Saturday, May 29, 2010
നീയാണെന്‍ അഭയം
കന്യേ വിമലാംബികെ അമ്മേ
നിന്‍ പാദാംബികം തേടും ഏഴ ഞാന്‍
കരയും മിഴികള്‍ക്കാസ്വാസമായ് അമ്മേ
നിന്‍ മാറോടു ചെര്താനൈക്കണേ എന്നും ..
നിത്യാമാം സ്നേഹത്തിന്‍ വെളിച്ചം തൂകി
ആശാകെന്ദ്രമായ് വിളങ്ങും തായേ
ഈ ലോക മക്കള്കെല്ലാം അമ്മയാം അമ്മേ
കന്യാമരിയെ കാത്തിടനെ നീ
സ്നേഹത്തിന്‍ സൌരഭ്യം നിറഞ്ഞൊരാ
മിഴികള്‍ നിറയുന്നതെന്തെ...
നിന്നെ മറന്നു ജീവിച്ചു ഞാന്‍
നിന്‍ തനയനായ് കുരിശു തീര്‍ത്തു .
എന്നും നിന്‍ ജപമണികള്‍ ഉരുട്ടിടാം
പ്രാര്‍ത്ഥനാ സൂനങ്ങള്‍ ഉരുവിടാം
എന്നും എന്‍ അമ്മയായ് കൂടെ വാഴും
അമ്മേ മരിയെ വിമാലംബികെ .
എന്‍ നെഞ്ചകം വിങ്ങും കഥനം
കേള്‍കാന്‍ എന്നുമെന്‍ ചാരെ
എന്‍ അമ്മ വേണം ..
അമ്മയില്ലാതൊരു കുഞ്ഞാടിവള്‍ക്ക്
നീയണെന്നും അഭയം തായേ.
Friday, May 28, 2010
ഞാന്‍ പ്രണയിക്കുകയായിരുന്നു
അന്ന്,
വാടിയ പൂവിതളിന്റെ തുമ്പത്ത്
സ്നേഹക്ഷരങ്ങള്‍ വിതുമ്പി നിന്നില്ലനീട്ടിയ കൈകളിലെ പരുപരുപ്പ്
വെധനിപിച്ചിരുന്നുവെന്‍ കൈകളെ
എനിട്ടും ..ഞാന്‍
നിന്നെ പ്രണയികുകയായിരുനു.
അരുവികള്‍ക്കപ്പുറത്ത്
പൂക്കള്‍ നിറഞ്ഞ തോട്ടമുന്ടെന്നും
എനിക്കായ് അവിടെ കാത്തു നില്‍ക്കുമെന്നും
മോഴിഞ്ഞില്ല നീ..
എനിട്ടും ഞാന്‍ നിന്നെ പ്രണയികുകയായിരുന്നു.
മൂകം പെയ്യുന്ന മഴയില്‍ .
കാതോര്‍ത്തിരുന്ന പദനിസ്വനതിലും
എന്റെ കൊലുസിന്‍ ചിലംബൊലി മാത്രം
കര്‍ണ്ണ പുടങ്ങളില്‍ തേങ്ങലായ് പതിച്ചിട്ടും .
പ്രണയിച്ചിരുന്നു നിന്നെ ഞാന്‍ .
ദൂരെയെങ്ങാന്‍ നിന്‍ നിഴല്‍ ചിത്രം കണ്ടാല്‍
അറിയാതെ പിടൈക്കുന്ന മനസ് .
കണ്ടില്ലെങ്ങില്‍ നിറയുന്ന മിഴിയിലും
അറിയുന്നു ഞാന്‍ നിന്നെ പ്രണയിക്കുകയാണെന്ന് .
ഇന്ന് ,
ഓര്‍ക്കാന്‍ ഒന്നുമില്ലെങ്ങിലും
മറക്കാന്‍ ഏറെയുണ്ട് താനും
മറവിയുടെ കയത്തില്‍ നിന്റെ
ഓര്‍മകളെയും കൂടെ
എന്നെത്തന്നെയും മുക്കികൊല്ലാന്‍
ശ്രേമിച്ചു തോറ്റു പിന്‍വാങ്ങവെ
വീണ്ടും അറിയുന്നു ഞാന്‍
പ്രണയികുകയാണ് നിന്നെ.
സ്വപ്നങ്ങളുടെ വേലിയേറ്റങ്ങളില്ലാതെ
ഇനി എനികൊന്നു ഉറങ്ങണം.
അനന്ത നിലീമയുടെ താഴ്വാരത്തില്‍
ഒരു നക്ഷത്ര പൊട്ടായി ലയിക്കുമ്പോഴും
നീ പകര്‍ന്ന പ്രണയത്തില്‍ ലാവ
തിളച്ചുമറിയുകയാനെന്നുള്ളില്അറിയുന്നു ഞാനിപ്പോള്‍ നിനകായ്
എരിയും ജ്വാലമുഖിയാണ് ഞാനെന്നും .
Thursday, May 27, 2010
സെലിന താത്തിയും പാതി ഇത്തിളും
സ്കൂള്‍ പൂട്ടിയാല്‍ പിന്നെ കളികളുടെ ഒരു ഘോഷയാത്രയാണ് ഞങ്ങള്‍ക്ക്. കുറെ ചേച്ചിമാരും , ഞങ്ങളും ചേര്‍ന്ന് ഒരുപാട് കളികള്‍ കളിക്കും, വെട്ടു, തോങ്ങിതോട്ടു, എറിയാന്‍, 5 മൂല(വെള്ളക്ക (മഞ്ചിഗ) വച്ചുള്ള ഒരു കളിയാണ് കേട്ടോ )അങ്ങിനെ കളികളുടെ ഒരു ബഹളമാണ്. ഞങ്ങളെക്കാള്‍ കൂടുതല്‍ തല്യ്പരം എന്റെ വീടിന്റെ അടുത്ത് തന്നെയുള്ള സെലിന താതിക്ക് ആണ്. പുള്ളികാരിയുടെ ഇഷ്ട വിനോദമാണ് പന്ചീസു കളി. കുറെ കോളങ്ങള്‍ വരച്ചുള്ള കളി 5 കളം , 9 കളം അങ്ങിനെ ഒരുപാടു കളങ്ങളും കരുക്കളുമാണ് പന്ചീസു കളിക്ക്. എന്നും സെലിന താത്തി എടുക്കുന്ന കരു ഇത്തിളിന്റെ പാതിയ . എങ്ങിനെയൊക്കെ കളിച്ചാലും പുള്ളികാരി തന്നെ ജയിക്കും. എനിട്ടൊരു ചിരിയുണ്ട് ഹ ഹ എന്നും പറഞ്ഞു .പതിവുപോല്ലേ അന്നും സെലിന താതി കളിയ്ക്കാന്‍ വന്നു. ഞങ്ങള്‍ എല്ലാരും തീരുമാനിച്ചു ഇന്ന് ഇത്തിള്‍ കരു പുള്ളികാരിക്ക് കൊടുകില്ല. ഒരുപോലെയുള്ള കരു പാടില്ല കളിക്ക്. ഗ്രാസി ചേച്ചി ഇത്തിളിന്റെ പാതിയും പിടിച്ചു ഇരുപ്പായി. സെലിനെതാത്തി പൊട്ടിയൊരു ഇത്തലുമായി വന്നു . നോക്കിയപ്പോ ഗ്രാസി ചേച്ചിയുടെ കരു ഇത്തിള്‍ . പുള്ളികാരി വട്ടം ഇടഞ്ഞു . പറ്റില്ല എന്റെ കരുവാ ഇത്തില്‍ .ഞങ്ങളും വിട്ടു കൊടുത്തില്ല. ഒടുവില്‍ സെലിന തതിക്ക് കരു മാറ്റേണ്ടി വന്നു. കളി തുടങ്ങി.. ഓരോ തവണയും സെലിന താതിയെ വെട്ടി ഗ്രാസി ചേച്ചി മുന്നേറി.. പാവം വെല്ലിയമക്ക് കലി കയറി.. ആ കളികളം മുഴുവന്‍ രണ്ടു കയ്യോണ്ടും മായിചെച്ചു എഴുനെട്ടൊരു പോക്ക്, ഇനി നിങ്ങളുടെ കൂടെ കളിക്കാന്‍ വരില്ല എന്നൊരു പറച്ചിലും. ഒടുവില്‍ കയ്യും കാലും പിടിച്ചു .. ഇത്തിള്‍ കരു തിരിച്ചു കൊടുത്തെ പിന്നെ മാത്രമേ സെലിന താതി കളിക്ക് വന്നുള്ളൂ.അന്ന് മുതല്‍ സെലിന തട്തിയുടെ മാത്രം കരുവായി പാതി പൊട്ടിയ ഇത്തിള്‍.
ആകാശത്തില്‍ എവിടെയോ ഇപ്പോഴും ഞങ്ങളോട് കളിക്കാന്‍ കൊതിച്ചു നില്‍പുണ്ടാവും സെലിന താത്തി ..വലിയ വയറുള്ള , ദൂരദര്‍ശന്‍ എന്ന് കളിയാക്കി വിളിക്കുന്ന ചട്ടയും മുണ്ടും ധരിച്ച, കട്ടന്‍ കാപി കുടിക്കാന്‍ വേണ്ടി വൈകുനെരങ്ങളില്‍ എന്റെ അമ്മയോട് (അമ്മാമ്മ ) പഴം പുരാണം പറഞ്ഞിരികാന്‍ വരുന്ന ഞങ്ങളുടെ സെലിന താത്തി. എല്ലായിടത്തും ഓടി നടന്നു വിശേഷങ്ങള്‍ ആരാഞ്ഞിരുന്ന അവര്‍ ആരെയും വേദനിപികാതെ , ആരെയും അറിയികാതെ ഒരു രാത്രിയില്‍ പേരകുട്ടികളുമായ് അടുത്ത പന്ചീസേ കളി കളിയ്ക്കാന്‍ നില്‍കാതെ ..
എവിടെയെങ്കിലും പൊട്ടിയ ഇത്തല്‍ കണ്ടാല്‍ ഇന്നും ഞങ്ങള്‍ ഓര്‍ക്കും സെലിനാതാതിയെ .
