Saturday, January 8, 2011

ഓര്‍മയിലെ പുഞ്ചിരി



ഡിഗ്രി പഠന കാലം . അവസാന വര്‍ഷമായത്തിന്റെ അഹങ്കാരത്തില്‍ ഞാനും എന്റെ കൂട്ടുകാരികളും ഞായര്‍ ആഴ്ച വേദപാഠ ക്ലാസ്സ്‌ എടുക്കാന്‍ തുടങ്ങി . അന്നൊക്കെ ഞങ്ങള്‍ എല്ലാ ദിവസവും പള്ളിയില്‍ പോകും, രാവിലെ 7 .14 ന്റെ കുര്ബാനൈക്ക് പോയാല്‍ 8.15 ആവും തിരിച്ചു വീട്ടില്‍ എത്തുമ്പോള്‍ . കുര്‍ബാന കഴിഞ്ഞു സിമിത്തേരിയില്‍ സന്ദര്‍ശനം ... അവിടെ ചെന്ന് കിടക്കാന്‍ ഉള്ളതല്ലേ..ആദ്യമേ തന്നെ എല്ലാരോടും ഒന്ന് കുശലെനെഷണം നടത്തും.. ഉടനെ വരാം എന്ന് പറഞ്ഞു തിരിച്ചു പോരും . പിന്നെ എല്ലാരും കൂടി കൊച്ചു കൊച്ചു വിശേഷങ്ങളുമായി കൂടും. ഞാന്‍ , സുനി, റാണി, ജീമോള്‍, മിച്ചെല്‍ . പള്ളിയില്‍ ആയിടെ സ്ഥിരമായി വരുന്ന പയ്യന്മാരെ വാച്ച് ചെയ്യുകയാണ് സുനിയുടെ പ്രധാന ഹോബി. അവര്‍ ആരെ കാണാന്‍ ആണ് വരുന്നതെന്ന് അവള്‍ ഇതിനകം കണ്ടെത്തി കഴിഞ്ഞിരിക്കും. പിന്നെ അവരുടെ വിശേഷങ്ങളാണ് പറയാന്‍ ഉണ്ടാവുക.. തിരിച്ചു പോരുമ്പോള്‍.. ജീമോളും, മിച്ചലെയും ഒരുമിച്ചു പോകും.. പിന്നെ ഞാനും റാണിയും സുനിയും ..വിശേഷങ്ങള്‍ പറഞ്ഞു.. കളിച്ചും ചിരിച്ചും സുനിയുടെ വീടിന്റെ അടുത്തുള്ള ഇടവഴിയിലൂടെ നടന്നു പോരും.. നേരെ പോന്നാല്‍ ഞാന്‍ വേഗം വീടിലെതും.. അതുകൊണ്ട ആ വഴിക്കുള്ള വരവ്. . നടന്നു വരുന്ന വഴിയില്‍ സുനിയുടെ വീടിന്റെ അടുത്താണ് അദ്ധേഹത്തിന്റെ വീട്.. എന്നും ഞങ്ങള്‍ അയാളെ കാണും. സുനിയോടു മാത്രം വിശേഷങ്ങള്‍ ചോടികുകയും പുഞ്ചിരികുകയും ചെയ്യുന്ന ഇക്ക. ഒരു ദിവസം ഞാനും സുനിയും മാത്രമേ ഉണ്ടായിരുനുല്ല് . ആണും പതിവ് പോലെ തിരിച്ചു വരുന്ന വഴിയില്‍ ഇക്കയെ കണ്ടു.. അവളോട്‌ വിശേഷങ്ങള്‍ തിരക്കി.. " ഇത് നൌഷാദ ഇക്ക.. നീ അറിയില്ലേ..എന്റെ ഇക്കയ.. " എന്നും പറഞ്ഞു അവള്‍ ഇക്കയെ എനിക്ക് പരിചയപെടുത്തി.തിരിച്ചവല്‍ എന്നെ എക്കൈക്ക് പരിചയപെടുത്താന്‍ തുടങ്ങിയപ്പോള്‍ ഇക്ക പറഞ്ഞു.. "എനികറിയാം മാത്തപ്പന്‍ ചേട്ടന്റെ മോളല്ലേ.." എന്റെ പേരെങ്കിലും ചോദികുമെന്നു കരുതി ഞാന്‍ .എന്നാല്‍ ഇക്ക എന്നോട് ഒന്നും ചോദിച്ചില്ല.. പകരം ഒരു പുഞ്ചിരി മാത്രം ആ മുഖത്ത് ഉണ്ടായി. പിന്നീടുള്ള എല്ലാ ദിവസവും എനിക്ക പുഞ്ചിരി കിട്ടി. സുനി കൂടെ ഉണ്ടെങ്ങിലും ഇല്ലെങ്കിലും എന്നും രാവിലെ ആ പുഞ്ചിരി കിട്ടികൊണ്ടിരുന്നു. .

