്ചു വന്നിരിക്കുന്നവരും..പല പഴയ മുഖങ്ങളും കാണാന്‍ ഇല്ല . ഒരു വര്‍ഷത്തിനുള്ളില്‍ പൊലിഞ്ഞു പോയ കുറെ ജീവനുകളും...കൊച്ചുകുട്ടികള്‍ പലവിധ വര്‍ണ വസ്ത്രങ്ങളില്‍ പള്ളിയുടെ അലങ്കാര വെളിച്ചത്തില്‍ അവരൊക്കെ മാലാഖ കുഞ്ഞുങ്ങളെ പോലെ പറന്നു നടക്കുകയായിരുന്നു പള്ളിമുറ്റത്ത്‌ ..എന്നിരുനാലും  ആകെ കൂടി ഒരു അപരിച്ചത്വതം ..ആരെയും മനസിലാകുനില്ല ...  പണ്ടത്തെ കൂട്ടുകാരെയൊക്കെ ഒന്ന് തപ്പി. പക്ഷെ ആരെയും കാണാന്‍ ഇല്ല. പ്രദക്ഷിണത്തിനു  അനിയതിമാരുടെകൂടെ പോകുമ്പോഴാണ് ജൂലിയെറ്റ്‌ വന്നത്.. ഞങ്ങള്‍ വീണ്ടും പഴയപോലെ പ്രദക്ഷിണ വഴിയില്‍ സംസാരിച്ചുകൊണ്ട് നടന്നു.. പഴയ ഓരോ കാര്യങ്ങള്‍ അതിനിടെ  അദ്ധേഹത്തെ പറ്റിയും പറഞ്ഞു. എന്റെ പ്രിയപ്പെട്ട സ്നേഹിതന്‍. അറിയാതെ പറ്റിയ തെറ്റിന് എന്നില്‍ നിന്ന് അകന്നുപോയ അദേഹത്തിന്റെ വിശേഷങ്ങള്‍ .. (അദ്ധേഹത്തെ പറ്റി പിന്നീടു കൂടുതലായി പറയാം),ലോക വിശേഷങ്ങള്‍ മുഴുവന്‍ പറഞ്ഞു നടന്നു .. പ്രദക്ഷിണം പള്ളിയില്‍ എത്തിച്ചേര്‍ന്നു.. പിന്നെ പറയാനില്ല. ചെണ്ടാക്കാരുടെ മേളം തുടങ്ങുകയായി. പഴയപോലെ ആളുകള്‍ ഇപ്പോള്‍ തുള്ളുന്നില്ല ..എന്തുപറ്റി യെന്നവോ ..എല്ലാവരും ചുറ്റും കൂടി നില്കുന്നുട്.. പണ്ടാനെങ്ങില്‍ ഞാനും നിന്നേനെ. ഇപ്പൊ അതിനൊന്നും ഒരു കമ്പമില്ല ..ചിലപ്പോ ജീവിതത്തിന്റെ തിരക്കില്‍  ശ്രേദികാനുള്ള  മനസില്ലഞ്ഞിട്ടുമാവം .. വെടികെട്ടു അപ്പോഴേക്കും ആരംഭിച്ചു. അമിട്ടുകള്‍ മുകളില്‍ വര്‍ണ്ണ പ്രഭ തീര്‍ത്തു. കുഞ്ഞീതു വെടികെട്ടു ആരംഭിച്ചപോഴേ വീടിലേക്ക്‌ പോയി അലുമോന്‍ ആകാശത്തേക്ക് തന്നെ നോക്കി നിന്ന്.. കൂടെ ഞാനും.. ഞായറാഴ്ചയിലെ പള്ളിയിലെ എല്ലാപരിപാടിയും കഴിഞ്ഞു മടങ്ങുമ്പോള്‍ പെട്ടികടക്കാര്‍ തിരക്കിലായിരുന്നു.ഓരോ കടയുടെ മുന്നിലും ഒരായിരം കുട്ടികളും , അമ്മമാരും ...പല പ്രായക്കാര്‍..അതിനടയില്‍ ആണ് ജീമോളെ കണ്ടത് കഴിഞ്ഞ വര്‍ഷവും അവളെ മാലാഖയുടെ തിരുനളിനാണ് കണ്ടത്. വിദേശത്ത്  താമസിക്കുന്ന അവള്‍ ഈ വര്ഷം എന്തോ നേര്ച്ച നിറവേറ്റാന്‍ വന്നതാത്രേ .. പനകുലപോലെ നീണ്ട മുടി മൊട്ട യടിചിടുണ്ട് അവള്‍...അത് കണ്ടപ്പോ എനിക്ക് സങ്കടം വന്നട്ടോ മുടിയെന്നും എന്റെ ബലഹീനതയാണ് .. അവളുമായി കുറച്ചു നേരം   കത്തി വെച്ച്.. പിന്നെ കടക്കാരുടെ അടുത്തേക്ക് ..  കുട്ടികള്‍ക്ക് കുറച്ചു സാധനങ്ങള്‍   വാങ്ങി കൊണ്ട് വരാമെന്ന് പറഞ്ഞിരുന്നു. പിന്നെ അലുമോന് കളിപാട്ടങ്ങള്‍ നോക്കണം ... ഓരോ കടയിലും അലുമോന് കളിപാട്ടങ്ങള്‍ തിരയുമ്പോള്‍ ഞാന്‍ എന്റെ ബലൂണ്‍ നോക്കുകയായിരുന്നു. എന്റെ ആപ്പിള്‍ ബലൂണ്‍, എന്റെ ചുറ്റുവള.. കുട്ടികള്‍ക്ക് വാങ്ങികൊടുക്കാം  എന്ന് പറഞ്ഞ ചുവന്ന മിട്ടായി.. ഇതൊന്നും എനിക്കാ  പള്ളിപറമ്പില്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല.. അടുത്ത പെരുനാളിന്കിലും നിങ്ങളെനിക്ക് ഇതെല്ലം കൊണ്ട് തരുമോ.?.ഓര്‍മകളിലേക്ക് എനികൊന്നു മടങ്ങാന്‍ ...