ആകാശത്തില്‍ എവിടെയോ ഇപ്പോഴും ഞങ്ങളോട് കളിക്കാന്‍ കൊതിച്ചു നില്‍പുണ്ടാവും സെലിന താത്തി ..വലിയ വയറുള്ള , ദൂരദര്‍ശന്‍ എന്ന് കളിയാക്കി വിളിക്കുന്ന ചട്ടയും മുണ്ടും ധരിച്ച, കട്ടന്‍ കാപി കുടിക്കാന്‍ വേണ്ടി വൈകുനെരങ്ങളില്‍ എന്റെ അമ്മയോട് (അമ്മാമ്മ ) പഴം പുരാണം പറഞ്ഞിരികാന്‍ വരുന്ന ഞങ്ങളുടെ സെലിന താത്തി. എല്ലായിടത്തും ഓടി നടന്നു വിശേഷങ്ങള്‍ ആരാഞ്ഞിരുന്ന അവര്‍ ആരെയും വേദനിപികാതെ , ആരെയും അറിയികാതെ ഒരു രാത്രിയില്‍ പേരകുട്ടികളുമായ് അടുത്ത പന്ചീസേ കളി കളിയ്ക്കാന്‍ നില്‍കാതെ ..
എവിടെയെങ്കിലും പൊട്ടിയ ഇത്തല്‍ കണ്ടാല്‍ ഇന്നും ഞങ്ങള്‍ ഓര്‍ക്കും സെലിനാതാതിയെ .
Wednesday, May 26, 2010
കൊന്ത സുനി
ഞങ്ങള്‍ കൊച്ചു കുട്ടികള്‍ ആയിരുന്നപ്പോള്‍ എന്നും സന്ധ്യാ സമയത്ത് അപ്പച്ചന്‍ ഞങ്ങളെ കടവാരത്ത് കൊണ്ട് പോകും. അവിടെ സെന്റ് തോമസ് പുന്യവാളെന്റെ ഒരു കപ്പേളയുണ്ട്. പുഴയോട് മുഖം തിരിച്ചു . കുറെ പടികെട്ടുകളും . പണ്ട് വഞ്ചിക്കു ചന്തയിലേക്ക് ചരക്കുകള്‍ കൊണ്ട് വരാന്‍ വേണ്ടി ആണ് ഈ പടികള്‍ ഉണ്ടാക്കിര്യിരുന്നത് . തൊട്ടടുതു പുഴയുടെ കളകളാരവം .. ഇന്നാ പടികള്‍ക്കു താഴെ നികത്തി ..ഒരു പാത നിര്മിചിരികുകയാണ് . ആ പടികെട്ടുകളില്‍ എന്നും ഞങ്ങളെ കൊണ്ട് അപ്പച്ചന്‍ ഇരിക്കും . കുറെ കഥകള്‍ പറഞ്ഞു തരും. .ആ കാറ്റിന്റെ തലോടലില്‍ കപ്പലണ്ടിയും , കടലും ഒക്കെ കൊറിച്ചു ഞങ്ങള്‍ മക്കള്‍ അപ്പച്ചന്റെ രണ്ടു വശത്ത്‌മായി ഇരിക്കും.
പുഴയിലൂടെ ഒഴുകി വരുന്ന ഓലമടലും, തോന്ണന്‍ തേങ്ങയും എല്ലാം അപ്പോഴേ എടുകുക സുനിയുടെ ഹോബി ആണ് . അവന്‍ എത്ര പറഞ്ഞാലും പുഴയുടെ ഓരത്ത് ചെന്ന് നില്‍ക്കും, കൊച്ചു കുഞ്ഞായ അവന്‍ അങ്ങോട്ടദികം പോവാതിരിക്കാന്‍ ..അപ്പച്ചന്‍ അവനോടു പറഞ്ഞു.. മരിച്ചവരുടെ മൃതദേഹങ്ങളും അതിലൂടെ ഒഴുകി വരും..രാത്രി വന്നു പേടിപ്പികും കേട്ടോ. ശെരിക്കും പുഴയിലൂടെ ...അവളുടെ മാറിലേക്ക് ഉര്നിറങ്ങിയ ജീവന്റെ ദേഹങ്ങള്‍ ഒഴുകിവരിക പതിവാണ്.. അന്നൊക്കെ അധികം വരാറില്ല എന്ന് മാത്രം.വെല്ലപോഴും ഒഴുകി വരും. പാലത്തിന്റെ അടിയില്‍ അടിയും.അന്ന് മുതല്‍ രാത്രി അയാള്‍ അവന്‍ കൊന്തയുമിട്ടെ പുറത്തു ഇറങ്ങുഗ ഉള്ളു. പേടികൊണ്ടല്ല.. പ്രര്തികാന്‍ അനെത്രേ .. കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ അത് മാറ്റുകയും ചെയ്തു. ധൈരം കിട്ടിയത്രേ. വലിയ കുട്ടിയായില്ലേ അതൊക്കെയ അവന്റെ വിചാരം. എന്നാലും ചില രാത്രികളില്‍ ഞങ്ങള്‍ അവന്റെ കഴുത്തില്‍ കൊന്ത കാണും. രാവിലെ എഴുനേല്‍ക്കുമ്പോള്‍ കാണില്ല.പക്ഷെ ട്രൌസ്സര്‍ ഇന്റെ പോക്കറ്റില്‍ എനും കൊന്ത ഉണ്ടാവും. അന്നുമുതല്‍ ഞങള്‍ അവനെ നോട്ടമിട്ടത ഇവന്‍ എന്തിനാ ഈ കൊന്ത യുമായി നടകുന്നെ ഏന് . ഒരു ദിവസം ഒരു വാര്‍ത്ത കേട്ട് .. പാലത്തിന്റെ അടിയില്‍ ആരുടെയോ ശവം പോന്തിയിരികുന്നു. പോലീസെ എത്തി അത് എടുത്തോണ്ട് പോയി. പിറ്റേ ദിവസം സുനി കടവാരത്ത് പോയി കൂട്ടുകാരോടൊപ്പം.. അവന്‍ അവിടെ നിന്നു വലിയ വായില്‍ കരഞ്ഞുകൊണ്ട് വന്നു. ശവം വന്നെ ശവം വന്നെ. എന്നുള്ള കരച്ചില്‍ തന്നെ. എല്ലാരും കടവാരതെക്ക് ഓടി ഒന്നും കണ്ടില്ല. സുനി ആണേല്‍ കൊന്തയൊക്കെ എടുത്തു ഇട്ടു ..കരച്ചിലോടു കരച്ചില്‍ .. എവിടെയാ നീ കണ്ടത് എന്ന് ചോദിച്ചു കൊണ്ട് അപ്പച്ചന്‍ അവനെയും കൂടി കടവാരതെക്ക് പോയി .. പുറകെ ഞങ്ങള്‍ പരിവാരങ്ങളും..സുനി പേടിച്ചു കുരിശീല് കൈവെച്ചു മറ്റേ ..കൈ ചൂണ്ടി കാണിച്ചു. ഒരു മുഖം അവിടെ.. അവന്‍ കൈ ചൂണ്ടിയ ഭാഗത്തേക്ക് ഞങ്ങള്‍ എല്ലാരും ഒന്ന് നോക്കി.. ശെരിയ.. പുഴയുടെ ഓളങ്ങളില്‍ എന്തോ ഒന്ന് അങ്ങോട്ടും ഇങ്ങോട്ടും ചരിഞ്ഞു വരുന്നുട്. അപ്പച്ചന്‍ ഒരു കോലുകൊണ്ട് അതൊന്നു തോണ്ടി നോക്കി.. അപ്പോഴല്ലേ കാണുന്നെ.. ഒരു തോന്ണന്‍ തേങ്ങയായിരുന്നു അത്. .എല്ലാരും കൂടി അവനെ കളിയാക്കി കൊന്നു .അന്ന് മുതല്‍ സുനിയേ എല്ലാരും അങ്ങിനെ വിളിച്ചു തുടങ്ങി.." കൊന്ത സുനി "
കത്തി സമ്മാനം
അപ്പച്ചന് ആകെ ഒരു പെങ്ങളെ ഒള്ളു. എന്നും വീട്ടില്‍ വരും , വിശേഷങ്ങള്‍ ചോദിക്കും, ആണ്മക്കള്‍ രണ്ടു പേര്‍ അമേരിക്കയില്‍ ആണ് താമസം, അമ്മായിയും പോയിടുണ്ട് കേട്ടോ കുറച്ചു നാള്‍ അമേരിക്കയില്‍ താമസിക്കാന്‍ . എന്താണാവോ ഒരു വര്ഷം കഴിഞ്ഞപ്പോ തിരികെ വന്നത്രേ. അമേരിക്കകാരുടെ ഭക്ഷണം ശേരിയല്ലന്നു . പുള്ളികാരിക്ക് ചക്ക, കിഴങ്ങ് (മരചീനി) അതൊക്കെയാ വലിയ ഇഷ്ടം. ആ നമ്മള്‍ പറഞ്ഞു വന്നത് അതല്ല. ഈ കഴിഞ്ഞ ഡേ അമ്മായിയുടെ പിറന്നാള്‍ ആയിരുന്നു. വലിയ ആഖോഷപൂര്‍വം ആങ്ങളമാരും, പെണ്മക്കളും, നാട്ടില്‍ ഉള്ള ഒരു മോനും പേരകുട്ടികളും ചേര്‍ന്ന് ആഖോഷിക്കാന്‍ തീരുമാനിച്ചു . ഓഫീസില്‍ നിന്ന് ഞാന്‍ നേരിട്ട് അങ്ങോട്ട് ചെന്ന്. എല്ലാരും ഓടി നടന്നു പണി ചെയ്യുന്നു. എന്തെങ്ങിലും ഞാനും ചെയ്തില്ലെങ്ങില്‍ മോശമല്ലേ . അപ്പോഴാണ് ജെസ്സി ആന്റി സവാള അരിയാന്‍ ഏല്പിച്ചത് . കത്തി അനേഷിച്ചു നടന്ന