ഒരു ഗുഡ് മോര്‍ണിംഗ് പറയും പോലെ ഗുഡ് മോര്‍ണിംഗ് പുഞ്ചിരി. ..ബിരുദ പഠനം കഴിഞ്ഞു ഓരോരുത്തര്‍ ഓരോ വഴിക്കായി.. എനിക്ക് ആയിടെ ഒരു ചെറിയ ജോലി കിട്ടി.. പള്ളിയില്‍ എല്ലാരും കൂടുമെങ്ങിലും തിരിച്ചു വരുന്നത് പല വഴിക്കായി.. പഴയപോലെ അധികനേരം ആര്‍ക്കും സംസാരിച്ചു നില്‍കാന്‍ കഴിയാതെ ആയി.. അതുകൊണ്ട് സുനിയുടെ കൂടെയുള്ള തിരിച്ചു വരവ് നടകതെയായി.. എന്നിരുനാലും എന്നും ഞാന്‍ ജോലിക്ക് പോകുന്നതും തിരിച്ചു വരുന്നതും നൌഷാദിക്കയുടെ വീടിന്റെ മുന്നിലൂടെ ആയിരുന്നു.. അതുകൊണ്ട് തന്നെ എന്നും എനിക്ക ഗുട്മോര്‍നിംഗ് പുഞ്ചിരി കിട്ടികൊണ്ടിരുന്നു. ഞാന്‍ നടന്നു വരുന്നത് കാണുമ്പോഴേ ഇക്കയുടെ മുഖത്ത് പുഞ്ചിരി പറക്കുംയിരുന്നു. ഇക്കയുടെ വീടിന്റെ മുന്നില്‍ ഗേറ്റിനു അപ്പുറവും ഇപ്പുറവുമായി ഇക്കയും ഇത്തയും . ചിലപോഴൊക്കെ മക്കളുമായി ..അങ്ങനെ നില്കുംബോഴവും ഞാന്‍ വരിക.. എല്ലായ്പോഴും എനികാ ഗുഡ് മോര്‍ണിംഗ് പുഞ്ചിരി കിട്ടി .

വര്‍ഷങ്ങള്‍ കഴിഞ്ഞു എന്റെ വിവാഹം കഴിഞ്ഞു എങ്കിലും ജോലിക്ക് വരുന്നത് ആ വഴിക്ക് തന്നെ ആയതിനാല്‍ എന്റെ ഗുട്മോര്‍നിംഗ് പുഞ്ചിരി മാത്രം മുടങ്ങിയില്ല. എന്നാല്‍ ഇത്രയും വര്‍ഷത്തിന്റെ ഇടയില്‍ ഒരികല്‍ പോലും ഇക്ക എന്നോട് സംസാരിച്ചില്ല.. പലപ്പോഴും എന്തെങ്ങിലും ചോദികണമെന്നു കരുതിയാവും ഞാന്‍ നടന്നു വരിക .. എന്നാല്‍ ഇക്കയുടെ മുഖത്ത് ആ പതിവ് ചിരി മാത്രമേ കാണുള്ളൂ.. അതുകൊണ്ട് തന്നെ ഞാനും ഒന്നും ചോദിച്ചില്ല. രാവിലെ ഞാന്‍ വൈകിയാണ് ഇറങ്ങുതെങ്ങില്‍.. ഇക്കയെ എനിക്ക് കാണാന്‍ കഴിയില്ല.. എന്നാല്‍ അന്ന് വൈകീട്ടോ..അല്ലെങ്ങില്‍ പുറത്ത് എവിടെയെങ്കിലും വെച്ച് ഞാന്‍ ഇക്കയെ കാണും. .ആദ്യമൊന്നും ഞാന്‍ അത് ശ്രേധിചിരുനില്ല .. പിന്നെ പിന്നെ എനിക്ക് തോന്നി തുടങ്ങി .. ഒരു ദിവസം പോലും ഇക്കയെ ഞാന്‍ കാണതിരിനിട്ടില്ല എന്ന്. ആ ഗുഡ് മോര്‍ണിംഗ് പുഞ്ചിരി കിട്ടാതെയും ഇരുനിട്ടില്ല. ഞങ്ങളുടെ സൌഹ്രദം പുഞ്ചിരിയിലൂടെ തുടര്‍ന്നുകൊണ്ടിരുന്നു .

