Saturday, March 24, 2012

ഒരു ഡയറി കുറിപ്പ്



"തിരയൊടുങ്ങാത്ത കടലുപോലെയാണ് മനസ്. ഒരു തിരവന്നു തീരത്തെ അഴുക്കും , വേദനയും തുടച്ചുമാറ്റി കടലിന്റെ ഉള്ളറ യിലേക്ക്   കൊണ്ടുപോകുന്നു .. പിന്നെ വരുന്ന വലിയ തിര വലിച്ചു കൊണ്ടുപോയതെല്ലാം രണ്ടുമടങ്ങായി വീണ്ടും തീരത്തേക്ക്  തള്ളുന്നു. തല തല്ലി കരഞ്ഞും, ആര്‍ത്തലച്ചു ചിരിച്ചും തിരകളങ്ങിനെ വന്നും പോയും കൊണ്ടിരിക്കുന്നു .. സന്തോഷവും, സമാധാനവും ഒരു നിമിഷം കൊണ്ട് തല്ലികെടുത്തി വേദനയുടെ അശാന്തമായ   തീരത്തേക്ക് മനസ് മടങ്ങുന്നു. വര്‍ണ്ണ പ്രഭ ചൊരിഞ്ഞ മനസു  ദീപം കെട്ട തിരിനാളം പോലെ ... പക്ഷെ അത് ആരെയോ പ്രതീഷികുന്നുട്,  എവിടെയോ ആശ്വാസത്തിന്റെ തണല്‍ കണ്ടെത്താനുള്ള ശ്രമം .. ഒരു തലോടല്‍ പോലെ നീയെന്നെ വന്നു ചേര്‍ത്തണചെങ്കില്‍ ... .... എന്റെ യുള്ളിലെ തിരകളെല്ലാം നിന്റെ സ്നേഹം കൊണ്ട് ശന്തമാക്കിയെങ്കില്‍ .. എന്നാണിനി നീ വരിക.. "

മനസിന്റെ വേദനയെല്ലാം ഡയറി താളുകളിലേക്ക് പകര്‍ത്തി .. പെയ്തു വീണ കണ്ണീര്‍ തുള്ളിയെ തുടച്ചു .. അവള്‍ ജനലലരുകിലേക്ക് ചെന്നു..പുറത്തു നല്ല മഴയുണ്ട്.. ജനലിന്റെ അഴികളില്‍ മുഖം ചേര്‍ത്ത് നിന്നപോള്‍ മഴപാറലേറ്റ് മുഖം നനഞ്ഞു .. എവിടെയോ കടലിന്റെ ഇരുമ്പല്‍ ... മനസിന്റെ ഇരുംബലിനും അതെ ഈണം.. പുറത്തെ മഴ കാണാന്‍ തോന്നിയില്ല .. ജനല്‍ അടച്ചു ..അവള്‍ കിടക്കയില്‍ വന്നിരുന്നു , പുതപ്പിനുള്ളിലേക്ക് ചുരുണ്ട് കൂടി. അരണ്ട വെളിച്ചത്തില്‍ മുത്തുകള്‍ പോലെ അവളുടെ കണ്പീലികളില്‍ മിഴിനീര്‍ തിളങ്ങി നിന്നു.

