Saturday, March 10, 2012

ഒടിഞ്ഞ ചിറകുകള്‍




കൂടിന്റെ പുറത്തേക്കു നോക്കി ആ കുഞ്ഞിതത്ത  ചിലച്ചുകൊണ്ടേ ഇരിക്കയായിരുന്നു. അത് കേട്ട്,  മരങ്ങള്‍ കിടയില്‍ എവിടെ നിന്നോ കുറെ പച്ച തതതകളുടെ ചിലൈക്കല്‍  കേട്ടു..പിന്നെ അവ  പറന്നു വന്നു പ്ലാവിന്റെയും, തൈതെങ്ങിന്റെയും ചില്ലകളില്‍ ഇരുന്നു.. ചുറ്റം ഒന്ന് നോക്കിയശേഷം അതില്‍ ഒരു തത്ത പറന്നു വന്നു കൂടിന്റെ മുകളിലേക്ക്  ചിലച്ചു കൊണ്ടേ ഇരുന്ന കുഞ്ഞിതത്തയുടെ മുഖം ഒന്ന് തിളങ്ങിയോ .. എന്തോ പറയാനെന്നവണ്ണം അത് കൂടിന്റെ കമ്പികളില്‍ ചുണ്ടുകൊണ്ട് ഉരസി.. പറന്നു വന്നത് അതിന്റെ അമ്മ തത്ത ആയിരുനിരിക്കണം.. കമ്പികള്‍ കിടയിലൂടെ ചുണ്ട് പിളര്‍ന്നു നില്‍കുന്ന കുഞ്ഞി തത്തയുടെ വായിലേക്ക് അത് കൊക്കുകള്‍ വിടര്‍ത്തി.. അമ്മയുടെ ചുണ്ടുകള്‍ കിടയില്‍ നിന്ന് ആഹാരം വാങ്ങി കഴിക്കുന്ന കുഞ്ഞിതത്തയെ ഞാന്‍ കുറെ നേരം നോക്കി നിന്നു... പുറത്തു ആരോ വന്നപ്പോ...ആ അമ്മ തത്ത കൂടിന്റെ മുകളില്‍ നിന്ന് പറന്നു പോയി...കാറ്റില്‍ ആടി ഉലയുന്ന തെങ്ങോലയില്‍ പോയിരുന്നു ചുറ്റും വീക്ഷിച്ചു.. അമ്മ പോയ സങ്കടതാല്‍ ആ കുഞ്ഞി തത്ത വീണ്ടും കരച്ചില്‍ തുടങ്ങി.. അതിന്റെ കരച്ചില്‍ കേള്‍കുമ്പോള്‍.. തിരിച്ചു അമ്മയുടെ ചിലൈക്കല്‍.. ഞാന്‍ ഇവിടെ ഉണ്ട് ... അവര്‍ പോയിട്ട് വരാം മകനെ അല്ലെങ്കില്‍ മകളെ എന്ന് പറയുന്നതാവണം.. .പലവട്ടം..ആ കൂടിന്റെ മുകളിലേക്ക് തത്തകള്‍ വന്നും പോയും ഇരുന്നു.. 

"ആ കുഞ്ഞിതത്തയെ  പറത്തി  വിട്ടേക്ക് അപ്പച്ചാ ..".ഞാന്‍  അപ്പച്ചനോട് പറഞ്ഞു.. അതിന്റെ കരച്ചില്‍ എനിക്ക് സഹിക്കാവുന്നതിലും അധികമായിരുന്നു. ആ തള്ളകിളി കൂടിന്റെ മുകളിലൂടെ വട്ടമിട്ടു പറക്കുനതും കൊക്കുരുമി അവര്‍ സംസരിക്കുനതും കണ്ടപ്പോള്‍.. എനിക്ക് സങ്കടം തോന്നി.. ഞാനപ്പോള്‍ പണ്ടെങ്ങോ പഠിച്ച കവിതയുടെ വരികള്‍ ഓര്‍ത്തു.. കാഞ്ചന കൂട്ടില്‍ ആണെങ്കിലും ബന്ധനം ബന്ധനം തന്നെ ആണെല്ലോ എന്ന്.. ആ അമ്മതത്തൈക്ക് തന്റെ കുഞ്ഞിനെ ഉപെഷിക്കാനും കഴിയില്ലല്ലോ.. അതുകൊണ്ടാണല്ലോ അത് ഇപ്പോഴും കൂടിന്റെ സമീപത്തു തന്നെ ചുറ്റി പറക്കുന്നത് ..അവരുടെ വേദന എന്തായിരുക്കും.. അതോര്‍ത്തപ്പോള്‍ എനിക്കാ കൂട് തുറന്നു വിടാന്‍ തോന്നി പക്ഷെ ചിറകു മുറിഞ്ഞ കുഞ്ഞി തത്തയെ പറത്തി വിട്ടാലും അതിനു പറന്നു പോകാന്‍ കഴിയില്ല.. 

