Friday, May 21, 2010

പുണ്യമാകാതെ പോയോരച്ഛന്‍.....!!














വാകമരത്തിന്റെ ഇലകള്‍ പൊഴിയുന്നത് കാണാന്‍ നല്ല ഭംഗിയാണ്. ഈ ജാലകവാതിലില്‍ നില്‍കുമ്പോള്‍ മനസിന്‌ നല്ലൊരു കുളിര്‍മ  .ഋതുക്കള്‍ മാറുന്നത് എത്ര പെട്ടന്നാണ് വൃഷങ്ങള്‍ക്ക് മനസിലാകുന്നത്. ഓരോ ഋതുവിനനുസരിച്ചും അവ പൂക്കുന്നു, കായ്കുന്നു, തളിര്‍ക്കുന്നു,, കൊഴിയുന്നു. മനുഷ്യര്‍ മാത്രം ഒന്നും അറിയുനില്ല..വര്‍ഷങ്ങള്‍ കടന്നുപോകുന്നത് കണ്ണുചിമ്മുന്ന വേഗതയിലാണ്. ഈ അധ്യയന വര്‍ഷവും കഴിയാറായി, ഓരോ വര്‍ഷവും പുതിയ കുട്ടികള്‍ വരുന്നു, കുറേപേര്‍ കോളേജ് ജീവിതത്തിനോട് വിടപറഞ്ഞു പുതിയൊരു ജീവിതത്തിലേക്ക് കടക്കുന്നു. ആയിരകണക്കിന് കുട്ടികള്‍ ക്കിടയില്‍ ഓര്‍മയില്‍ തങ്ങി നില്‍കുന്ന കുറെ മുഖങ്ങളുണ്ട്. എന്നും ഓര്‍കുന്ന കുറച്ചു കുട്ടികളുടെ മുഖങ്ങള്‍.

ഇന്ന് ലക്ഷ്മിയെ കാണണം . കുറച്ചു ദിവസമായി ആ കുട്ടി പറയുന്നത് എന്നോട് എന്തോ സംസരികണമെന്നു . എന്തായാലും ഇന്നാവാം എന്ന് പറഞ്ഞിടുണ്ട്. കുറച്ചു നേരം അവളുടെ കൂടെ ഇരികണം. ആദ്യമായി അവളെ പരിചയപെട്ടപ്പോള്‍ തന്നെ ഒരടുപ്പം തോന്നിയിരുന്നു.. മൂന്ന് വര്ഷം കഴിയാറായി എപ്പോഴും മിസ്സേ എന്ന് വിളിച്ചു ഓടിവരും..ആ വിടര്‍ന്ന കണ്ണുകളില്‍ എന്തോ ദുഖം ഒളിഞ്ഞിരുപുന്ടെന്നു മനസിലായിട്ടും ഇതുവരെ ചോദിയ്ക്കാന്‍ തോന്നിയില്ല.. അവളുടെ സങ്കടം എന്തിനാ വെറുതെ ചോദിച്ചു കൂട്ടുന്നെ എന്ന് കരുതി.
മഞ്ഞിന്റെ നേര്‍ത്ത തണുപ്പ് ഇപ്പോഴും മാറിയിട്ടില്ല.. ഇലകള്‍ പൊഴിച്ച് നില്‍കുന്ന മരങ്ങള്കിടയിലൂടെ നടകുമ്പോഴും ഞാന്‍ അവളെ പറ്റി തന്നെയാണ് ‍ ആലോചിച്ചത്. എന്തായിരിക്കും അവള്കെന്നോട് പറയാനുണ്ടാവുക ? എന്തെങ്ങിലും സങ്ങടമാവുമോ അതോ വേറെ വല്ലതും ?
 എന്നെയും കാത്തു കോളേജിന്റെ പടിക്കല്‍ തന്നെ നില്പുണ്ട് അവള്‍ ..ആ മുഖത്ത് ഇന്നലെ കണ്ട സന്തോഷഭാവമില്ല പകരം നിസംഗത മാത്രം. "വരൂ ഒരു ചായ കുടിക്കാം" ഞാന്‍ ക്ഷണിച്ചു. കാന്റീന്‍ന്റെ നിശബധതയില്‍ അവളുടെ പതിഞ്ഞ ശബ്ദം " മിസ്സ്‌, ഞാന്‍ അച്ഛനില്ലാതെ വളര്‍ന്ന കുട്ടിയാണ് എനികമ്മ മാത്രമേ ഉള്ളു. ". "അച്ഛന്‍ ..." ഞാന്‍ ചോദിച്ചു.. "അച്ഛന്‍ ജീവിചിരിപുണ്ട് " ഞെട്ടലോടെ ഞാന്‍ തലയുയര്‍ത്തി.. എനിക്കൊരികലും എന്റെ അച്ഛനെ കുറ്റം പറയാന്‍ കഴിയില്ല ആ മുഖത്ത് പലവിധ ഭാവങ്ങള്‍ മിന്നിമറഞ്ഞു. അവള്‍ പറയാന്‍ തുടങ്ങി .