എനിക്ക് ആ വലിയ വീട്ടില്‍ ഒരു കത്തി പോലും കിട്ടിയില്ല. എവിടെയോ കിടന്ന ഒരു തുരുമ്പ് പിടിച്ച കത്തി ജെസ്സി ആന്റി എനിക്ക് തപ്പി കൊണ്ട് വന്നു തന്നു. ഒരു കണക്കിന് ഞാന്‍ സവാളയും തക്കാളിയും എന്റെ സകല ബലവും എടുത്തു അരിഞ്ഞു. "ഇവിടെ ഉണ്ടായിരുന്ന കത്തിയൊക്കെ എന്തിയെ"? . അമേരിക്കയില്‍ നിന്ന് കൊണ്ടുവന്ന കുറെ മൂര്‍ച്ചയുള്ള കത്തി ഒരികല്‍ പോയപ്പോ ഞാന്‍ കണ്ടിരുന്നു. ഒരെന്നത്തിനു ഞാന്‍ കണ്ണും വെച്ചതാ. അത് ഇന്ന് ചോദികണമെന്നു മനസ്സില്‍ ഒരു പ്ലാനും ഇട്ട ഞാന്‍ പോയത് തന്നെ. ജെസ്സി ആന്റിയുടെ മറുപടി കേട്ടപ്പോ ഞാന്‍ ഞെട്ടി. ഒരെറ്റ കത്തി പോലും ഇവിടെ ഇപ്പൊ കിട്ടാനില്ല മോളെ . ഞാന്‍ നേരെ അമ്മായിയുടെ അടുത്ത് ചെന്ന്." അമ്മായി കത്തിയൊക്കെ എന്തിയെ..നല്ല മൂര്‍ച്ചയുള്ള കത്തിയാണല്ലോ . അവിടെ കത്തിയൊന്നും ഇല്ല " ഞാന്‍ ഒന്ന് ചെറുതായി സോപ്പിട്ടു. നേരിയ ഓര്മ കുറവ് ഉള്ള അമ്മായി പറഞ്ഞു . ..ആ വേല്കാരി പെണ്ണ് എല്ലാ കത്തിയും കൊണ്ടുപോകും . ഒരെണ്ണം പോലും ഇവിടെ വെക്കാന്‍ പറ്റില്ല. നിരാശയോടെ ഞാന്‍ വീണ്ടും അടുകളയിലേക്ക് പോയി . അങ്ങിനെ കേക്ക് മുറികേണ്ട ടൈം ആയി. പേരകുട്ടികള്‍ എല്ലാരും ഒരു നീണ്ട സമ്മാന പൊതിയുമായി അമ്മയുടെ അടുക്കല്‍ നിരന്നു നിന്നു. ഹസീന ചേച്ചി കൊണ്ട് വന്ന കത്തി കൊണ്ട് കേക്ക് മുറിച്ചു.പിന്നെ സമ്മാന പൊതികള്‍ ഓരോന്നായി അമ്മായി തുറക്കാന്‍ തുടങ്ങി. അക്ഷമയോടെ പേരകുട്ടികള്‍ നില്പായി .. മഞ്ച് , കിറ്റ്-കാറ്റ് ആണെന്ന ധാരണയില്‍ ആണേ എല്ലാരും അത് കൊടുത്തത് . അത് വാങ്ങാനുള്ള നില്‍പാണ്. അമ്മായി ഓരോ പൊതിയും തുറന്നു. എല്ലാരേയും ഞെട്ടിച്ചു കൊണ്ട് ..ഓരോനിലും ഓരോ കത്തികള്‍ . ബര്ത്ഡേ സമ്മാനമായി അമ്മായിക്ക് കിട്ടയത് 5 കത്തികള്‍ . മോക്ഷണം പോയ എല്ലാ കത്തികളും ഭദ്രമായി അമ്മായിയുടെ അലമാരയില്‍ ഇരിപുണ്ട്.അതിന്റെ കൂടെ ഈ 5 എണ്ണവും ഇനി ഉണ്ടാവും . അമ്മായിയുടെ ഒരു കത്തി പേടിയുടെ ഫലമാനെത്രേ ഈ മോക്ഷണം .
യാത്രാമൊഴി
യാത്രയാകുന്നൊടുവില്‍ ഈ കിളിയും
ദേശാടനകാലം കഴിഞ്ഞിവിടം
വിടുന്നോരായിരം സ്മരണകളുമായ്
പുതിയൊരു ഗേഹം തേടി.
ആരെന്നോര്‍ക്കാതെ അധരംപൊഴിഞ്ഞ
പടുവാക്കുകള്‍കൊപ്പമെന്‍ പ്രവര്‍ത്തികളും
നല്‍കുമോ മാപ്പെനിക്കീ നിമിഷം
വിടചോല്ലിടും മുന്നെയോരിക്കല്‍ കൂടി.
എന്തിനോ നിറയുന്നുവിന്റെ മിഴിയും
മൌനമായ് പെയ്യുന്നു പ്രാര്‍ത്ഥനയും
പൊഴിക്കുമോ ഒരു പൊന്‍തൂവല്‍
നല്ല ഇന്നലയുടെ ഒര്മൈക്കായ് .
(ഒരു വൈദിക സുഹുരുതിന്റെ യാത്രയയപ്പില്‍ കൊടുത്ത വരികള്‍ 11 വര്ഷം മുന്ന് )
ഉടഞ്ഞ കണ്ണാടി ചീളുകള്‍ .
തകരന്നു വീണ കണ്ണാടി ചില്ലുകല്‍ക്കുള്ളിലിരുന്നു
ജീവിതമെന്നെ നോക്കി വിക്ര്തമായി ചിരിച്ചു .
ചിന്നിയ ചില്ലതിലോന്നില്‍
അച്ഛന്റെ ദ്യനതയുടെ മുഖം
എരിയുന്ന നെരിപോട് ചുമക്കുന്ന-
ജീവിതമാകുന്ന ഭാരത്തിന്റെ
രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്ന
വേദനയാല്‍ തകര്‍ന്നുപോയി ആ ചിള്.
ശാപവാക്കുകള്കുള്ളില്‍ മനസിന്റെ
നോവിറക്കി വെക്കുന്നരോമ്മതന്‍
നെഞ്ചില്‍ വാല്സല്യതിന്‍ ഉറവ വറ്റിയോ
ജനിമ്രിതിയുടെ...ഇടവഴിയിലെവിടെയോ
വേരറ്റ് പോയ സ്നേഹരാഹിത്യം
പകര്‍ന്നു നല്‍കിയത് അമ്മിഞ്ഞ വഴിയോ
നെടുകെ പിളരന്നു തകരന്നു ആ ചീള് .
അഴുക്കുപുരണ്ട മുണ്ടിന്‍ കോന്തലയില്‍
ഒളിച്ചുവെച്ച മിട്ടായികിന്നും സ്നേഹത്തിന്റെ
മധുരവും തേനിന്റെ രുചിയും ..
പല്ലില്ലാതൊരു മോണകാട്ടി മുത്തശിയമ്മ
എന്നെ നോക്കി പുഞ്ചിരിച്ചൊരു ചീളില്‍
എല്ലാം അറിഞ്ഞൊരു ഭാവം ..
എല്ലാം നശികുമ്പോഴും ഒന്നുമറിയാതെ
കുഞ്ഞികിടാങ്ങളായ് ശയനതിലാണ്ട
സഹോദരങ്ങള്‍ ...സ്നേഹത്തിന്റെ
ആ ചീളില്‍ ഒരിത്തിരി നനവുണ്ടായിരുന്നോ
ചിന്നിയിട്ടും തകരാതൊരു ചില്ല്
അതിലൊരു മനസായിരുന്നു
ഹൃദയതിലെകാഴ്ത്തിയ
കണ്ണാടി ചില്ലിലുടെ ചുടുനിണംയിറ്റുവീണു.
വലിഞ്ഞു മുറുകിയ ശ്വാസ നാളത്തില്‍
ജീവവായുവനായി പിടയുമ്പോഴും
താളം തെറ്റുന്ന ഹൃദയ മിടിപ്പില്‍
തളര്ന്നുപോകതൊരു മനസുമായി
ജീവിതം വെട്ടിപിടികാനിറങ്ങി
സ്വയംമെരിഞ്ഞു പോയ അബലയുടെ മുഖം
വിളറിവെളുത് വേദനയാല്‍ പിടഞ്ഞു .
അരുത്....നീയാ ചില്ല് വലിചൂരരുത് ..
നിന്റെ വിരലുകള്‍ക്ക് മുറിവ് പറ്റാം
ഒരുപക്ഷെ .. അതാ ഹൃദയതിലെക്കാഴ്ത്തിയവരില്‍
ഒരാള്‍ നീയുമാവാം ...
Monday, May 24, 2010
കാത്തിരിപ്പ്
ആകാശത്തിന്‍ അനതതയിലേക്ക് ..
നീളുന്ന മിഴികളുമായി ...
ആരെയോ തിരയുന്നു ചുറ്റിലും ...
കണ്ടുമറന്ന മുഖങ്ങളില്‍ എല്ലാം ..
വിടരാത്ത പുഞ്ചിരി ..
കാണാനാഗ്രഹിച്ച മുഖമില്ല ..
ചുറ്റിലുംഎന്നാ തിരിച്ചറിവില്‍ ....
ഈറനാകുന്നു മിഴികള്‍ ...
പകലെന്നോ ഇരവെന്നോയില്ലാതെ ...
നീളുന്നുവനതമാം കാത്തിരിപ്പ് ...
ഒരികലെന്‍ ചാരത്ത അനഞ്ഞിടുമാ
മുഖമെന്നോരകവേ .
തളരിതമാകുന്നു മനം .
എത്ര നാള്‍ ഇനിയുമെത്ര നാള്‍കൂടി ഈ കാത്തിരിപ്..
ഇടൈക്കുതിരുന്നു ചോദ്യശരങ്ങലെന്‍
മനസിനെ കുത്തി മുറിവെല്പിക്കവേ ...
ഒരിറ്റു കണ്ണുനീര്‍ മുത്തുകളെന്‍ ..