"നിന്റെ വരവും കാത്താണ് ഞാനിരുന്നത് . വരുമ്പോള്‍ നിന്നോട് പങ്കുവൈക്കാന്‍ സന്തോഷങ്ങളും ദുഖങ്ങളും  കൂട്ടിവെച്ചു ഞാന്‍ കത്ത് നിന്നു. പ്രതീഷിച്ചപോലെ നീ വന്നു .. പക്ഷെ നിന്നോട് എന്തൊകെയോ പറയാന്‍ വെമ്പി നിന്ന എന്റെ ചുണ്ടുകള്‍ ഒരു ചുംബനം കൊണ്ട് നീ കെട്ടിയിട്ടു. . അവിടെയെന്റെ ചുണ്ടുകള്‍ നിശ്ചലമായി . നിന്നോട് പറയാന്‍ വെച്ച ദുഖങ്ങളെല്ലാം ഞാന്‍ എന്റെ ഹൃദയത്തില്‍ അടച്ചു വെച്ചു. നഗ്നത നഗ്നതയെ കോര്‍ത്ത്‌ വലിച്ചപോളുണ്ടായ വേദനയും ഞാന്‍ അറിഞ്ഞില്ല..... അതിനേകാള്‍ അപ്പുറം നെഞ്ജിന്കൂട്ടിനുള്ളിലെ അടക്കി പിടിച്ച തേങ്ങലിന്റെ വേദനയിലായിരുന്നു   ഞാന്‍ .  നിന്റെ കണ്ണുകളിലേക്കു ഞാന്‍ നോക്കാതിരുന്നത് എന്റെ കണ്ണുകള്‍ നിന്റെ കണ്ണുകളെ നോക്കി പെയ്തുപോയാലോ എന്ന് ഭയനിട്ടാണ്.. കുറച്ചു ദിവസത്തെ സന്തോഷങ്ങള്‍ക്ക്‌ വേണ്ടി വരുന്ന നിനക്ക് എന്റെ വേദനയുടെ ഭാരം സമ്മാനിക്കുക.. നിന്റെ സന്തോഷത്തെ മുഴുവന്‍ ഇല്ലാതാക്കലാണ്   .. അതെനിക്ക് കാണാന്‍ വയ്യ.. ..ദിവസങ്ങള്‍ പെട്ടന്ന് ഓടി അകന്നു.. നിനക്ക് തിരിച്ചുപോകാനുള്ള സമയം വന്നു.. അപ്പോഴും നിന്നോട് പറയാന്‍ വെച്ച ദുഃഖങ്ങള്‍ എന്റെ കൂടെ തന്നെ ഉണ്ടായിരുന്നു.. പക്ഷെ എനിക്ക് പ്രതീക്ഷയുണ്ട് .. നീയിനിയും വരും.. നിന്റെ അടുത്ത വരവും പ്രതീക്ഷിച്ചു ..ഞാന്‍ ഇനിയും നിന്നോട് പറയാന്‍ ദുഖങ്ങളും, സന്തോഷങ്ങളും കൂട്ടിവെക്കാം. .. "
 
പേന മടക്കി ...അവള്‍ പുറത്തെ ഇരുട്ടിലേക്ക് നടന്നു.. അപ്പോള്‍ കടലില്‍ മഴ പെയ്യുണ്ടായിരുന്നു..



