Tuesday, May 4, 2010

പിഴച്ചവള്‍ ഞാന്‍ മാത്രം..

















എന്റെ അച്ഛനാരാണണമ്മേ ...
പള്ളികൂടം വിട്ടുവന്നോരോമന ..
കുഞ്ഞുമോന്റെ ചോദ്യമെന്നുള്ളില്‍
പല മുഖങ്ങള് മിന്നിമറിയിച്ചു
അതിലാരുടെ മുഖം പറയും ഞാന്‍ . .

സ്നേഹത്താല്‍ തേനുറിയ വാക്കുകള്‍കുള്ളില്
എനിക്കായവന് ചതികള്‍ തീര്ത്തു
വലിചെരിഞ്ഞെന്നെ നിര്ദധാഷ്ണൃയം .
കാമവെറിപൂണ്ട  കൈകളിലേക്ക്
അതിലെനിക്ക് കിട്ടിയ സമ്മാനം നീ.

കണ്ണീര്‍ വറ്റിയ യാചനക്കൊടുവില്‍
ജീവന്മാത്രം തിരിച്ചുതന്നവര്‍  ..
ഓര്മകള്‍ക്കുള്ളില്‍ ആ നിഴല്‍ രൂപങ്ങള്‍..
കാമവെറിയാല്‍ അലറുന്നു വീണ്ടും..
 നൃത്തം ചവിട്ടുന്നു...ഭ്രാന്തമായി..

അടിവയ്ടിനുളില് ജീവന്റെ തുടിപ്പ്
പാവാടവള്ളിയാല്‍  കെട്ടിമുറുക്കി

എനിട്ടുമെപ്പോഴോ മാലോകരറിഞ്ഞു
പത്രങ്ങള്‍ ചാനലകുളാഘോഷിച്ചുയീകഥ
കഥകള്കുള്ളില്‍ പുതിയ കഥകള് മെനഞ്ഞവര്‍ .
മാന്യതയുടെ മുഖമൂടിയണിഞ്ഞ  ലോകം
കോടതിമുറികളിലെന്നെ കീറി മുറിച്ചു .
ഓടിവിലായ വിധിയെത്തി ..
വഴിപിഴച്ചവള്‍ . ..ഞാന്‍

മാന്യന്‍മാരവരെ പൂവിട്ടാനായിച്ചു ലോകം..
വീണ്ടും ചതികുഴികള്‍ തീര്തിടുവാന്‍ .
ഇവിടെ .പിഴച്ചവള്‍ ഞാന്‍ മാത്രം..
ഇതെന്റെ മാത്രം വിധിയോ..

No comments:

Post a Comment