കപോലങ്ങളെ തഴുകി കടന്നുപോയ് ...
ഈറനണിഞ്ഞ മനസിനുള്ളില്‍ പ്രതീക്ഷയുടെ
കൈതിരിവെട്ടം പോല്‍ ഇടൈക്ക് എത്തുന്ന വിളികളില്‍ ..
ആശ്വാസം കണ്ടെത്താനാവാതെ വിവശയാകുന്നു മനം ..
എന്നിടുമെന്തേ നീയറിഞ്ഞില്ല നീ മാത്രമാറിഞ്ഞില്ല
ഈ ദുഖം ...
കണ്ണിലാതൊരു ജനത്തിന്‍ മുന്‍പില്‍ ...
ഒരു കണ്ണില്ലതെന്‍ ദുഖം ആരറിയാന്‍ ..
എങ്കിലും കാത്തിരിപ്പു ഞാന്‍ ...
തിരിച്ചു വരുന്നൊരു ദിനത്തിനായ് ...
(എന്റെ കാത്തിരിപ്പ് അന്നും ഇന്നും തുടരുകയാണ്. ഇനിയും വൈകരുതെ ...)
Friday, May 21, 2010
മഴ
പുലരിയിലെ കിളി കൊഞ്ചല്‍ പോലെ
രാത്രിയുടെ യാമങ്ങളെ ...ആര്ദ്രമാകുന്ന
മൌന സംഗീതം പോലെ ...മനസിന്റെ നേര്‍ത്ത ചില്ലയില്‍ ..
മഞ്ഞിന്‍ തണുപ്പുപോലെ ..
എന്റെ ജാലകമറയ്ക്കുള്ളിലൂടെ ..
കൈവിരല്‍ നീട്ടുന്ന കാമുകനെ പോലേ . .
എന്നുമെന്‍ മനസ്സില്‍ ..ഓര്‍മ്മകള്‍ ഉണര്‍ത്തും ..ഒരു പുലര്‍കാല സ്വപ്നത്തിന്‍ താരട്ടുപോലെ ..
എന്നും എനുള്ളില്‍ ആര്‍ത്തു പെയ്തു ..നീ ..
നിനോട് ഒത്തു ചേരാന്‍ ...നിന്നിലലിയാന്‍ ...
എത്രയോ മോഹിച്ചു ഞാനും ...
പുണ്യമാകാതെ പോയോരച്ഛന്‍.....!!
വാകമരത്തിന്റെ ഇലകള്‍ പൊഴിയുന്നത് കാണാന്‍ നല്ല ഭംഗിയാണ്. ഈ ജാലകവാതിലില്‍ നില്‍കുമ്പോള്‍ മനസിന് നല്ലൊരു കുളിര്‍മ .ഋതുക്കള്‍ മാറുന്നത് എത്ര പെട്ടന്നാണ് വൃഷങ്ങള്‍ക്ക് മനസിലാകുന്നത്. ഓരോ ഋതുവിനനുസരിച്ചും അവ പൂക്കുന്നു, കായ്കുന്നു, തളിര്‍ക്കുന്നു,, കൊഴിയുന്നു. മനുഷ്യര്‍ മാത്രം ഒന്നും അറിയുനില്ല..വര്‍ഷങ്ങള്‍ കടന്നുപോകുന്നത് കണ്ണുചിമ്മുന്ന വേഗതയിലാണ്. ഈ അധ്യയന വര്‍ഷവും കഴിയാറായി, ഓരോ വര്‍ഷവും പുതിയ കുട്ടികള്‍ വരുന്നു, കുറേപേര്‍ കോളേജ് ജീവിതത്തിനോട് വിടപറഞ്ഞു പുതിയൊരു ജീവിതത്തിലേക്ക് കടക്കുന്നു. ആയിരകണക്കിന് കുട്ടികള്‍ ക്കിടയില്‍ ഓര്‍മയില്‍ തങ്ങി നില്‍കുന്ന കുറെ മുഖങ്ങളുണ്ട്. എന്നും ഓര്‍കുന്ന കുറച്ചു കുട്ടികളുടെ മുഖങ്ങള്‍.
ഇന്ന് ലക്ഷ്മിയെ കാണണം . കുറച്ചു ദിവസമായി ആ കുട്ടി പറയുന്നത് എന്നോട് എന്തോ സംസരികണമെന്നു . എന്തായാലും ഇന്നാവാം എന്ന് പറഞ്ഞിടുണ്ട്. കുറച്ചു നേരം അവളുടെ കൂടെ ഇരികണം. ആദ്യമായി അവളെ പരിചയപെട്ടപ്പോള്‍ തന്നെ ഒരടുപ്പം തോന്നിയിരുന്നു.. മൂന്ന് വര്ഷം കഴിയാറായി എപ്പോഴും മിസ്സേ എന്ന് വിളിച്ചു ഓടിവരും..ആ വിടര്‍ന്ന കണ്ണുകളില്‍ എന്തോ ദുഖം ഒളിഞ്ഞിരുപുന്ടെന്നു മനസിലായിട്ടും ഇതുവരെ ചോദിയ്ക്കാന്‍ തോന്നിയില്ല.. അവളുടെ സങ്കടം എന്തിനാ വെറുതെ ചോദിച്ചു കൂട്ടുന്നെ എന്ന് കരുതി.
മഞ്ഞിന്റെ നേര്‍ത്ത തണുപ്പ് ഇപ്പോഴും മാറിയിട്ടില്ല.. ഇലകള്‍ പൊഴിച്ച് നില്‍കുന്ന മരങ്ങള്കിടയിലൂടെ നടകുമ്പോഴും ഞാന്‍ അവളെ പറ്റി തന്നെയാണ് ആലോചിച്ചത്. എന്തായിരിക്കും അവള്കെന്നോട് പറയാനുണ്ടാവുക ? എന്തെങ്ങിലും സങ്ങടമാവുമോ അതോ വേറെ വല്ലതും ?
എന്നെയും കാത്തു കോളേജിന്റെ പടിക്കല്‍ തന്നെ നില്പുണ്ട് അവള്‍ ..ആ മുഖത്ത് ഇന്നലെ കണ്ട സന്തോഷഭാവമില്ല പകരം നിസംഗത മാത്രം. "വരൂ ഒരു ചായ കുടിക്കാം" ഞാന്‍ ക്ഷണിച്ചു. കാന്റീന്‍ന്റെ നിശബധതയില്‍ അവളുടെ പതിഞ്ഞ ശബ്ദം " മിസ്സ്, ഞാന്‍ അച്ഛനില്ലാതെ വളര്‍ന്ന കുട്ടിയാണ് എനികമ്മ മാത്രമേ ഉള്ളു. ". "അച്ഛന്‍ ..." ഞാന്‍ ചോദിച്ചു.. "അച്ഛന്‍ ജീവിചിരിപുണ്ട് " ഞെട്ടലോടെ ഞാന്‍ തലയുയര്‍ത്തി.. എനിക്കൊരികലും എന്റെ അച്ഛനെ കുറ്റം പറയാന്‍ കഴിയില്ല ആ മുഖത്ത് പലവിധ ഭാവങ്ങള്‍ മിന്നിമറഞ്ഞു. അവള്‍ പറയാന്‍ തുടങ്ങി .
അമ്മ ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് അച്ഛനെ വിവാഹം കഴികുന്നത്. അകന്ന ബന്ധുകൂടിയായ അച്ഛനെ എല്ലാര്ക്കും വലിയ ഇഷ്ടമായിരുന്നു. എല്ലാരോടും നന്നായി സംസാരിക്കയും, പെരുമാറുകയും, സുന്ദരന്മായ അദ്ധേഹത്തെ പറ്റി പറയുമ്പോള്‍ തറവാട്ടിലെ എല്ലാ പെണ്‍കുട്ടികള്‍ക്കും നൂറു നാവായിരുന്നു.അവളുടെ മുഖത്തും പ്രകാശം ..അവള്‍ തുടര്‍ന്നു എന്നാല്‍ അച്ഛനെ വരിക്കാന്‍ ഭാഗ്യം ലഭിച്ചത് എന്റെ അമ്മയ്ക്കായിരുന്നു. ഡിഗ്രി പഠനം പൂര്‍ത്തിയാക്കാന്‍ നില്കാതെ ജീവിതത്തിന്റെ സുന്ദരമായ ദിനങ്ങള്‍ ആഘോഷിച്ചു അവര്‍. സന്തോഷതിന്റെതയിരുന്നു ആ ദിനങ്ങള്‍. അമ്മയ്ക്ക് കൈ വന്ന ഭാഗ്യത്തെപറ്റി എല്ലാരും പാടി പുകഴ്തി. വര്ഷം ഒന്ന് കഴിഞ്ഞിട്ടും അമ്മ ഗര്‍ഭിണി ആയില്ല. എത്രയും പെട്ടന്ന് ഒരു കുഞ്ഞുണ്ടാവാനും , അതിനെ ലാളിക്കാനും ഏറെ മോഹിച്ചിരുന്ന അച്ഛന് നിരാശ തോന്നി തുന്ടങ്ങി. ജീവിതത്തിനോട് മടുപ്പ് തോന്നിയ ആ സമയത്താണ് കടയില്‍ സുന്ദരിയായ ഒരു പെണ്‍കുട്ടി ജോലിക്ക് വന്നത്.
അതെന്റെ അച്ഛന്റെ ജീവിതഗതിയെ മാറ്റിമറിച്ചു.ലെക്ഷ്മിയുടെ മുഖത്ത് വേദനയുടെ നിഴലാട്ടം ...ഒരു നിമിഷത്തെ മൌനത്തിനു ശേഷം അവള്‍ പറഞ്ഞു തുടങ്ങി .. വൈകാതെ അച്ഛനും ആ കുട്ടിയും സ്നേഹത്തിലായി .. അച്ഛന്റെ നിരാശ നിറഞ്ഞ മനസാവാം അതിനു കാരണം. ആ സ്നേഹം തെറ്റായ ബന്ധത്തിലേക്ക് വഴുതി വീഴാന്‍ അധികം സമയം വേണ്ടി വന്നില്ല. അത് പറയുമ്പോള്‍ ആ മുഖത്ത് മുന്‍പ് കാണാത്ത നിര്‍വികാരത. കണ്ണുകളില്‍ വല്ലാത്തൊരു ഭാവം. അവളുടെ കൈകളില്‍ ഒന്ന് ചേര്‍ത്ത് പിടിക്കാന്‍ ഞാന്‍ ആഗ്രഹിച്ചു. പക്ഷെ കഴിയുന്നില്ല എനിക്ക്. ഒന്ന് നെടുവീര്‍പിട്ടു അവള്‍ തുടര്‍ന്നു.