അമ്മ ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് അച്ഛനെ വിവാഹം കഴികുന്നത്. അകന്ന ബന്ധുകൂടിയായ അച്ഛനെ എല്ലാര്ക്കും വലിയ ഇഷ്ടമായിരുന്നു. എല്ലാരോടും നന്നായി സംസാരിക്കയും, പെരുമാറുകയും, സുന്ദരന്മായ അദ്ധേഹത്തെ പറ്റി പറയുമ്പോള്‍ തറവാട്ടിലെ എല്ലാ പെണ്‍കുട്ടികള്‍ക്കും നൂറു നാവായിരുന്നു.അവളുടെ മുഖത്തും പ്രകാശം ..അവള്‍ തുടര്‍ന്നു എന്നാല്‍ അച്ഛനെ വരിക്കാന്‍ ഭാഗ്യം ലഭിച്ചത് എന്റെ അമ്മയ്ക്കായിരുന്നു. ഡിഗ്രി പഠനം പൂര്‍ത്തിയാക്കാന്‍ നില്കാതെ ജീവിതത്തിന്റെ സുന്ദരമായ ദിനങ്ങള്‍ ആഘോഷിച്ചു അവര്‍. സന്തോഷതിന്റെതയിരുന്നു ആ ദിനങ്ങള്‍. അമ്മയ്ക്ക് കൈ വന്ന ഭാഗ്യത്തെപറ്റി എല്ലാരും പാടി പുകഴ്തി. വര്ഷം ഒന്ന് കഴിഞ്ഞിട്ടും അമ്മ ഗര്‍ഭിണി ആയില്ല. എത്രയും പെട്ടന്ന് ഒരു കുഞ്ഞുണ്ടാവാനും , അതിനെ ലാളിക്കാനും ഏറെ മോഹിച്ചിരുന്ന അച്ഛന് നിരാശ തോന്നി തുന്ടങ്ങി. ജീവിതത്തിനോട് മടുപ്പ് തോന്നിയ ആ സമയത്താണ് കടയില്‍ സുന്ദരിയായ ഒരു പെണ്‍കുട്ടി ജോലിക്ക് വന്നത്.
 
അതെന്റെ അച്ഛന്റെ ജീവിതഗതിയെ മാറ്റിമറിച്ചു.ലെക്ഷ്മിയുടെ  മുഖത്ത് വേദനയുടെ നിഴലാട്ടം ...ഒരു നിമിഷത്തെ മൌനത്തിനു ശേഷം അവള്‍ പറഞ്ഞു തുടങ്ങി .. വൈകാതെ അച്ഛനും ആ കുട്ടിയും സ്നേഹത്തിലായി .. അച്ഛന്റെ നിരാശ നിറഞ്ഞ മനസാവാം അതിനു കാരണം. ആ സ്നേഹം തെറ്റായ ബന്ധത്തിലേക്ക് വഴുതി വീഴാന്‍ അധികം സമയം വേണ്ടി വന്നില്ല. അത് പറയുമ്പോള്‍ ആ  മുഖത്ത് മുന്‍പ് കാണാത്ത നിര്‍വികാരത. കണ്ണുകളില്‍ വല്ലാത്തൊരു ഭാവം. അവളുടെ കൈകളില്‍ ഒന്ന് ചേര്‍ത്ത് പിടിക്കാന്‍ ഞാന്‍ ആഗ്രഹിച്ചു. പക്ഷെ കഴിയുന്നില്ല എനിക്ക്. ഒന്ന് നെടുവീര്‍പിട്ടു അവള്‍ തുടര്‍ന്നു.


