Tuesday, May 4, 2010

ജീവിതം







എവിടെ നിന്നായിരുന്നു എന്‍റെ നഷ്ട്ടങ്ങള്‍ ആരംഭിച്ചത്   സ്വന്തമായി    ഒരു ജീവിതം വേണ്ട എന്ന് തീരുമാനിച്ച നിമിഷങ്ങളിലോ അതോ കിട്ടിയ സൌഭാഗ്യത്തെ ഹോം സീകെന്‍സ് എന്ന പേരില്‍ ഉപെഷിച്ചപ്പോഴോ ?
അതോ ദുഖങ്ങള്‍ എല്ലാം എനിക്ക് തന്നിട്ട് എല്ലാ സന്തോഷങ്ങളും അവര്ക്കു നല്‍കണേ എന്ന പ്രാര്‍ത്ഥനാ മന്ത്രങ്ങള്‍ മനസ്സില്‍ നിറഞ്ഞു നിന്നപ്പോളോ... ഇല്ല അറിയില്ല .....

ഇപ്പോള്‍ നഷ്ട്ടങ്ങള്‍ കണക്ക് എടുക്കാന്‍ പോലും കഴിയാത്ത വിധം വളര്‍ന്നിരിക്കുന്നു ഇതു എന്തുകൊണ്ട് സംഭവിച്ചു ??
ഇപ്പോളും എല്ലാ നഷ്ട്ടങ്ങളും എന്നെ മാത്രം തേടി വരുന്നു എന്തുകൊണ്ട് ??

ഉത്തരം ഇല്ലാത്ത ഇത്തരം ഒരായിരം ചോദ്യങ്ങള്‍ മനസിനെ വരിഞ്ഞു മുറുക്കുന്നു അസ്ഥികള്‍ പൊടിഞ്ഞു നുറുങ്ങുന്ന വേദനയിലും മനസ്സില്‍ ഈ ചോദ്യങ്ങള്‍ വീണ്ടും കടന്നുവനുകൊണ്ടേ ഇരിക്കുന്നു ....

ഈ ലോകം എനിക്ക് മാത്രം എന്തുകൊണ്ട് നഷ്ട്ടങ്ങള്‍ മാത്രം തരുന്നു എന്നവള്‍ ജനാല ഇഴകളിലൂടെ അവള്‍ക്ക് മാത്രം കാണാന്‍ കഴിയുന്ന ഇരുട്ടിന്റെ ആത്മാവിനോട് ചോദിച്ചു കൊണ്ടേ ഇരുന്നു .... ആ ആത്മാവും അവള്‍ക്ക് ഒരു ഉത്തരവും കൊടുക്കാതെ വീണ്ടും കൂരിരുട്ടിലേക്ക്     ഒളിച്ചു

കൊഴിഞ്ഞു വീഴുന്ന അവളുടെ റോസചെടികളുടെ ഇലകളോടും  അവള്‍ ചോദിച്ചു നിങ്ങള്‍ക്കും എന്നെ പോലെ സ്വപങ്ങള്‍  മരിച്ചുവ്വോ ? അതാണോ നിങ്ങളും............ ?

എല്ലാ ദുഖങ്ങളില്‍ നിന്നും ഒരു മോചനം .......... എന്‍റെ റോസാ ചെടിയുടെ ഇലകള്‍ പോലെ ... അവളുടെ മനസ് മന്ത്രിച്ചു .. നഷ്ട്ടത്തിന്റെ ഗുണന പട്ടിക ഇവിടെ തീരട്ടെ ..... ഇനിയും ആ നഷ്ട്ടങ്ങല്ക് കൂട്ടിരിക്കാന്‍ വയ്യാ .... അവളുടെ മനസ്സ് മന്ത്രിച്ചു


ഒരല്‍പം ആശ്വാസം  തനിക്കു  കിട്ടിയേ തീരു എന്ന ഉറച്ച തീരുമാനത്തില്‍ അവള്‍ നഷ്ട്ടങ്ങളുടെ കണക്കു പുസ്തകം തല്ക്കാലതെക്ക്  അടച്ചു വെച്ചു എഴുന്നേറ്റ് സ്വാന്തന്തിന്റെ  കുളിര്‍ കാറ്റു കടന്നു വരുന്ന ജനാലക്കരികിലേക്ക് നടന്നു
അടയാന്‍ മടിച്ചു നിന്ന ജനല്‍ പാളികളിലൂടെ പുറത്തേക്കു  നോക്കവ്വേ തന്‍റെ റോസാചെടി മുഴുവന്‍ പൂകളാല്‍ സുന്ദരി ആയിരിക്കുന്നതവള്‍ കണ്ടു

പൊഴിഞ്ഞു പോയ ഇലകള്‍ക്ക്‌ പകരം പുതിയ നാമ്പുകള്‍ തളിര്‍ത്തു നിക്കുന്നു പഴയ ആ ഇലകള്‍ പൊഴിഞ്ഞു പോയില്ലായിരുന്നെങ്ങില്‍ ഈ മനോഹരമായ പൂക്കള്‍ ഇങ്ങനെ ഉണ്ടാകുമായിരുന്നില്ലന്നവള്‍ ഓര്‍ത്തു
ഒരുവേള തന്നിലും നഷ്ട്ടങ്ങളുടെ ഇതളുകള്‍ പൊഴിഞ്ഞു പോയി ഒരു പൂക്കാലം  വന്നു ചേര്‍ന്നേക്കാം  എന്നിലും വസന്തം ഒരു പൂകാലത്തിന്റെ പരാഗണം നടത്തിയേക്കാം ......

എവിടെയോ ഒരു ആശ്വാസത്തിന്റെ  ചിറകടി മുഴങ്ങുന്നു

കണ്ണീരിന്റെ ഉപ്പുരസം വരണ്ട ചുണ്ടുകളിലേക്ക്  എത്തും മുന്നേ അവള്‍ അത് തുടച്ചു മാറ്റി ...

അവളുടെ മനസ്സില്‍ മഞ്ഞു പെയ്യാന്‍ തുടങ്ങി മനസ് കുളിരിന്റെ കൂടാരത്തില്‍ നുഴഞ്ഞു കയറുന്നു

മനസിലെ കുളിരിലേക്ക്  കാതിലൂടെ അലറാം മുഴങ്ങാന്‍ തുടങ്ങി ഇനി ചൂടു പിടിക്കുന്ന ജീവിത തിരക്കിലെക്കുള്ള യാത്രയാണ് മനസിലെ നഷ്ട്ടത്തിന്റെ കണക്കു പുസ്തകം ചുവരിലെ അലമാരയില്‍ സൂക്ഷിച്ചു അണിഞ്ഞോ ഒരുങ്ങി അവള്‍ പുറത്തിറങ്ങി ......

1 comment:

  1. കാലങ്ങളിക്കപ്പറവും ഈ ബ്ലോഗ് നോക്കാറുണ്ടോ? ഒരു നോസ്റ്റാൾജിയപ്പോലെ. ഓർമ്മകൾക്ക് മരണമില്ല

    ReplyDelete