നാട്ടില്‍ എല്ലാവരും അറിഞ്ഞ ആ ബന്ധം എന്റെ അമ്മയുടെ ചെവിയില്‍ എത്തിയപോഴേക്കും ഞാന്‍ എന്റെ അമ്മയുടെ ഉദരത്തില്‍ ഉരുവായിരുന്നു. ആ സ്ത്രീയും അതുപോലെ എന്റെ അച്ഛന്റെ ജീവനെ ഉദരത്തില്‍ വഹിക്കുന്നു.. ഒരേ സമയം...ചിലപ്പോള്‍ ദിവസങ്ങളുടെ വ്യതാസം മാത്രം. അമ്മ ഒന്നും ചോദിച്ചില്ല അച്ഛനോട്, എന്റെ ജീവിതം തുലചെന്നു പറഞ്ഞു ശപിച്ചില്ല. സ്വന്തം കണ്ണുനീര്‍ മുഴുവന്‍ ഉള്ളില്‍ ഇട്ടു ഉരുകി. അവിവാഹിതയായ ആ സ്ത്രീയെ ഉപെഷികാന്‍ അച്ഛനും കഴിഞ്ഞില്ല.കാരണം ആ സ്ത്രീയെ അച്ഛന്‍ ഉപേഷിച്ചാല്‍ അവര്‍ ആല്‍മഹത്യ ചെയ്യേണ്ടിവരും., എന്നാല്‍ അമ്മയ്ക്ക് എല്ലാരും ഉണ്ട്. ഭര്‍ത്താവു ഒഴികെ, അതായിരുന്നു അച്ചന്റെ തീരുമാനം. ആ തീരുമാനത്തിലൂടെ കോടതി മുറിയില്‍ അച്ഛന്‍ അമ്മയെ ഉപേഷിച്ച് മറ്റേ സ്ത്രീയെ വിവാഹം ചെയ്തു. അവര്‍ക്ക് ജനിച്ച കുട്ടികള്‍ക്ക് അമ്മയും അച്ചനുമുണ്ടായി. എന്നാല്‍ എനിക്കോ? എനികച്ചന്‍ ഉണ്ടോ? കോടതി മുറിയില്‍ സ്വന്തം രക്തത്തില്‍ പിറന്ന മോളെ കാണാന്‍ ആഗ്രഹമുണ്ടോ എന്നാ ചോദ്യത്തിന് അച്ഛന്‍ പറഞ്ഞ മറുപടി ഇതായിരുന്നു
"ഒരികല്‍ ആ മുഖം കണ്ടാല്‍ പിന്നെയെനിക്ക് മറക്കാന്‍ കഴിയില്ല അതുകൊണ്ട് എനിക്ക് കാണേണ്ട "
ചിലപ്പോ നെഞ്ച് ഇടറിയാവനം അച്ഛന്‍ അത് പറഞ്ഞത് .എനികച്ചനോട് വെറുപില്ല മിസ്സേ..ഇപ്പോഴും എന്നെ തിരയുന്നുട് അച്ഛന്‍ ..എന്റെ കൂട്ടുകാരില്‍ നിന്നും ബന്ധുകളില്‍ നിന്നും ഇപ്പോഴും ഞാന്‍ കേള്‍കുന്നു എന്റെ അച്ഛന്റെ വിശേഷങ്ങള്‍.. പക്ഷെ കാണുന്ന മുഖങ്ങളില്‍ എന്റെ അച്ഛന്‍ ആരാണ് എന്ന് ഞാന്‍ എങ്ങിനെ തിരിച്ചറിയും? ഒരികലും കാണാത്ത എന്റെ അച്ഛന്റെ മുഖം ഞാന്‍ എവിടെയാ തിരയുക. ആരിലാ ഞാന്‍ അത് കണ്ടെത്തുക. എന്റെ അച്ഛന്‍ ചെയ്തത് തെറ്റാണോ? അറിയില്ല എനിക്ക്. അവിവാഹിതയായ, മാനം നശിപിച്ച പെണ്ണിനെ വിവാഹം ചെയ്തത് അവരോടു ചെയ്ത ശെരി. എന്നാല്‍ എന്നോടും എന്റെ അമ്മയോടും ചെയ്തത് ..ശേരിയോ തെറ്റോ ?
എന്നെങ്ങിലും എന്റെ ജീവിതത്തില്‍ ഞാനാ മോളെ നിന്റെ അച്ഛന്‍ എന്ന് പറഞ്ഞു ആ മനുഷ്യന്‍ കയറി വന്നാല്‍ ....എനിക്ക് സ്നേഹിക്കാന്‍ കഴിയുമോ ..അതും എനികറിയില്ല. ഇത്രനാള്‍. ഞാന്‍ അനുഭവിച്ച വേദനയ്ക്ക് പകരം അവിടെയും വേദന ഉണ്ടാവില്ലന്നു എനികുറപ്പില്ലല്ലോ മിസ്സേ... അവളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കാന്‍ എനിക്ക് കഴിഞ്ഞില്ല.... ചേര്‍ത്ത് അണച്ച് ആശസിപിക്കനല്ലാതെ വേറെ ഒന്നിനും എനിക്ക് കഴിഞ്ഞില്ല.. കാലം നിനക്ക് ഉത്തരം നല്‍കട്ടെ. . ഞാന്‍ മനസ്സില്‍ പറഞ്ഞു ശേരിയും തെറ്റും കാലം തീരുമാനികട്ടെ .
കുഞ്ഞി കവിതകള്‍
വരകള്‍
നെടുകെയും കുറികെയും വരകള്‍
വരകള്കുള്ളില്‍ ജീവിതം തേടുന്നു ഞാന്‍..
എങ്കിലും സ്വന്തം ജീവിതവര
തിരയാന്‍ മറന്നുപോയി ഞാന്‍......
മോക്ഷണം
അന്യന്റെ മനസ് സ്വന്തമാക്കുന്നത്....
മോക്ഷനമാനെങ്ങില്‍
അവനൊരു കള്ളനാണ്...
എന്റെ ഹൃദയം മോഷിട്ച്ച കള്ളന്‍..
മനസ്സ്
നാളേക്ക് വേണ്ടി
ഇന്നിന്റെ കയ്യില്‍
കൊടുത്തുവിട്ട ഇന്നലെയുടെ
ബാക്കിപത്രമെത്രേ
മനസ്
......................
നെടുകെയും കുറികെയും വരകള്‍
വരകള്കുള്ളില്‍ ജീവിതം തേടുന്നു ഞാന്‍..
എങ്കിലും സ്വന്തം ജീവിതവര
തിരയാന്‍ മറന്നുപോയി ഞാന്‍......
മോക്ഷണം
അന്യന്റെ മനസ് സ്വന്തമാക്കുന്നത്....
മോക്ഷനമാനെങ്ങില്‍
അവനൊരു കള്ളനാണ്...
എന്റെ ഹൃദയം മോഷിട്ച്ച കള്ളന്‍..
മനസ്സ്
നാളേക്ക് വേണ്ടി
ഇന്നിന്റെ കയ്യില്‍
കൊടുത്തുവിട്ട ഇന്നലെയുടെ
ബാക്കിപത്രമെത്രേ
മനസ്
......................
താറാവിന്റെ ആല്‍മഗതം
കാണുനില്ലല്ലോ ഇത്രയും നേരമായിട്ടും.. എന്നും എനിക്ക് മുന്നേ ഇറങ്ങി ഓടുന്നവരാണ്. രാവിലെ എന്നെ മാത്രം ഇറക്കി വിട്ടിടു..അവരെ കൂട്ടുനുള്ളില്‍ തന്നെ ഇട്ടിരികുകയായിരുന്നു .എന്തായിരികും..? അവിടെ, വീട്ടില്‍ നിന്ന് വിളി കേള്കുന്നുട് .തീറ്റ തരാനായിരികും ..ഇവിടെ മുഴുവന്‍ ചോരയുടെ മണം. അപ്പോള്‍ ഞാന്‍ ചിന്തിച്ചത് ശെരിയാണ്. എന്റെ കൂട്ടുകാരെ ഇന്ന് കറി വെച്ചിരിക്കുന്നു..കുഞ്ഞുങ്ങള്‍ ആയിരുന്നപോള്‍ എത്ര സ്നേത്തോടെയാണ് വീട്ടമ്മ ഞങ്ങളെ വളര്‍ത്തിയത്.. വെള്ളവും.. ഭക്ഷണവും തന്നു.. ഞങ്ങളുടെ തൂവലില്‍ തലോടി.. സ്നേഹപൂര്‍വമുള്ള വിളി കേട്ട് ഓടിവരുമ്പോള്‍.. വയറു നിറയെ തിന്നോ എന്ന് പറഞ്ഞു ....എത്ര ഭംഗിയുള്ള തൂവലായിരുന്നു എന്റെ കൂട്ടുകാര്‍ക്കു..അതെല്ലാം ചിതറി കിടക്കുന്നു.. അലുമോന്റെ കയ്യില്‍ എന്റെ കൂട്ടുകാരെന്റെ എല്ല് കഷണമല്ലേ ഇരികുന്നത്.. കഷ്ടം ഇതീനായിരുന്നോ ഇവര്‍ ഞങ്ങളെ ഇത്രമേല്‍ സ്നേഹിച്ചത്.. മുട്ടയിടും എന്നാ കാരണത്താല്‍ എന്നെ മാത്രം ഒഴിവാക്കി.. എന്റെ പൂവന്‍കൂട്ടുകാരെ .... കുറച്ചു നാള്‍ കഴിയുമ്പോള്‍ ഞാന്‍ മുട്ടയിടതാവും അപ്പോള്‍.. എന്നെയും ഇവര്‍..