Saturday, March 10, 2012

ഒടിഞ്ഞ ചിറകുകള്‍




കൂടിന്റെ പുറത്തേക്കു നോക്കി ആ കുഞ്ഞിതത്ത  ചിലച്ചുകൊണ്ടേ ഇരിക്കയായിരുന്നു. അത് കേട്ട്,  മരങ്ങള്‍ കിടയില്‍ എവിടെ നിന്നോ കുറെ പച്ച തതതകളുടെ ചിലൈക്കല്‍  കേട്ടു..പിന്നെ അവ  പറന്നു വന്നു പ്ലാവിന്റെയും, തൈതെങ്ങിന്റെയും ചില്ലകളില്‍ ഇരുന്നു.. ചുറ്റം ഒന്ന് നോക്കിയശേഷം അതില്‍ ഒരു തത്ത പറന്നു വന്നു കൂടിന്റെ മുകളിലേക്ക്  ചിലച്ചു കൊണ്ടേ ഇരുന്ന കുഞ്ഞിതത്തയുടെ മുഖം ഒന്ന് തിളങ്ങിയോ .. എന്തോ പറയാനെന്നവണ്ണം അത് കൂടിന്റെ കമ്പികളില്‍ ചുണ്ടുകൊണ്ട് ഉരസി.. പറന്നു വന്നത് അതിന്റെ അമ്മ തത്ത ആയിരുനിരിക്കണം.. കമ്പികള്‍ കിടയിലൂടെ ചുണ്ട് പിളര്‍ന്നു നില്‍കുന്ന കുഞ്ഞി തത്തയുടെ വായിലേക്ക് അത് കൊക്കുകള്‍ വിടര്‍ത്തി.. അമ്മയുടെ ചുണ്ടുകള്‍ കിടയില്‍ നിന്ന് ആഹാരം വാങ്ങി കഴിക്കുന്ന കുഞ്ഞിതത്തയെ ഞാന്‍ കുറെ നേരം നോക്കി നിന്നു... പുറത്തു ആരോ വന്നപ്പോ...ആ അമ്മ തത്ത കൂടിന്റെ മുകളില്‍ നിന്ന് പറന്നു പോയി...കാറ്റില്‍ ആടി ഉലയുന്ന തെങ്ങോലയില്‍ പോയിരുന്നു ചുറ്റും വീക്ഷിച്ചു.. അമ്മ പോയ സങ്കടതാല്‍ ആ കുഞ്ഞി തത്ത വീണ്ടും കരച്ചില്‍ തുടങ്ങി.. അതിന്റെ കരച്ചില്‍ കേള്‍കുമ്പോള്‍.. തിരിച്ചു അമ്മയുടെ ചിലൈക്കല്‍.. ഞാന്‍ ഇവിടെ ഉണ്ട് ... അവര്‍ പോയിട്ട് വരാം മകനെ അല്ലെങ്കില്‍ മകളെ എന്ന് പറയുന്നതാവണം.. .പലവട്ടം..ആ കൂടിന്റെ മുകളിലേക്ക് തത്തകള്‍ വന്നും പോയും ഇരുന്നു.. 

"ആ കുഞ്ഞിതത്തയെ  പറത്തി  വിട്ടേക്ക് അപ്പച്ചാ ..".ഞാന്‍  അപ്പച്ചനോട് പറഞ്ഞു.. അതിന്റെ കരച്ചില്‍ എനിക്ക് സഹിക്കാവുന്നതിലും അധികമായിരുന്നു. ആ തള്ളകിളി കൂടിന്റെ മുകളിലൂടെ വട്ടമിട്ടു പറക്കുനതും കൊക്കുരുമി അവര്‍ സംസരിക്കുനതും കണ്ടപ്പോള്‍.. എനിക്ക് സങ്കടം തോന്നി.. ഞാനപ്പോള്‍ പണ്ടെങ്ങോ പഠിച്ച കവിതയുടെ വരികള്‍ ഓര്‍ത്തു.. കാഞ്ചന കൂട്ടില്‍ ആണെങ്കിലും ബന്ധനം ബന്ധനം തന്നെ ആണെല്ലോ എന്ന്.. ആ അമ്മതത്തൈക്ക് തന്റെ കുഞ്ഞിനെ ഉപെഷിക്കാനും കഴിയില്ലല്ലോ.. അതുകൊണ്ടാണല്ലോ അത് ഇപ്പോഴും കൂടിന്റെ സമീപത്തു തന്നെ ചുറ്റി പറക്കുന്നത് ..അവരുടെ വേദന എന്തായിരുക്കും.. അതോര്‍ത്തപ്പോള്‍ എനിക്കാ കൂട് തുറന്നു വിടാന്‍ തോന്നി പക്ഷെ ചിറകു മുറിഞ്ഞ കുഞ്ഞി തത്തയെ പറത്തി വിട്ടാലും അതിനു പറന്നു പോകാന്‍ കഴിയില്ല.. 