നാട്ടില്‍ എല്ലാവരും അറിഞ്ഞ ആ ബന്ധം എന്റെ അമ്മയുടെ ചെവിയില്‍ എത്തിയപോഴേക്കും ഞാന്‍ എന്റെ അമ്മയുടെ ഉദരത്തില്‍ ഉരുവായിരുന്നു. ആ സ്ത്രീയും അതുപോലെ എന്റെ അച്ഛന്റെ ജീവനെ ഉദരത്തില്‍ വഹിക്കുന്നു.. ഒരേ സമയം...ചിലപ്പോള്‍ ദിവസങ്ങളുടെ വ്യതാസം മാത്രം. അമ്മ ഒന്നും ചോദിച്ചില്ല അച്ഛനോട്, എന്റെ ജീവിതം തുലചെന്നു പറഞ്ഞു ശപിച്ചില്ല. സ്വന്തം കണ്ണുനീര്‍ മുഴുവന്‍ ഉള്ളില്‍ ഇട്ടു ഉരുകി. അവിവാഹിതയായ ആ സ്ത്രീയെ ഉപെഷികാന്‍ അച്ഛനും കഴിഞ്ഞില്ല.കാരണം ആ സ്ത്രീയെ അച്ഛന്‍ ഉപേഷിച്ചാല്‍ അവര്‍ ആല്‍മഹത്യ ചെയ്യേണ്ടിവരും., എന്നാല്‍ അമ്മയ്ക്ക് എല്ലാരും ഉണ്ട്. ഭര്‍ത്താവു ഒഴികെ, അതായിരുന്നു അച്ചന്റെ തീരുമാനം. ആ തീരുമാനത്തിലൂടെ കോടതി മുറിയില്‍ അച്ഛന്‍ അമ്മയെ ഉപേഷിച്ച് മറ്റേ സ്ത്രീയെ വിവാഹം ചെയ്തു. അവര്‍ക്ക് ജനിച്ച കുട്ടികള്‍ക്ക് അമ്മയും അച്ചനുമുണ്ടായി. എന്നാല്‍ എനിക്കോ? എനികച്ചന്‍ ഉണ്ടോ? കോടതി മുറിയില്‍ സ്വന്തം രക്തത്തില്‍ പിറന്ന മോളെ കാണാന്‍ ആഗ്രഹമുണ്ടോ എന്നാ ചോദ്യത്തിന് അച്ഛന്‍ പറഞ്ഞ മറുപടി ഇതായിരുന്നു
"ഒരികല്‍ ആ മുഖം കണ്ടാല്‍ പിന്നെയെനിക്ക്‌ മറക്കാന്‍ കഴിയില്ല അതുകൊണ്ട് എനിക്ക് കാണേണ്ട "
 
ചിലപ്പോ നെഞ്ച് ഇടറിയാവനം അച്ഛന്‍ അത് പറഞ്ഞത് .എനികച്ചനോട് വെറുപില്ല മിസ്സേ..ഇപ്പോഴും എന്നെ തിരയുന്നുട് അച്ഛന്‍ ..എന്റെ കൂട്ടുകാരില്‍ നിന്നും ബന്ധുകളില്‍ നിന്നും ഇപ്പോഴും ഞാന്‍ കേള്‍കുന്നു എന്റെ അച്ഛന്റെ വിശേഷങ്ങള്‍.. പക്ഷെ കാണുന്ന മുഖങ്ങളില്‍ എന്റെ അച്ഛന്‍ ആരാണ് എന്ന് ഞാന്‍ എങ്ങിനെ തിരിച്ചറിയും? ഒരികലും കാണാത്ത എന്റെ അച്ഛന്റെ മുഖം ഞാന്‍ എവിടെയാ തിരയുക. ആരിലാ ഞാന്‍ അത് കണ്ടെത്തുക. എന്റെ അച്ഛന്‍ ചെയ്തത് തെറ്റാണോ? അറിയില്ല എനിക്ക്. അവിവാഹിതയായ, മാനം നശിപിച്ച പെണ്ണിനെ വിവാഹം ചെയ്തത് അവരോടു ചെയ്ത ശെരി. എന്നാല്‍ എന്നോടും എന്റെ അമ്മയോടും ചെയ്തത് ..ശേരിയോ തെറ്റോ ?
എന്നെങ്ങിലും എന്റെ ജീവിതത്തില്‍ ഞാനാ മോളെ നിന്റെ അച്ഛന്‍ എന്ന് പറഞ്ഞു ആ മനുഷ്യന്‍ കയറി വന്നാല്‍ ....എനിക്ക് സ്നേഹിക്കാന്‍ കഴിയുമോ ..അതും എനികറിയില്ല. ഇത്രനാള്‍. ഞാന്‍ അനുഭവിച്ച വേദനയ്ക്ക് പകരം അവിടെയും വേദന ഉണ്ടാവില്ലന്നു എനികുറപ്പില്ലല്ലോ മിസ്സേ... അവളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കാന്‍ എനിക്ക് കഴിഞ്ഞില്ല.... ചേര്‍ത്ത് അണച്ച്  ആശസിപിക്കനല്ലാതെ വേറെ ഒന്നിനും എനിക്ക് കഴിഞ്ഞില്ല.. കാലം നിനക്ക് ഉത്തരം  നല്‍കട്ടെ. . ഞാന്‍ മനസ്സില്‍ പറഞ്ഞു ശേരിയും തെറ്റും കാലം തീരുമാനികട്ടെ .

No comments:

Post a Comment