ദുഖവെള്ളി
ഇന്ന് വെള്ളിയാഴ്ച
എനിക്കും നിനക്കും
കുരിശു സമ്മാനിച്ച ദിനം
നിന്റെ മാറ് പിളര്‍ത്തി
കടന്നുപോയരാ കുന്തമുനയാല്‍
എന്റെ നെഞ്ചകം പിളര്‍ന്നു .
രാത്രിയുടെ യാമങ്ങളില്‍
വൈകിയെത്തിയ ചുംബനത്തില്‍
ചതിയുടെ ദ്രംഷടങ്ങള്‍ ഒളിഞ്ഞിരി-
പ്പുന്ണ്ട് എന്നറിഞ്ഞിട്ടും നീയവനെ
സ്നേഹത്താല്‍ ചേര്‍ത്ത് അണച്ചു
ഒരു ദുഖ വെള്ളിക്കായ് ..
മൂന്ന് ആണികളാല്‍ തൂങ്ങിയാടുമ്പോഴും
വേദനയാല്‍ നിന്മനം പിടഞ്ഞതു
വരുന്ന ഉയര്‍പ്പ് ഞായറിനെകുറിച്ചോര്‍ത്തു.
ഇനിയും നിന്‍ കൈകാലുകളില്‍
ആണികള്‍ തുളച്ചു കയറും
ശിരസില്‍ മുള്‍കീരിടങ്ങള്‍ അമരും
ഇനിയും ദുഖ വെള്ളികള്‍ പിറക്കും- അന്ന്
എന്റെ ഹൃദയത്തില്‍ വീണ്ടും
കൂര്‍ത്ത വാളുകള്‍ തുളച്ചു കയറും
അറിഞ്ഞിരുന്നോ മകനെ നീയത്.
നിനകായ് വീണ്ടും കുരിശുമരം
തീര്കുകയാണ് ...ഓരോ ദുഖവെള്ളിയും.
Tuesday, May 18, 2010
സ്നേഹിതന്‍
കണ്ണാരം പൊത്തികളിചോരെന്‍ ബാല്യവും..
കൈകോര്‍ത്തു നടന്ന കൌമാരവും
ഇടവഴികളിലൂടെയോടി തീര്തിരുന്നാ..
നാളുകളിലെനികെകിയൊരു സ്നേഹിതനെ...
എന്നെകാള്‍രുദിനം മുന്നേയീപാരില്‍..
പിറന്നവനീ മണ്ണില്‍....മഴയുള്ള...
പിറ്റേ രാത്രിയെന്നികായി ...മാത്രമേങ്ങിലും...
നാളുകളിലോന്നന്നായി ഒന്നിച്ചു കളിച്ചവര്‍...
പള്ളികൂട യാത്രയിലെന്റെ സഹയാത്രികനായ്. ..
കൈകുള്ലെ സൌഹ്ര്ദമ് മുഴുവന്‍ ചേര്‍ത്തുവെച്ചു..
നാട്ടുവഴികള്‍ മുഴുവന്‍ ഓടിതീര്‍ത്ത ദിനങ്ങള്‍...
ഓടുതോറും..ദൂരം കൂടി കൂടി വന്നെങ്ങിലും..
മാനം കാണികാതെ സൂക്ഷികനെല്പിച്ചു...
സൌഹ്ര്ദതിന് മയില്‍പീലി തുണ്ടുകള്‍..
ആരും കാണാതെ പുസ്തകെട്ടിനുള്ളില്‍..
സൂക്ഷിച്ചുവേച്ചൊരു... ബാല്യകൌതുകം..
മുറിവേറ്റ കാല്മുട്ടിനുള്ളില്‍..സ്നേഹത്തിന്‍..
നീറ്റലായി കമ്മുനിസ്റ്പച്ച പിഴിഞ്ഞവന്‍..
നീറുന്ന മുറിവിന്റെ വേദന കണ്ണുനീരായി,,
ചേരുള്ള കൈകളെന്‍ മിഴികള്‍ തുടച്ചതും..
കാലത്തിന്‍ ഓട്ടതിനോടുവിലായി.....
യൌവനതിലെകുള്ള യാത്ര തുടങ്ങി..
സൌഹൃദങ്ങള്‍ മാറിവന്നു... കൂട്ടുകാരും..
ജീവിതഭാരമാകററാന്..മറുകരതെടി തോഴനും..
ഓര്‍മ്മകല്കുള്ളില്‍... ഇന്നുമാ തോഴന്‍...
ഉറക്കെ ചിരിക്കുന്നു... കളിക്കുന്നു...
കാലമോഴുകുന്നു വീണ്ടും മുന്നോട്ടു...
ഓര്‍മ്മകള്‍ മാത്രം ..പിന്നോട്ട്...
Friday, May 14, 2010
ഇടിവെട്ട് എന്ന വില്ലന്‍
പണ്ടൊക്കെ ഞങ്ങള്‍ വെള്ളയപ്പം ഉണ്ടാക്കിയിരുന്നത് കള്ള് ഒഴിചായിരുന്നു. അന്ന് ഇന്നത്തെ പോലെ ഇന്‍സ്റ്റന്റ് പോടിയൊന്നും ഇല്ല.. അന്നത്തെ ആ അപ്പത്തിനു എന്തൊരു ടേസ്റ്റ് ആണെന്നോ. അതും എല്ലാ ദിവസങ്ങളിലൊന്നും ഉണ്ടാക്കില്ല .ഈസ്റെര്‍, ക്രിസ്മസ് അതുപോലെ ഉള്ള എതെങ്ങിലുമൊക്കെ വിശേഷ അവസരങ്ങളില്‍ മാത്രമേ അപ്പം ഉണ്ടാക്കാര്‍ ഉള്ളു . എവിടെ പോയാലും എന്റെ കൂടെ രോഷിനി ഉണ്ടാകും. കാരണം എല്ലാ കള്ളത്തരങ്ങളും ഞങ്ങള്‍ രണ്ടാളും കൂടിയ ചെയ്യുക. അന്നും പതിവുപോലെ കള്ള് വാങ്ങാന്‍ ഞങ്ങള്‍ ചന്തയില്‍ പോയി.. വൈകുന്നേരം സമയം ..തുലാം മാസം . കള്ള് വാങ്ങാന്‍ ചെന്നപ്പോള്‍.. കടയിലെ ചേട്ടന്‍ മാര്‍ ചോദിച്ചു എന്തിനാ കള്ള് ? അപ്പന് കുടിക്കാന്‍ ആണോ? നല്ല മധുരമ ഒന്ന് കുടിച്ചു നോക്ക് ..അവര്‍ ഞങ്ങളോട് പറഞ്ഞു .
കള്ള് കുടിച്ചാല്‍ ചത്ത് പോകുമെന്ന അമ്മ പറഞ്ഞെക്കുന്നെ.. ദൈവം ശിഷിക്കും .. സങ്ങടതോടെ ഞാന്‍ പറഞ്ഞു .
തിരിച്ചു വീടിലേക്ക് വരുന്ന വഴിക്കാണ് അവള്‍ക്കു അങ്ങിനെ ഒരു ആഗ്രഹം തോന്നിയത്. നമ്മള്‍ക്കും ഒന്ന് കുടിച്ചു നോക്കിയാലോ. അപ്പന്‍ കുടിക്കുന്നത് കാണാറില്ലേ .അവളെന്നോട് ചോദിച്ചു കൊണ്ടേ ഇരുന്നു. എനിക്കും ചെറുതായി മോഹം തോന്നി ..എന്നാലും പേടികാരണം ഞാന്‍ പറഞ്ഞു .നീ കുടിക്കു ..എനിട്ടത്തിന്റെ ടേസ്റ്റ് പറ .. പറഞ്ഞു പറഞ്ഞു വീട് എത്താര്‍ ആയിരുന്നു അപ്പോള്‍.. ആകാശത്ത് കരിമേഘങ്ങള്‍ നിറഞ്ഞു കവിഞ്ഞു.. കമ്പി പാത്രത്തിന്റെ അടുപ്പ് തുറന്നു ഞാന്‍ അവള്‍ക്കു കുറച്ചു കള്ള് ഒഴിച്ച് കൊടുക്കാന്‍ തുനിഞ്ഞതും ...പെട്ടനായിരുന്നു കാതടിപികുന്ന ശബ്ധത്തില്‍ ഇടി മുഴങ്ങിയത് ......."അമ്മച്ചി..... " നീട്ടിയുള്ള ഒരു കരച്ചില്‍ ... കയ്യിലിരുന്ന കമ്പി പത്രം താഴെ വീണത് ഞാന്‍ അറിഞ്ഞേ ഇല്ല.. അന്ന് പിന്നെ പറയാന്‍ ഉണ്ടോ ..അടിയുടെ പൊടിപൂരം ആയിരുന്നു. പിന്നെ ഒരികലും കള്ള് കുടിച്ചു നോക്കണമെന്ന് എനിക്കോ അവള്‍ക്കോ തോന്നിയട്ടില്ല.
അവള്‍ക്കു ഭാര്നതാണോ ?
.......അവള്‍...........
ജീവിതം നീര്‍കുമിളയാണെന്നും
സ്നേഹം ശ്വശതമെന്നും
വിശ്വസിച്ചിരുന്നവള്‍.
കടലിനേക്കാള്‍ ഉപ്പു
കണ്ണുനീരിനു ഉണ്ടെന്നറിഞ്ഞപ്പോള്‍
കരയാന്‍ മടിച്ചവള്‍.
ചിരിക്കും ചതിക്കും
ഒരേ മുഖചായയാണെന്നറിഞ്ഞു
തിരമാലകള്‍ പോലുള്ള
ചിരി ഉപെഷിച്ചവള്‍.
അവനും അവള്‍ക്കുമിടയിലെ മൌനത്തില്‍
കള്ളങ്ങളാല്‍ തീര്‍ത്തോരായിരം മുഖങ്ങള്‍
ഒളിച്ചിരിപ്പുണ്ടെന്നറിഞ്ഞിട്ടുമെന്തിനോ
അവനെ മാത്രം സ്നേഹിച്ചവള്‍.