വിശുദ്ധമായ റംസാന്‍ മാസം .. പെരുനാളിനു രണ്ടു ദിവസം മാത്രം ബാക്കിനില്‍കെയാണ് ഞാന്‍ കുറച്ചു ദിവസം വീട്ടില്‍ നില്ക്കാന്‍ വേണ്ടി വന്നത്. വിവാഹ ശേഷം പഴയപോലെ എല്ലാ ദിവസവും പള്ളിയില്‍ പോകാന്‍ ജീവിത ചുറ്റുപാടുകള്‍ നിമിത്തം സാധിചിരുനില്ല. ഇവിടെ വരുമ്പോഴാണ് പള്ളിയില്‍ പോകാന്‍ കഴിയുക.. അതുകൊണ്ട് തന്നെ വീട്ടില്‍ നില്ക്കാന്‍ വലിയ ഇഷ്ടാണ് . പഴയപോലെ ഏതെങ്കിലും കൂട്ടുകാരെ കിട്ടിയാല്‍ വിശേഷങ്ങള്‍ പറയാം .. അതുകൊണ്ട് അന്നും ഞാന്‍ പള്ളിയില്‍ പോയി. തിരിച്ചു വന്നപ്പോള്‍ പഴയപോലെ സുനിയുടെ വീടിന്റെ വഴിയിലൂടെ .. ഇക്കയുടെ വീടിന്റെ മുന്നില്‍ ഇക്കയും ഇത്തയും .. എന്നെ കണ്ടപ്പോള്‍ മുഖത്ത് പുഞ്ചിരി.. അടുതെതിയപ്പോള്‍ " എന്ന് വന്നു വീടിലേക്ക്‌ .." അന്ന് ആദ്യമായ് ഇക്കയുടെ ചോദ്യം. അതെയെന്നു മറുപടി പറഞ്ഞു വീടിലേക്ക്‌ നടകുമ്പോള്‍ കാലുകള്‍ക്ക് പതിവിലും കൂടുതല്‍ വേഗത ഉണ്ടായിരുന്നു. വീട്ടില്‍ എത്തിയ ഉടന്‍ ഏട്ടനെ വിളിച്ചു പറഞ്ഞു .. ഇക്ക എനോട് മിണ്ടിയല്ലോ.. . നാലഞ്ചു വര്‍ഷത്തിന്റെ ഇടയാക്കു ആദ്യമായി എന്നും കാണുന്ന ഒരാള്‍ സംസാരിച്ച സന്തോഷത്തിലായിരുന്നു അന്ന് ഞാന്‍ ജോലിക്ക് പോയതും തിരിച്ചു വന്നതുമെല്ലാം. പതിവിനു വിപരീതമായി അന്ന് ഞാന്‍ ബസ്‌ ആണ് ജോലിക്ക് പോയത്. .

റംസാ ന്റെ തലേ ദിവസം ആയതിനാല്‍ ആവണം അടുത്തുള്ള മുസ്ലിം പള്ളിയില്‍ നിന്നും രാവിലെ ഉള്ള ബാങ്കുവിളി ഉച്ചത്തില്‍ ആയിരുന്നു. ഉറക്കെ എന്ന് മാത്രമല്ല.. പതിവിലും കൂടുതല്‍ നേരം അത് നീണ്ടു നില്‍കുകയും ചെയ്തു. ഉറഗന്‍ സുംമാതിക്കാത്ത ആ ബന്ക്വിളിയോടു ദേഷ്യം തോന്നിയാണു ഞാന്‍ എഴുനേറ്റു അടുക്കളയിലേക്ക് പോയത്. ഗ്ലാസ്സിലേക്ക്‌ ചായ പകരുമ്പോഴാണ് പുറത്തു നിന്നു അമ്മച്ചിയുടെ സ്വരം കേട്ടത് . എന്താണെന്നറിയാന്‍ ഞാന്‍ പുറത്തേക്കു ചെന്നപ്പോള്‍ .. " നീ അറിയില്ലേ ആ കുന്ജുമൊഇദേന് മാപ്പിളയുടെ മോന്‍ നൌഷാദ .. അവന് മരിച്ചു.. രാവിലെ നിസ്കരിക്കാന്‍ വേണ്ടി വിളിക്കാന്‍ ചെന്നപ്പോ.. മരിച്ചു കിടക്കുന്നു.. ചെറിയ കുട്ടികളാ. നല്ല മരണം ... " 