കഴിഞ്ഞ ദിവസം കാക്കകള്‍ എന്തിനെയോ കൊതി വലിക്കുനത് കണ്ടിട്ട് മക്കള്‍ പോയി നോക്കിയപ്പോള്‍ കണ്ടതാണ് ഈ കുഞ്ഞിതത്തയെ ..അപ്പച്ചന്‍ അതിന്റെ എടുത്തു കൊണ്ട്പോന്ന കാരണം ആ കുഞ്ഞിതത്തൈക്ക് സ്വന്തം ജീവന്‍ തിരിച്ചുകിട്ടി.. അല്ലെങ്കില്‍ ആ കാക്കകള്‍ അതിനെ  കൊത്തി കൊല്ലുമായിരുന്നു. അപ്പച്ചന്‍ അതിനെ ഒരു കൂട് വാങ്ങി അതിന്റെ അകത്താക്കി.. ഞാന്‍ അതിന്റെ മുറിഞ്ഞ ചിറകില്‍ മഞ്ഞള്‍പൊടി ഇട്ടുകൊടുത്തു. പാലും പഴവും കൂട്ടില്‍  വെച്ച് കൊടുത്തിട്ടും അതെന്നും രാവിലെയും വൈകീടുമെല്ലാം അതിന്റെ അമ്മയെ അനേഷിച്ചു ചിലച്ചുകൊണ്ടേ ഇരുന്നു.. പുറത്തേക് തന്നെ കണ്ണുകള്‍ അയച്ചു അത് ആരെയൊക്കെയോ തേടി കൊണ്ടിരുന്നു.. ഇദൈക്കിടെ തത്തകള്‍ വന്നും പോയും ആ കൂടിന്റെ മുകളില്‍ കുഞ്ഞിതത്തയെ ആസ്വസിപിച്ചു ...

ജോലിക്ക് പോകുന്ന വഴിയില്‍ എന്നും കാണുന്ന ഒരു കാഴ്ചയുണ്ട്.. ചിറകുകള്‍ ഒടിഞ്ഞ ഒരു മാലാഖയെ കയറ്റി കൊണ്ടുപോകുന്ന ഒരു ഓട്ടോ .. അതിന്റെ ഉള്ളിലെ മാലാഖക്ക്  താങ്ങായി അമ്മ ഉണ്ടാവും എന്നും.. സ്കൂള്‍ മുറ്റതെതുന്ന   ഓട്ടോയില്‍ നിന്നു കോരിയെടുത്തു കസേരയിലേക്ക് ആ അമ്മ മാലാഖ കുഞ്ഞിനെ ഇരുത്തും.. ആ കാഴ്ചകള്‍ രാവിലെ എന്റെ മനസിനെ അമ്മയുടെ കരുതല്‍, സ്നേഹം , തലോടല്‍ , മക്കള്‍ക്ക്‌ വേണ്ടിയുള്ള സമര്‍പ്പണം അതെല്ലാം ഓര്‍മ്മിപ്പിക്കും. അമ്മയുടെ കരങ്ങല്കുള്ളില്‍ എല്ലാം ഏല്പിച്ചു മനസുരക്കാത്ത ശരീരവുമായി ആ കുഞ്ഞു മാലാഖ ലോകത്തെ നോക്കി ചിരിച്ചുകൊണ്ടേ ഇരുന്നു.. അമ്മയിലൂടെ അവള്‍ എല്ലാം അറിയുന്നു കാണുന്നു.

പ്രായത്തിന്റെ വളര്‍ച്ചയില്ലാത്ത മനസുമായി മറ്റൊരു കുഞ്ഞു അനിയത്തിയുടെ കൈ പിടിച്ചു.. ലോകത്തിലേക്ക്‌..അവള്‍ ലോകത്ത് കാണുന്നത് മുഴുവന്‍ അനിയത്തിയിലൂടെയാണ്. ... അവര്‍ക്ക് മുന്നില്‍ ഒന്നും കൊട്ടിയടക്ക പെട്ടിട്ടില്ല.. കൂടുകള്‍ പണിയപെട്ടിട്ടില്ല..സുന്ദരമായാ   പ്രബന്ച്ചതിന്റെ   മായാ കാഴ്ചകളില്‍ വീണു പോകാതിരിക്കാന്‍ അവര്‍ക്ക് താങ്ങായി അമ്മയുണ്ട്‌, അനിയതിയുണ്ട്.. എന്റെ മനസ് അവിടെയൊക്കെ ശാന്തമാണ് ...
എവിടെയാണ് അമ്മെ ....?