ഇന്നലകളില്‍ അവനവളുടെ വാക്കുകള്‍ക്ക്
അര്‍ഥങ്ങള്‍ തേടിയിരുന്നു .
അവന്‍ നടന്ന മുള്‍വഴികളക്കു മുന്നേ
പതിഞ്ഞൊരു പാദങ്ങളും അവളുടേത്
എനിട്ടും അവന്‍ പറഞ്ഞു ..
'ഭ്രാന്താണ് അവള്‍ക്കെന്നു'
നിലച്ച നിലവിളിക്കപ്പുറമിന്നും
മയങ്ങി കിടക്കുന്നു മൌനം
നെഞ്ഞിന്‍ കോണിലെവിടെയോ
പിടഞ്ഞു വീഴുന്ന ഓര്‍മകള്‍ക്ക്
ഭ്രാന്ത് പുലമ്പലിന്‍റെ ഗന്ധം.
ഒരോല കുടകീഴില്‍ അവള്‍ മറച്ചൊരു
ജീവനാം സ്വപ്ങ്ങളും, മോഹങ്ങളും
അവന്‍ ഉടച്ചുകളഞ്ഞ മനസും
അറിയില്ലെന്ന നാട്യത്തില്‍
അവന്‍ അണിഞ്ഞ പോയ്മുഖവും
അറിഞ്ഞിട്ടു അറിയായ്ക നടിക്കുന്നു
ഈ ഭ്രാന്തി..................
Tuesday, May 11, 2010
വര്‍ണ്ണങ്ങള്‍ മങ്ങിയ സമ്മാനപൊതി
എന്നെ നോക്കി കണ്ണീര്‍ പൊഴിക്കുന്നു ഞാന്‍
ഈ ചില്ലു ജാലകത്തിനപ്പുറം നിന്ന്..
വര്‍ണകടലാസ് പെട്ടിയില്‍
എന്നെ ഞാന്‍ പൊതിയുമ്പോള്‍..
കണ്ണുകളില്‍ നക്ഷത്രങ്ങള്‍.
ചുണ്ടില്‍ നിലാമഴ മുത്തുകള്‍.
കിനാക്കളുടെ അന്തപുരത്തില്‍
വഴിയോര കണ്ണുംനട്ടു
ഞാന്‍ കാത്തിരുന്നു..
സാഫല്യത്തിന്റെ അശ്വരഥത്തില്‍
പ്രണയപുഷ്പ്പവുമായ് വരുന്നവനെ..
വരില്ലാ ഈ വഴിത്താരയിലവന്‍
ഇനിയൊരിക്കലുമെന്നറിഞ്ഞിട്ടും
കാത്തിരിക്കുന്നു ഞാന്‍ എനിക്കൊപ്പം..
ദിനരാത്രങ്ങളെന്നില്‍ കൊഴിയവേ
വാടിതളര്‍ന്നൊരു കുഞ്ഞുപൂവ്
എന്നുള്ളില്‍ ജീവനായ് പിടയുന്നു..
നെഞ്ചോടു ചേരും ചുണ്ടുകളുടെ വിതുമ്പലും
തലോടും വിരലുകളുടെ വിറയലും
എന്നോര്‍മ കിടക്കയില്‍..
എന്നേക്കുമായി തിരിച്ചറിയുന്നു
വിഫലമാണീ കാത്തിരുപ്പെന്ന്..
സ്വീകരിക്കാന്‍ നാഥനില്ലാത്ത
വര്‍ണ്ണങ്ങള്‍ മങ്ങിയ
സമ്മാന പൊതിയാണ് ഞാനെന്ന്..
എന്നും ഞാനേകയായിരുന്നെന്ന്..
Tuesday, May 4, 2010
പിഴച്ചവള്‍ ഞാന്‍ മാത്രം..
എന്റെ അച്ഛനാരാണണമ്മേ ...
പള്ളികൂടം വിട്ടുവന്നോരോമന ..
കുഞ്ഞുമോന്റെ ചോദ്യമെന്നുള്ളില്‍
പല മുഖങ്ങള് മിന്നിമറിയിച്ചു
അതിലാരുടെ മുഖം പറയും ഞാന്‍ . .
സ്നേഹത്താല്‍ തേനുറിയ വാക്കുകള്‍കുള്ളില്
എനിക്കായവന് ചതികള്‍ തീര്ത്തു
വലിചെരിഞ്ഞെന്നെ നിര്ദധാഷ്ണൃയം .
കാമവെറിപൂണ്ട കൈകളിലേക്ക്
അതിലെനിക്ക് കിട്ടിയ സമ്മാനം നീ.
കണ്ണീര്‍ വറ്റിയ യാചനക്കൊടുവില്‍
ജീവന്മാത്രം തിരിച്ചുതന്നവര്‍ ..
ഓര്മകള്‍ക്കുള്ളില്‍ ആ നിഴല്‍ രൂപങ്ങള്‍..
കാമവെറിയാല്‍ അലറുന്നു വീണ്ടും..
നൃത്തം ചവിട്ടുന്നു...ഭ്രാന്തമായി..
അടിവയ്ടിനുളില് ജീവന്റെ തുടിപ്പ്
പാവാടവള്ളിയാല്‍ കെട്ടിമുറുക്കി
എനിട്ടുമെപ്പോഴോ മാലോകരറിഞ്ഞു
പത്രങ്ങള്‍ ചാനലകുളാഘോഷിച്ചുയീകഥ
കഥകള്കുള്ളില്‍ പുതിയ കഥകള് മെനഞ്ഞവര്‍ .
മാന്യതയുടെ മുഖമൂടിയണിഞ്ഞ ലോകം
കോടതിമുറികളിലെന്നെ കീറി മുറിച്ചു .
ഓടിവിലായ വിധിയെത്തി ..
വഴിപിഴച്ചവള്‍ . ..ഞാന്‍
മാന്യന്‍മാരവരെ പൂവിട്ടാനായിച്ചു ലോകം..
വീണ്ടും ചതികുഴികള്‍ തീര്തിടുവാന്‍ .
ഇവിടെ .പിഴച്ചവള്‍ ഞാന്‍ മാത്രം..
ഇതെന്റെ മാത്രം വിധിയോ..
മോക്ഷം
ഈ കവിത (കവിതയെന്നു പറയാന്‍ പറ്റുമോ എന്നറിയില്ല ) എട്ടു ഇയര്‍ മുന്നേ ഒരു ബുളെട്ടില്‍ പ്രസിധികരിച്ചതാണ് ഒരു സുഹൃത്തിന്റെ നിര്‍ബന്ധപ്രകാരം ..
----------------------------------------
തപിക്കുന്നെന്‍ ഹൃദയം നാഥാ നിന്നെ തേടി
ഉരുകുന്നീ ഊഷര ഭുവില്‍ ഏകയായ്
ചെളികുണ്ടില്‍ വിടര്‍ന്നൊരു ചെന്താമര
മോക്ഷമില്ലാതലയുന്നു ഞാനും പ്രഭോ.
വിരിയില്ല പൂക്കളീ തളിരിടുംമുകുളത്തില്‍
വാടിപോയെരെന്‍ മോഹങ്ങള്കൊപ്പം ...
മലര്‍വാടിയില്ലാതെയീ പോയ്കയെന്തിനു
വിരിയാത്ത പൂകള്‍ എന്തിനീ ആമ്പലിന്
പിഴുതെരിയുന്നുവെന്നെ വീണ്ടുമാ ചെളിയില്‍
മോക്ഷമില്ലാത്ത യാത്രയകുന്നുവത് - പക്ഷേ
മോഹികുന്നോരോ നിമിഷവും മോക്ഷത്തിനായി
തരുമോരുനിമിഷമെങ്ങിലും എനിക്കായ് .
വസന്തവും ഗ്രീഷ്മവും വന്നതറിഞ്ഞില്ല ഞാന്‍..
തളര്‍ന്നു വീണു ആഗാതമാം ഗര്‍ത്തത്തില്‍
വല്ലികള്‍ പടരുന്നു ഞെരുകുന്നുവെന്നെ
കൂപ്പുകൈകളായ് മാറുന്നു ഞാനും ...
----------------------------------------
തപിക്കുന്നെന്‍ ഹൃദയം നാഥാ നിന്നെ തേടി
ഉരുകുന്നീ ഊഷര ഭുവില്‍ ഏകയായ്
ചെളികുണ്ടില്‍ വിടര്‍ന്നൊരു ചെന്താമര
മോക്ഷമില്ലാതലയുന്നു ഞാനും പ്രഭോ.
വിരിയില്ല പൂക്കളീ തളിരിടുംമുകുളത്തില്‍
വാടിപോയെരെന്‍ മോഹങ്ങള്കൊപ്പം ...
മലര്‍വാടിയില്ലാതെയീ പോയ്കയെന്തിനു
വിരിയാത്ത പൂകള്‍ എന്തിനീ ആമ്പലിന്
പിഴുതെരിയുന്നുവെന്നെ വീണ്ടുമാ ചെളിയില്‍
മോക്ഷമില്ലാത്ത യാത്രയകുന്നുവത് - പക്ഷേ
മോഹികുന്നോരോ നിമിഷവും മോക്ഷത്തിനായി
തരുമോരുനിമിഷമെങ്ങിലും എനിക്കായ് .
വസന്തവും ഗ്രീഷ്മവും വന്നതറിഞ്ഞില്ല ഞാന്‍..
തളര്‍ന്നു വീണു ആഗാതമാം ഗര്‍ത്തത്തില്‍
വല്ലികള്‍ പടരുന്നു ഞെരുകുന്നുവെന്നെ
കൂപ്പുകൈകളായ് മാറുന്നു ഞാനും ...
