Wednesday, May 26, 2010

കൊന്ത സുനി



ഞങ്ങള്‍ കൊച്ചു കുട്ടികള്‍ ആയിരുന്നപ്പോള്‍ എന്നും സന്ധ്യാ സമയത്ത് അപ്പച്ചന്‍ ഞങ്ങളെ കടവാരത്ത് കൊണ്ട് പോകും. അവിടെ സെന്റ്‌ തോമസ്‌ പുന്യവാളെന്റെ ഒരു കപ്പേളയുണ്ട്. പുഴയോട് മുഖം തിരിച്ചു . കുറെ പടികെട്ടുകളും . പണ്ട് വഞ്ചിക്കു ചന്തയിലേക്ക് ചരക്കുകള്‍ കൊണ്ട് വരാന്‍ വേണ്ടി ആണ് ഈ പടികള്‍ ഉണ്ടാക്കിര്യിരുന്നത് . തൊട്ടടുതു പുഴയുടെ കളകളാരവം .. ഇന്നാ പടികള്‍ക്കു താഴെ  നികത്തി ..ഒരു പാത നിര്മിചിരികുകയാണ് . ആ പടികെട്ടുകളില്‍ എന്നും ഞങ്ങളെ കൊണ്ട് അപ്പച്ചന്‍ ഇരിക്കും . കുറെ കഥകള്‍ പറഞ്ഞു തരും. .ആ കാറ്റിന്റെ തലോടലില്‍ കപ്പലണ്ടിയും , കടലും ഒക്കെ കൊറിച്ചു ഞങ്ങള്‍ മക്കള്‍ അപ്പച്ചന്റെ രണ്ടു വശത്ത്‌മായി ഇരിക്കും.
പുഴയിലൂടെ ഒഴുകി വരുന്ന ഓലമടലും, തോന്ണന്‍  തേങ്ങയും എല്ലാം അപ്പോഴേ എടുകുക സുനിയുടെ ഹോബി ആണ് . അവന്‍ എത്ര പറഞ്ഞാലും പുഴയുടെ ഓരത്ത് ചെന്ന് നില്‍ക്കും, കൊച്ചു കുഞ്ഞായ അവന്‍ അങ്ങോട്ടദികം പോവാതിരിക്കാന്‍ ..അപ്പച്ചന്‍ അവനോടു പറഞ്ഞു.. മരിച്ചവരുടെ മൃതദേഹങ്ങളും അതിലൂടെ ഒഴുകി വരും..രാത്രി വന്നു പേടിപ്പികും കേട്ടോ. ശെരിക്കും  പുഴയിലൂടെ ...അവളുടെ മാറിലേക്ക്‌ ഉര്നിറങ്ങിയ ജീവന്റെ ദേഹങ്ങള്‍ ഒഴുകിവരിക പതിവാണ്.. അന്നൊക്കെ അധികം  വരാറില്ല എന്ന് മാത്രം.വെല്ലപോഴും ഒഴുകി വരും. പാലത്തിന്റെ അടിയില്‍ അടിയും.അന്ന് മുതല്‍ രാത്രി അയാള്‍ അവന്‍ കൊന്തയുമിട്ടെ പുറത്തു ഇറങ്ങുഗ ഉള്ളു. പേടികൊണ്ടല്ല.. പ്രര്തികാന്‍ അനെത്രേ .. കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ അത് മാറ്റുകയും ചെയ്തു. ധൈരം കിട്ടിയത്രേ. വലിയ കുട്ടിയായില്ലേ അതൊക്കെയ അവന്റെ വിചാരം. എന്നാലും ചില രാത്രികളില്‍ ഞങ്ങള്‍ അവന്റെ കഴുത്തില്‍ കൊന്ത കാണും. രാവിലെ എഴുനേല്‍ക്കുമ്പോള്‍ കാണില്ല.പക്ഷെ ട്രൌസ്സര്‍ ഇന്റെ പോക്കറ്റില്‍ എനും കൊന്ത ഉണ്ടാവും.  അന്നുമുതല്‍ ഞങള്‍ അവനെ നോട്ടമിട്ടത ഇവന്‍ എന്തിനാ ഈ കൊന്ത യുമായി നടകുന്നെ ഏന് . ഒരു ദിവസം ഒരു വാര്‍ത്ത കേട്ട് .. പാലത്തിന്റെ അടിയില്‍ ആരുടെയോ ശവം പോന്തിയിരികുന്നു. പോലീസെ എത്തി അത് എടുത്തോണ്ട് പോയി. പിറ്റേ ദിവസം സുനി കടവാരത്ത് പോയി കൂട്ടുകാരോടൊപ്പം.. അവന്‍ അവിടെ നിന്നു വലിയ വായില്‍ കരഞ്ഞുകൊണ്ട്‌ വന്നു. ശവം വന്നെ ശവം വന്നെ. എന്നുള്ള കരച്ചില്‍ തന്നെ. എല്ലാരും കടവാരതെക്ക് ഓടി ഒന്നും കണ്ടില്ല. സുനി ആണേല്‍  കൊന്തയൊക്കെ എടുത്തു ഇട്ടു ..കരച്ചിലോടു കരച്ചില്‍ .. എവിടെയാ നീ കണ്ടത് എന്ന് ചോദിച്ചു കൊണ്ട് അപ്പച്ചന്‍ അവനെയും കൂടി കടവാരതെക്ക് പോയി .. പുറകെ ഞങ്ങള്‍ പരിവാരങ്ങളും..സുനി പേടിച്ചു കുരിശീല് കൈവെച്ചു മറ്റേ ..കൈ ചൂണ്ടി കാണിച്ചു. ഒരു മുഖം അവിടെ.. അവന്‍ കൈ ചൂണ്ടിയ ഭാഗത്തേക്ക് ഞങ്ങള്‍ എല്ലാരും ഒന്ന് നോക്കി.. ശെരിയ.. പുഴയുടെ ഓളങ്ങളില്‍ എന്തോ ഒന്ന് അങ്ങോട്ടും ഇങ്ങോട്ടും ചരിഞ്ഞു വരുന്നുട്. അപ്പച്ചന്‍ ഒരു കോലുകൊണ്ട് അതൊന്നു തോണ്ടി നോക്കി.. അപ്പോഴല്ലേ കാണുന്നെ.. ഒരു തോന്ണന്‍ തേങ്ങയായിരുന്നു അത്. .എല്ലാരും കൂടി അവനെ കളിയാക്കി കൊന്നു .അന്ന് മുതല്‍ സുനിയേ എല്ലാരും അങ്ങിനെ വിളിച്ചു തുടങ്ങി.." കൊന്ത സുനി "

No comments:

Post a Comment