പക്ഷെ പറന്നു പോകാന്‍ കഴിയാതെ കൂട്ടില്‍ അടക്കപെട്ട ആ കുഞ്ഞിതത്തയുടെ പുറത്തേക്കു നോക്കിയുള്ള കരച്ചില്‍ എന്നെ അസ്വസ്ഥമാക്കി കൊണ്ടേ ഇരിക്കുന്നു...

Saturday, March 3, 2012

എന്ത് പേരിടണം എന്ന് അറിയാത്ത ഒന്ന്

ഓര്‍മ്മകള്‍ ക്ക് ചിലപ്പോ വല്ലാത്ത ചൂടാണ്.. എത്ര അകറ്റി നിര്‍ത്തിയാലും ഓടി എത്തി കൊണ്ടിരിക്കും..
വേദനിപ്പിക്കാന്‍  വേണ്ടി  എന്തിനാ നിങ്ങളിങ്ങനെ വരുന്നേ എന്ന് ചോദിച്ചാല്‍ അവര്‍ പറയും.. അല്ലെങ്ങില്‍ നീ എന്നെ മറന്നു പോകില്ലേ.. വേദന ഉണ്ടെങ്ങിലും നിനകെന്നോട് ഇഷ്ടമല്ലേ.. അതെ ഇഷ്ടമാണ്.. വേദനയുള്ള, ഉള്ളം നീറുന്ന ഓര്‍മ്മകള്‍ .. അത്ര അകറ്റി നിര്‍ത്താന്‍ നോക്കിയാലും.. അകന്നു പോകാതെ.. പലപ്പോഴും മനസിനെ കാര്‍ന്നു തിന്നുന്ന ഓര്‍മ്മകള്‍ ..


ഒരികല്‍ ഓടി ഇറങ്ങിയ കരിങ്കല്‍ പടവുകള്‍ വീണ്ടും കയറുവാന്‍ കഴിയാതെ നിവര്‍ന്നു കിടക്കുന്നു.. തീര്‍ന്നുപോയ ഓറഞ്ച് മിട്ടായുടെ മധുരം നാവില്‍ കിനിഞ്ഞു വരുമ്പോള്‍... കൈകുള്ളില്‍ അമര്‍ന്നുപോയ കുഞ്ഞുപൂവിന്റെ തേങ്ങല്‍.. എത്ര എഴുതിയട്ടും മതി വരാതെ കീറിയെറിഞ്ഞ പുസ്തക താളുകള്‍.. ചുറ്റം പൂക്കളം തീര്‍ത്തിരിക്കുന്നു. ..പകുത്തെടുത്ത  ഫൈവ്സ്റ്റാര്‍ ന്റെ കവര്‍ പുസ്തകത്തിനുള്ളില്‍ ശുഭ നിദ്രയില്‍ ..കാവിലെ ഉത്സവ രാത്രിയില്‍ പൊട്ടിപോയ വളപൊട്ട്  പുസ്തകങ്ങള്‍ അടക്കി വെച്ച പെട്ടികുള്ളിലെ കുഞ്ഞു ഭരണിയില്‍ ..


എവിടെയോ ചിലത് മറയുകയാണ്.. ഒഴുകി തീര്‍ക്കാന്‍ ധ്രിതിയുള്ള പോലെ ...എങ്കിലും  ഒന്ന് എത്തി നോക്കിട്ടു പോകും .ഒരു നിലാവെളിച്ചം പോലെ ... നിനക്ക് വേദനിച്ചോ? ഇല്ല നിനക്ക് വേദനിക്കില്ല..കാരണം നീ ഒരേസമയം വേദനയും സന്തോഷവുമാണ്...