കഴിഞ്ഞ ദിവസം കാക്കകള്‍ എന്തിനെയോ കൊതി വലിക്കുനത് കണ്ടിട്ട് മക്കള്‍ പോയി നോക്കിയപ്പോള്‍ കണ്ടതാണ് ഈ കുഞ്ഞിതത്തയെ ..അപ്പച്ചന്‍ അതിന്റെ എടുത്തു കൊണ്ട്പോന്ന കാരണം ആ കുഞ്ഞിതത്തൈക്ക് സ്വന്തം ജീവന്‍ തിരിച്ചുകിട്ടി.. അല്ലെങ്കില്‍ ആ കാക്കകള്‍ അതിനെ  കൊത്തി കൊല്ലുമായിരുന്നു. അപ്പച്ചന്‍ അതിനെ ഒരു കൂട് വാങ്ങി അതിന്റെ അകത്താക്കി.. ഞാന്‍ അതിന്റെ മുറിഞ്ഞ ചിറകില്‍ മഞ്ഞള്‍പൊടി ഇട്ടുകൊടുത്തു. പാലും പഴവും കൂട്ടില്‍  വെച്ച് കൊടുത്തിട്ടും അതെന്നും രാവിലെയും വൈകീടുമെല്ലാം അതിന്റെ അമ്മയെ അനേഷിച്ചു ചിലച്ചുകൊണ്ടേ ഇരുന്നു.. പുറത്തേക് തന്നെ കണ്ണുകള്‍ അയച്ചു അത് ആരെയൊക്കെയോ തേടി കൊണ്ടിരുന്നു.. ഇദൈക്കിടെ തത്തകള്‍ വന്നും പോയും ആ കൂടിന്റെ മുകളില്‍ കുഞ്ഞിതത്തയെ ആസ്വസിപിച്ചു ...

ജോലിക്ക് പോകുന്ന വഴിയില്‍ എന്നും കാണുന്ന ഒരു കാഴ്ചയുണ്ട്.. ചിറകുകള്‍ ഒടിഞ്ഞ ഒരു മാലാഖയെ കയറ്റി കൊണ്ടുപോകുന്ന ഒരു ഓട്ടോ .. അതിന്റെ ഉള്ളിലെ മാലാഖക്ക്  താങ്ങായി അമ്മ ഉണ്ടാവും എന്നും.. സ്കൂള്‍ മുറ്റതെതുന്ന   ഓട്ടോയില്‍ നിന്നു കോരിയെടുത്തു കസേരയിലേക്ക് ആ അമ്മ മാലാഖ കുഞ്ഞിനെ ഇരുത്തും.. ആ കാഴ്ചകള്‍ രാവിലെ എന്റെ മനസിനെ അമ്മയുടെ കരുതല്‍, സ്നേഹം , തലോടല്‍ , മക്കള്‍ക്ക്‌ വേണ്ടിയുള്ള സമര്‍പ്പണം അതെല്ലാം ഓര്‍മ്മിപ്പിക്കും. അമ്മയുടെ കരങ്ങല്കുള്ളില്‍ എല്ലാം ഏല്പിച്ചു മനസുരക്കാത്ത ശരീരവുമായി ആ കുഞ്ഞു മാലാഖ ലോകത്തെ നോക്കി ചിരിച്ചുകൊണ്ടേ ഇരുന്നു.. അമ്മയിലൂടെ അവള്‍ എല്ലാം അറിയുന്നു കാണുന്നു.

പ്രായത്തിന്റെ വളര്‍ച്ചയില്ലാത്ത മനസുമായി മറ്റൊരു കുഞ്ഞു അനിയത്തിയുടെ കൈ പിടിച്ചു.. ലോകത്തിലേക്ക്‌..അവള്‍ ലോകത്ത് കാണുന്നത് മുഴുവന്‍ അനിയത്തിയിലൂടെയാണ്. ... അവര്‍ക്ക് മുന്നില്‍ ഒന്നും കൊട്ടിയടക്ക പെട്ടിട്ടില്ല.. കൂടുകള്‍ പണിയപെട്ടിട്ടില്ല..സുന്ദരമായാ   പ്രബന്ച്ചതിന്റെ   മായാ കാഴ്ചകളില്‍ വീണു പോകാതിരിക്കാന്‍ അവര്‍ക്ക് താങ്ങായി അമ്മയുണ്ട്‌, അനിയതിയുണ്ട്.. എന്റെ മനസ് അവിടെയൊക്കെ ശാന്തമാണ് ...
എവിടെയാണ് അമ്മെ ....?


പക്ഷെ പറന്നു പോകാന്‍ കഴിയാതെ കൂട്ടില്‍ അടക്കപെട്ട ആ കുഞ്ഞിതത്തയുടെ പുറത്തേക്കു നോക്കിയുള്ള കരച്ചില്‍ എന്നെ അസ്വസ്ഥമാക്കി കൊണ്ടേ ഇരിക്കുന്നു...

No comments:

Post a Comment