അമ്മച്ചി എന്തൊകെയോ പറഞ്ഞു കൊണ്ടിരുന്നു.. ഒന്നും കേള്‍ക്കാന്‍ എനിക്ക് കഴിഞ്ഞില്ല . എന്റെ കാതുകള്‍ അടഞ്ഞു പോയിരുന്നു. ഇന്നലെ എന്നോട് ആദ്യമായി സംസാരിച്ച വ്യക്തി .. എനിക്ക് ഗുഡ് മോര്‍ണിംഗ് പുഞ്ചിരികള്‍ തന്നിരുന്ന ഇക്ക. ആ നിശ്ചലമായ ദേഹം കാണാന്‍ പോവാന്‍ എനിക്ക് മനസ് വന്നില്ല . ശാന്തതയോടെ ഉറങ്ങുന്ന ആ മുഖത്ത് പുഞ്ചിരി ഉണ്ടാവില്ല . . എനോര്തപ്പോ.. ഉറക്കെ കരഞ്ഞു പോയി ഞാന്‍. ഇക്കക്ക് അറിയുമായിരുന്നോ അടുത്ത ദിവസം മരിക്കുമെന്ന് .. അതുകൊണ്ടാണോ അന്ന് എന്നോട് സംസാരിച്ചത് . ഇത്രയും നാള്‍ ഒരു വാക്ക് പോലും മിണ്ടാതെ ..പുഞ്ചിരികള്‍ മാത്രം ബാക്കിയാക്കി പരസ്പരം കടന്നു പോയിരുന്ന രണ്ടുപേര്‍ .. ഒരു ദിവസം ഒരു വാക്ക് മാത്രം മിണ്ടി ..പിറ്റേ ദിവസം മരണത്തിലേക്ക് ഊളയിട്ടിറങ്ങി കളഞ്ഞു . പിറ്റേന്ന് പെരുനലിന്റെ സന്തോഷത്തില്‍ മൈലാഞ്ചി അണിഞ്ഞ കയ്യുമായി നില്‍കേണ്ട ഇത്ത.. .. പുതുവസ്തരന്ഗലുമയി സന്തോഷ തിമര്‍പ്പില്‍ മുങ്ങേണ്ട കുരുന്നുകള്‍.. ഒര്കുന്തോരം.. സങ്ങടമെന്നില്‍ തിങ്ങി.. രണ്ടു ദിവസം ഞാന്‍ ജോലിക്ക് പോയില്ല..

രണ്ടു ദിവസം കഴിഞ്ഞു ഞാന്‍ അതിലൂടെ പോകുമ്പോ.. വെറുതെ ഞാന്‍ ഒന്ന് നോക്കി.. അവിടെയെങ്ങാന്‍ ഇക്ക ഉണ്ടോന്നു.. ഒരു പുഞ്ചിരി എന്നെ കാത്തു നില്പുണ്ടോ എന്ന്. പൊഴിഞ്ഞ ഇലകള്‍ മാത്രം .. ഇന്നും ഞാന്‍ ആ ഗേറ്റിന്റെ അടുതെതുമ്പോ അറിയാതെ നോക്കി പോകും.. ഇദൈകവിടെ ഒരു നിഴല്‍ പോലെ തോന്നിപോകും.. ..ഓരോ നോമ്ബുകലാവും ഇക്കയുടെ ഓര്‍മകളും കൊണ്ടാണ് വന്നെത്തുക.. എങ്കിലും മനസ്സില്‍ ഇന്നും ആ പുഞ്ചിരി ഉണ്ട്.. മരണത്തിനും മായ്ക്കാന്‍ കഴിയാത്ത പുഞ്ചിരി.

എന്‍റെ അമ്മാമ്മ.. എന്‍റെ അമ്മ.
























കുരിശുമണി കൊട്ടുമ്പോള്‍
തൃസന്ധ്യാ ജപം
ചൊല്ലിയിരുനൊരു
അമ്മയുണ്ടായിരുന്നു എനിക്ക് .