മയില്‍പീലി
എന്റെ പുസ്തക താളില്‍ ഇരുന്നു ഒരികലും ആ മയില്‍പീലി പ്രസവിച്ചില്ല എന്നും മാനം കാണികാതെ ഞാനത് എടുത്തു നോക്കും. ആ താളുകള്‍ നിറയെ മയില്‍പീലി കുഞ്ഞുങ്ങള്‍ ഉണ്ടോ എന്നോ ആകാംഷയോടെ... ആ മയില്‍പീലി എനിക്ക് സംമാനികുമ്പോള്‍ അവന്‍ എന്നോട് പറഞ്ഞിരുന്നു ..ഈ മയില്‍പീലി പ്രസവിച്ചു ഒരുപാടു കുഞ്ഞുങ്ങള്‍ ഉണ്ടാകുമ്പോള്‍ ഞാന്‍ വന്നു നിന്നെ കൊണ്ടുപോകും.. എന്റെ നക്ഷത്ര കൊട്ടാരത്തിലേക്ക്. എന്റെ കണ്ണിലെ തിളക്കം അവന്റെ കണ്ണിലേക്കു പകരുന്നത് നോക്കി ഞാന്‍ നിന്നു...വിലപെട്ട ഒരു കൈമുതല്‍ പോലെ...ഞാന്‍ എന്റെ പുസ്തകത്തില്‍ മാനം കാണാതെ ...ആരുമറിയാതെ ആ മയില്‍പീലി ഒരു നിധി പോലെ സൂക്ഷിച്ചു വെച്ചു.. നാളിതു വരെയായിട്ടും പ്രസവികാത്ത ആ മയില്‍ പീലികെന്നോട് ഒരുപാടു കഥകള്‍ പറയാന്‍ ഉണ്ടായിരുന്നു.
നക്ഷത്ര കണ്ണുള്ള രാജകുമാരനെ സ്നേഹിച്ച ഒരു പെണ്‍കുട്ടിയുടെ കഥ..സ്വപങ്ങള്‍ കാണാന്‍മാത്രം വിധികപെടുന്ന മയില്പീലികളുടെ കഥ... ..ആ കഥകളില്‍ ഒരു മയില്‍പീലിയും പ്രസവിചിരുനില്ല...എങ്ങിലും എന്റെ മയില്‍പീലി പ്രസവികുമെന്നും ,കൊട്ടാരത്തിലേക്ക് എന്നെ കൊണ്ടുപോകാന്‍ നക്ഷത്ര കണ്ണുള്ള എന്റെ രാജകുമാരന്‍ വരുമെന്നും ഞാന്‍ വെറുതെ പ്രതീഷിച്ചിരുന്നു...ഇതൊന്നുമറിയാതെ എന്റെ മയില്‍പീലി ആ പുസ്തക താളിനുള്ളില്‍ അപ്പോഴും സുഖ സുഷുപ്തിയില്‍ ആയിരുന്നു ..ഒരികലും വരാത്ത നക്ഷത്ര കണ്ണുള്ള രാജകുമാരനെയും കാത്തു... ഞാനും...
ജീവിതം
എവിടെ നിന്നായിരുന്നു എന്‍റെ നഷ്ട്ടങ്ങള്‍ ആരംഭിച്ചത് സ്വന്തമായി ഒരു ജീവിതം വേണ്ട എന്ന് തീരുമാനിച്ച നിമിഷങ്ങളിലോ അതോ കിട്ടിയ സൌഭാഗ്യത്തെ ഹോം സീകെന്‍സ് എന്ന പേരില്‍ ഉപെഷിച്ചപ്പോഴോ ?
അതോ ദുഖങ്ങള്‍ എല്ലാം എനിക്ക് തന്നിട്ട് എല്ലാ സന്തോഷങ്ങളും അവര്ക്കു നല്‍കണേ എന്ന പ്രാര്‍ത്ഥനാ മന്ത്രങ്ങള്‍ മനസ്സില്‍ നിറഞ്ഞു നിന്നപ്പോളോ... ഇല്ല അറിയില്ല .....
ഇപ്പോള്‍ നഷ്ട്ടങ്ങള്‍ കണക്ക് എടുക്കാന്‍ പോലും കഴിയാത്ത വിധം വളര്‍ന്നിരിക്കുന്നു ഇതു എന്തുകൊണ്ട് സംഭവിച്ചു ??
ഇപ്പോളും എല്ലാ നഷ്ട്ടങ്ങളും എന്നെ മാത്രം തേടി വരുന്നു എന്തുകൊണ്ട് ??
ഉത്തരം ഇല്ലാത്ത ഇത്തരം ഒരായിരം ചോദ്യങ്ങള്‍ മനസിനെ വരിഞ്ഞു മുറുക്കുന്നു അസ്ഥികള്‍ പൊടിഞ്ഞു നുറുങ്ങുന്ന വേദനയിലും മനസ്സില്‍ ഈ ചോദ്യങ്ങള്‍ വീണ്ടും കടന്നുവനുകൊണ്ടേ ഇരിക്കുന്നു ....
ഈ ലോകം എനിക്ക് മാത്രം എന്തുകൊണ്ട് നഷ്ട്ടങ്ങള്‍ മാത്രം തരുന്നു എന്നവള്‍ ജനാല ഇഴകളിലൂടെ അവള്‍ക്ക് മാത്രം കാണാന്‍ കഴിയുന്ന ഇരുട്ടിന്റെ ആത്മാവിനോട് ചോദിച്ചു കൊണ്ടേ ഇരുന്നു .... ആ ആത്മാവും അവള്‍ക്ക് ഒരു ഉത്തരവും കൊടുക്കാതെ വീണ്ടും കൂരിരുട്ടിലേക്ക് ഒളിച്ചു
കൊഴിഞ്ഞു വീഴുന്ന അവളുടെ റോസചെടികളുടെ ഇലകളോടും അവള്‍ ചോദിച്ചു നിങ്ങള്‍ക്കും എന്നെ പോലെ സ്വപങ്ങള്‍ മരിച്ചുവ്വോ ? അതാണോ നിങ്ങളും............ ?
എല്ലാ ദുഖങ്ങളില്‍ നിന്നും ഒരു മോചനം .......... എന്‍റെ റോസാ ചെടിയുടെ ഇലകള്‍ പോലെ ... അവളുടെ മനസ് മന്ത്രിച്ചു .. നഷ്ട്ടത്തിന്റെ ഗുണന പട്ടിക ഇവിടെ തീരട്ടെ ..... ഇനിയും ആ നഷ്ട്ടങ്ങല്ക് കൂട്ടിരിക്കാന്‍ വയ്യാ .... അവളുടെ മനസ്സ് മന്ത്രിച്ചു
ഒരല്‍പം ആശ്വാസം തനിക്കു കിട്ടിയേ തീരു എന്ന ഉറച്ച തീരുമാനത്തില്‍ അവള്‍ നഷ്ട്ടങ്ങളുടെ കണക്കു പുസ്തകം തല്ക്കാലതെക്ക് അടച്ചു വെച്ചു എഴുന്നേറ്റ് സ്വാന്തന്തിന്റെ കുളിര്‍ കാറ്റു കടന്നു വരുന്ന ജനാലക്കരികിലേക്ക് നടന്നു
അടയാന്‍ മടിച്ചു നിന്ന ജനല്‍ പാളികളിലൂടെ പുറത്തേക്കു നോക്കവ്വേ തന്‍റെ റോസാചെടി മുഴുവന്‍ പൂകളാല്‍ സുന്ദരി ആയിരിക്കുന്നതവള്‍ കണ്ടു
പൊഴിഞ്ഞു പോയ ഇലകള്‍ക്ക് പകരം പുതിയ നാമ്പുകള്‍ തളിര്‍ത്തു നിക്കുന്നു പഴയ ആ ഇലകള്‍ പൊഴിഞ്ഞു പോയില്ലായിരുന്നെങ്ങില്‍ ഈ മനോഹരമായ പൂക്കള്‍ ഇങ്ങനെ ഉണ്ടാകുമായിരുന്നില്ലന്നവള്‍ ഓര്‍ത്തു
ഒരുവേള തന്നിലും നഷ്ട്ടങ്ങളുടെ ഇതളുകള്‍ പൊഴിഞ്ഞു പോയി ഒരു പൂക്കാലം വന്നു ചേര്‍ന്നേക്കാം എന്നിലും വസന്തം ഒരു പൂകാലത്തിന്റെ പരാഗണം നടത്തിയേക്കാം ......
എവിടെയോ ഒരു ആശ്വാസത്തിന്റെ ചിറകടി മുഴങ്ങുന്നു
കണ്ണീരിന്റെ ഉപ്പുരസം വരണ്ട ചുണ്ടുകളിലേക്ക് എത്തും മുന്നേ അവള്‍ അത് തുടച്ചു മാറ്റി ...
അവളുടെ മനസ്സില്‍ മഞ്ഞു പെയ്യാന്‍ തുടങ്ങി മനസ് കുളിരിന്റെ കൂടാരത്തില്‍ നുഴഞ്ഞു കയറുന്നു
മനസിലെ കുളിരിലേക്ക് കാതിലൂടെ അലറാം മുഴങ്ങാന്‍ തുടങ്ങി ഇനി ചൂടു പിടിക്കുന്ന ജീവിത തിരക്കിലെക്കുള്ള യാത്രയാണ് മനസിലെ നഷ്ട്ടത്തിന്റെ കണക്കു പുസ്തകം ചുവരിലെ അലമാരയില്‍ സൂക്ഷിച്ചു അണിഞ്ഞോ ഒരുങ്ങി അവള്‍ പുറത്തിറങ്ങി ......
Saturday, May 1, 2010
എന്റെ സ്വന്തം മഴ
ഒരു മെയ്‌മാസ പുലരിയില്‍
നീയെന്നില്‍ നിറഞ്ഞു പെയ്തു
എന്റെ അല്മാവില്‍ കുളിരേകി
ആശ്വാസവും തണലുമായ് ...
എന്നും നിറഞ്ഞു നിന്ന എന്റെ മഴ..
പിന്നെയേതോ രാവില്‍...
എന്നെ തനിച്ചാക്കി ...ദൂരെയെങ്ങോ ..
ഏതോ ഊഷര ഭൂവില്‍..തണലേകാന്‍
മറഞ്ഞു പോയ്.... എന്റെ പ്രിയമഴ .
എന്റെ മഴക്ക്.. ...
Subscribe to:
Posts (Atom)