ആര്‍ത്തലച്ചു പെയ്യുന്ന
മഴയിലും, ഇടിമുഴക്കതിലും
ബാര്‍ബര പുണ്യവതിയെ
വിളിക്കാന്‍ പഠിപ്പിച്ചോരമ്മ

'വല്യാര്‍പാടം തേറ്റം
ഇമ്പമായ് വാഴുന്ന '
ഈണത്തില്‍ പാടുന്നോരമ്മ

പതിരാനേരം
അമ്പലവും പള്ളിയും
നാട്ടുവിശേഷങ്ങളുമായി
നാട് ചുറ്റി നടക്കുന്ന,..
ഭഗവതിയുടെയും
തോമാശ്ലീഹയുടെയും
കഥ പരയുന്നോരമ്മ ..
പഴം കഥകളില്‍ നന്മയുടെ
പൊരുളുകള്‍
പഠിപ്പിച്ചോരെന്‍ പൊന്നമ്മ .

കൊട്ടന്ച്ചുക്കാതിയുടെയും
ടാര്പന്ടതിന്റെയും
മണം കലര്‍ന്ന ചട്ടയില്‍
മുഖം ചേര്‍ത്ത് മയങ്ങിയിരുന്നു ഞാന്‍ .

വയറിന്‍ മീതെ ചുറ്റിയ
കാലുകളില്‍ തഴുകി
എന്നെ ഉറക്കുനോരമ്മ.
പാതിരാ കോഴി കൂവിയാലും
ഉറങ്ങാന്‍ കഴിയാത്ത
എന്റെ നെഞ്ചിടിപുകള്‍ക്ക്
കാവലിരുന്നോരമ്മ.

വിരുന്നുവന്നൊരു
നെഞ്ചു വേദനക്ക്
കൂട്ടായ് മുന്നാം നാള്‍
പറന്നകലും മുന്‍പും
എന്നെയോര്‍ത്തു വേദനിച്ചോരമ്മ
ഇന്നെനികായ് മാത്രം
ആറടി മണ്ണില്‍
വിതുമ്പും മനസുമായ്
പ്രാര്‍ത്ഥനയോടെ കാത്തിരിപ്പു
എന്‍റെ അമ്മ അമ്മാമ്മ..
എന്‍റെ അമ്മ.

==============================================
ഇന്നലെയും ഇന്നും ആത്മാക്കളുടെ ദിവസം.. എന്‍റെ അമ്മയ്ക്കായ് ഇത് സമര്‍പ്പിച്ചുകൊള്ളുന്നു Nov 1,2
===============================================

Friday, January 7, 2011

ക്രിസ്മസ് സമ്മാനം


പല വര്‍ണ്ണത്തിലും വലിപ്പത്തിലും ഉള്ള നക്ഷത്ര വിളക്കുകള്‍ ക്കിടയിലൂടെ നടക്കുകയായിരുന്നു ഞങ്ങള്‍. കടകള്‍  മുഴുവന്‍ ക്രിസ്മസ് അടുത്തെത്തി  കഴിഞ്ഞുവെന്നു എല്ലാരേയും ഓര്‍മ്മിപിച്ചുകൊണ്ടിരുന്നു . പ്രകാശ വലയങ്ങല്‍കുള്ളിലുള്ള തുണി കടയിലേക്ക്   മോനെയും കൊണ്ട് ഞാന്‍ കടന്നു .. തിരക്ക് പിടിച്ച പര്ച്ചിസുകള്‍ നടക്കുകയാണ് അവിടെ . ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ പോക്കറ്റ്‌ കളില്‍    നിന്ന്  കടക്കാരന്റെ  പണ പെട്ടിയില്‍ക്ക്    വീണു കൊണ്ടിരുന്നു .പുതിയ ഫാഷന്‍  അനുസരിച്ചുള്ള  ഡ്രസ്സ്‌കളുടെ  കുംബാരത്തില്‍   നിന്ന് മോന്  പാകമായ  ഡ്രസ്സ്‌ അവനിഷ്ടപെട്ട  സ്റ്റൈലില്‍ ഉള്ളത് സെലക്ട്‌ ചെയ്യാന്‍ ഞാനേറെ കഷ്ടപെട്ടു.  ഏറെ തിരഞ്ഞ ശേഷം അവനിഷ്ടപെട്ട ഡ്രസ്സ്‌ മായി പുറത്തു കടന്നപോഴാണ്  ഞാനാ പഴയ കട കണ്ടത് . വിളക്കുകള്‍ വെച്ച് തെളിയിക്കുന്ന  നക്ഷത്രങ്ങള്‍ ഇപ്പോഴും അവിടെ തൂകിയടുണ്ട് . വൈദ്യുത പ്രഭയില്‍  മുങ്ങി നില്‍കുന്ന മറ്റു കടകളുടെ  നക്ഷത്ര വെളിച്ചത്തില്‍   മണ്ണെണ്ണ വിളക്കിന്റെ  നേര്‍ത്ത പ്രകാശത്തില്‍  കത്തുന്ന നക്ഷത്ര വിളക്കുകള്‍  ആരും ശ്രേധിചിരുനില്ല .  ഞാനാ നക്ഷത്രങ്ങളുടെ അടുത്തേക്ക് ചെന്നു അധികം മാറ്റമൊന്നും വരുതിയട്ടില്ല  ആ നക്ഷത്രത്തിന് .. ഓരോ മൂലയിലും ചെറുതായി അലങ്കാരപണി  വരുത്തിയതൊഴിച്ചാല്‍ അത് അന്നത്തെ ആ നക്ഷത്രങ്ങള്‍  തന്നെ..   "വാ പോകാം അമ്മെ " മോന് ധ്രിതിയായി . "എനിക്ക് ക്രിസ്മസ് സമ്മാനം വാങ്ങി തരാന്ന് പറഞ്ഞതല്ലേ  കടയൊക്കെ അടക്കും വേഗം വാ.. ഇവിടെ എന്താ അമ്മ നോക്കി നില്കുന്നത് " വില കൂടിയ ഡ്രസ്സ്ന്റെ പാക്കറ്റ് കയ്യില്‍ ചേര്‍ത്ത് പിടിച്ചുകൊണ്ടു അവനെന്നെ വലിച്ചുകൊണ്ടിരുന്നു. . എന്റെ കണ്ണുകള്‍ ആ കടയുടെ ഉള്ളു മുഴുവന്‍ പരതികൊണ്ടിരുന്നു .. ഇല്ല കാണാനില്ല .. ആ മനുഷ്യനെ ... മരിച്ചുവോ ദൈവമേ ... അറിയില്ല .. ആരോട ചോദികുക.. ആര്‍ക്കും അറിയാന്‍ വയ്യായിരിക്കും ..    മോനെയും കൂട്ടി ഞാന്‍ തിരിഞ്ഞു നടന്നു. അവനുള്ള ക്രിസ്മസ് സമ്മാനവും വാങ്ങി വീട് എത്തുമ്പോഴേക്കും എന്റെ മനസ് അവന്റെ പ്രായത്തിലേക്ക് ഓടുകയായിരുന്നു.     


അന്നൊക്കെ ക്രിസ്മസ് വന്നെത്തിയാല്‍ വീട്ടില്‍ വലിയ സന്തോഷമാണ് . അന്നാണ്  വെള്ളേപ്പം ഉണ്ടാക്കുക . ഇറച്ചി  കറി കൂട്ടി ചോറ് തിന്നുന്ന ദിവസവും അന്നാണ്. വീട്ടില്‍ വളര്‍ത്തുന്ന കോഴികളില്‍ ഒരെണ്ണതിനെ   സങ്ങടതോടെ ആണെങ്കിലും  ക്രിസ്മസ് ദിവസം  അമ്മച്ചി കൊല്ലും. . ക്രിസ്മസ്ന്റെ  രണ്ടു ദിവസം മുന്നേ ഓലമടലുകളില്‍ നിന്ന് വാരികള്‍ എടുത്തു അപ്പച്ചന്‍ ക്രിസ്മസ് നക്ഷത്രം ഉണ്ടാക്കാന്‍ തുടങ്ങും . പല നിറത്തിലുള്ള  ചായ കടലാസുകള്‍  മൈദാമാവില്‍  മുക്കി നക്ഷത്രത്തിന്റെ ആകൃതിയില്‍  ചേര്‍ത്ത് കെട്ടിയ വാരികളില്‍ ഒട്ടിച്ചു കഴിഞ്ഞാല്‍ നക്ഷത്രം റെഡി . പിന്നെ കാത്തിരിപ്പാണ് ക്രിസ്മസ് തലേന്ന്  വന്നെത്താന്‍ .. അന്നാണ് നക്ഷത്രം വീടിന്റെ കോലായിലെ ഏറ്റവും അറ്റത്തെ കഴുകോലില്‍ ഒരു വടി നീട്ടി   കെട്ടി   അതില്‍ തൂകുക . മണ്ണെണ്ണ വിളിക്കിന്റെ പ്രകാശത്തില്‍ അതങ്ങനെ മിന്നി മിന്നി കത്തികൊണ്ടിരിക്കും . പഴയത് ആണെങ്കിലും ഉള്ളതില്‍ നല്ല ഉടുപ്പുകള്‍ അമ്മച്ചി നന്നായി തേച്ചു വെച്ചിടുണ്ടാവും പാതിരാ കുര്‍ബനൈക്ക് പോകുമ്പോള്‍ ഞങ്ങള്‍ക്ക് അണിയാന്‍ . അതൊക്കെ ഇട്ടൊരു പോക്കാണ്..  അപ്പച്ചനും   അമ്മച്ചിയും, അനിയനും അനിയത്തിമാരുമൊക്കെ ആയി.. പള്ളിയില്‍ പോകുന്നതിനു മുന്നേ കലക്കി വെച്ച വെള്ളപ്പ പൊടി പാതിരകുര്‍ബ്ന കഴിഞ്ഞു വരുമ്പോഴേക്കും പൊന്തിയടുണ്ടാവും     അത് ഓരോന്നായി ചുട്ടെടുത് അമ്മച്ചി മുറത്തില്‍  കമത്തിയിടും. അപ്പച്ചന്‍ മേടിച്ചുകൊണ്ട് വന്ന ഇറച്ചിയില്‍ കുറച്ചെടുത്തു ഇഷ്ടു (സ്റ്റു) ഉണ്ടാക്കിയടുണ്ടാവും രാവിലെ ഞങ്ങള്‍ എഴുനേറ്റു വരുമ്പോഴേക്കും .നേരം ഒരു 10 മണി ആവുമ്പോഴേക്കും അയലത്തെ വീടുകളില്‍ നിന്ന്  പല തരത്തിലുള്ള മണങ്ങളും വന്നു തുടങ്ങും   , പുതിയ വസ്ത്രങ്ങളും അണിഞ്ഞ കൂട്ടുകാരെയും ഒക്കെ കാണുമ്പോള്‍ അറിയാതെ കണ്ണ് നിറയും.. അപ്പച്ചന്‍ കാണാതെ കണ്ണ് തുക്കാന്‍    ശ്രേമികുംബോഴേക്കും ആ  നെഞ്ച് വിങ്ങുന്നത്  അടുത്ത്  നിന്ന് കേള്‍ക്കാം. ക്രിസ്മസ് സമ്മാനം കാണിക്കാന്‍ വരുന്ന കൂട്ടുകാരുടെ മുന്നില്‍ വെറും കയ്യോടെ നില്‍കുന്ന മക്കളുടെ സങ്ങടം അപ്പച്ചന്റെയും അമ്മച്ചിയുടെയും കണ്ണ് നിറയ്ക്കതിരിക്കാന്‍ ഞങ്ങളവരെ അകത്തേക്ക് വിളിക്കാറില്ല . കൂട്ടുകാരോടൊപ്പം  ക്രിസ്മസ്  കരോള്‍ കണ്ടു ഓരോ വീടുകളിലും കയരിറങ്ങി ഞങ്ങള്‍ നടന്നു ക്രിസ്മസ്   ആഘോഷത്തില്‍ ആ വേദനയെല്ലാം മറക്കും       .
 
അന്നും   അതുപോലെ  ക്രിസ്മസ് വന്നെത്തി. പുതിയ നക്ഷത്രവിളക്ക്‌ വീടിന്റെ ഉമ്മറകോലായില്‍ തൂകിയിട്ടപോഴാണ്‌ അപ്പച്ചന്‍ എന്നെ വിളിച്ചത്. "നമ്മള്‍ക്ക് കടയില്‍ പോയിട്ട് വരാം ... "ഇളയതുങ്ങളെയും പിടിച്ചുകൊണ്ടു അപ്പച്ചന്‍ മുന്നേ നടന്നു . അമ്മച്ചിയോടൊപ്പം പുറകില്‍ നടന്നിരുന്ന എന്നോട് അമ്മച്ചി പതിയെ പറഞ്ഞു. "പുതിയ ഉടുപ്പ് വാങ്ങിതരാട്ടോ . ഈ ക്രിസ്മസ്നു    ഇടാന്‍ .."     ശെരിയാണ് പഴയതെല്ലാം ചീത്തയായി കഴിഞ്ഞിരുന്നു. ഈ ക്രിസ്മസ് നു അതിട്ടോണ്ട്‌ പോയാല്‍ കൂട്ടുകാര്‍ എല്ലാവരും കളിയാക്കും. തുള്ളിചാടികൊണ്ടാണ് ഞാനും അനിയത്തിമാരും അപ്പച്ചന്റെയും അമ്മച്ചിയുടെയും ഒപ്പം നടന്നത്.  ജംഗ്ഷന്‍ലില്‍ ഒരു അപ്പാപ്പന്റെ കടയില്‍ എത്തിയപ്പോള്‍ അപ്പച്ചന്‍ നിന്നു കൂടെ ഞങ്ങളും . . അവിടെ പലവിധത്തില്‍ ഉള്ള ഉടുപ്പുകള്‍ . ആയിടെ ഫാഷന്‍ ആയി മാറിയ ചുരിദാറുകള്‍ , മിടികള്‍. കൂട്ടുകാരെല്ലാരും   കഴിഞ്ഞ  ക്രിസ്മസ്നെ ചുരിദാറുകള്‍ വാങ്ങിയിരുന്നു. അന്ന് സങ്ങടതോടെയാ ആ പഴയ ഉടുപ്പ് തന്നെ പാതിരകുരബാനൈക്ക്  പോയപ്പോള്‍ എടുത്തിട്ടത്. എന്റെ കൈ ചുരിദാര്‍ലേക്ക്   നീണ്ടു .  അനിയന് ട്രൌസറും , ബനിയനും വാങ്ങി, അനിയത്തിമാര്‍ക്കു മിടികളും, അമ്മച്ചി വില കുറഞ്ഞ ഒരു ഓയില്‍ സാരീ .. എന്റെ കൈ നീണ്ട ചുരിദാര്‍ ..വില കുറച്ചു കൂടുതലായിരുന്നു അതിനു. കടക്കാരന്‍ ആകെ കൂട്ടി നോക്കി എനിട്ട്‌ പറഞ്ഞു  300  രൂപ .. അപ്പച്ചന്‍ പോക്കറ്റില്‍ നിന്നു മുഷിഞ്ഞ കുറെ ഇരുപതിന്റെയും, പത്തിന്റെയും നോട്ടുകള്‍ പുറത്തെടുത്തു എണ്ണി നോക്കി .. ആകെ 250 . മടികുതിലുണ്ടായിരുന്ന ചില്ലറ പൊതി തുറന്നു .. എനിട്ടും 265  രൂപ മാത്രം  സങ്ങടതോടെ ഞാനാ ചുരിദാര്‍ കവര്‍ മേശപുരതെക്ക് വെച്ചു. എന്റെ കുഞ്ഞു മുഖത്ത്  സങ്ങടകടല്‍ ഇരുമ്പി മറയുന്നത് ആ അപ്പാപ്പനും കണ്ടു. " നമ്മള്‍ക്ക് മിഡി നോക്കാം മോളെ " അപ്പച്ചന്‍ എന്നെ ആശ്വസിപ്പിക്കാന്‍   ശ്രേമിച്ചു. "എനിക്ക് സാരീ വേണ്ട.. അതും കൂടി കൂട്ടി അവള്‍ക്കു ചുരിദാര്‍ മേടിച്ചോ   "..അമ്മച്ചി പറഞ്ഞു. അവള്‍ അത്രിക്ക് ആശിച്ചതല്ലേ   .. ഇതെല്ലം കേട്ട് നിന്ന കടകാര്നപ്പപ്പന്‍  പറഞ്ഞു.. " ഒന്നും മാറ്റേണ്ട.. ഇതെന്റെ ക്രിസ്മസ് സമ്മാനമായി അവള്കിരികട്ടെ " ചുരിദാറിന്റെ കവര്‍ എന്റെ കയ്യില്‍ നല്‍കി കൊണ്ട് ആ അപ്പാപ്പന്‍ എന്നെ നോക്കി പുഞ്ചിരിച്ചു. നിറഞ്ഞു വന്ന അപ്പച്ചന്റെ കണ്ണുകള്‍ ഞങ്ങളാരും കാണാതെ ഒപ്പാന്‍ ശ്രേമികുന്നത് എത്ര ഒളിച്ചിട്ടും ഞാന്‍ കണ്ടു ..

പള്ളിയില്‍ നിന്നും മണി മുഴങ്ങിയപ്പോള്‍ ആണ് ഞാന്‍ ഞെട്ടി ഉണര്‍ന്നത്. എന്റെ മാറോടു ചേര്‍ത്ത് അപ്പച്ചന് വേണ്ടി വാങ്ങിയ ഷര്‍ട്ട്‌ ന്റെ  പാക്കറ്റ് ..പുറത്തു കാരോള്‍ സംഘം പാടുകയാണ് അവരോടൊപ്പം എന്റെ മോനും.."ജിങ്ങില്‍ ബണ്‍ ...ജിങ്ങില്‍ ബണ്‍ ..അങ്കിള്‍ സന്തോക്ലൌസ് ..."